Blogger Widgets

Flash

..എന്റെ ബ്ലോഗ് വായിക്കുന്ന ഓരോ വായനക്കാരനും ഒരായിരം നന്ദി.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്. ഫോണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലങ്കില്‍ ML-TTKarthika ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക ... flash news: . എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ നേരുന്നു .

.

വ്യാഴാഴ്‌ച, സെപ്റ്റംബർ 20, 2012

കെ. ശങ്കരനാരായണ മാരാര്‍ : പുസ്തകങ്ങളുടെ മുഖചിത്രങ്ങള്‍ക്ക് പുതിയ മാനം നല്‍കിയ കലാകാരന്‍


കെ. ശങ്കരനാരായണ മാരാര്‍ : പുസ്തകങ്ങളുടെ മുഖചിത്രങ്ങള്‍ക്ക് പുതിയ മാനം നല്‍കിയ കലാകാരന്‍  
 
 കഥയോ കവിതയോ എന്തോ ആവട്ടെ , പുസ്തകത്തിന്റെ പുറം ചട്ട പുസ്തകം വായിച്ചാളുടെ മനസ്സിൽ മിക്കവാറും തങ്ങി നിൽക്കും. പക്ഷെ ചിത്രം വരച്ചയാളുടെ പേര് ഉള്ളിൽ കൊടുത്താലും അത് നാം ഓർത്തു വെയ്ക്കുന്നത് അപൂർവ്വം. കമ്പൂട്ടർ ഡിസൈനിങ്ങ് വരുന്നതിന് മുന്നെ പുസ്തകങ്ങളുടെ പുറം ചട്ട ഒരുക്കിയിരുന്നത് ചിത്രകാരന്മാരായിരുന്നു. 1200ൽപരം പുസ്തകങ്ങൾക്ക് പുറം ചട്ടയൊരുക്കിയ ചിത്രകാരനാണ് 2012 ഒക്‌ടോബർ 20 ശനിയാഴ്ച രാത്രി വിടവാങ്ങിയ കെ. ശങ്കരനാരായണമാരാർ. 'മുഖം മനസ്സിന്റെ കണ്ണാടി 'യെന്ന പഴംചൊല്ലാണ് ശങ്കരനാരായണമാരാർക്ക് കരുത്തായത്. മനുഷ്യനു മാത്രമല്ല മനുഷ്യനുണ്ടണ്ടാക്കുന്നവയ്ക്കും ഈ സിദ്ധാന്തം നന്നേ ഇണങ്ങുമെന്ന് ശങ്കരനാരായണമാരാർ തെളിയിച്ചു.  പുസ്തകങ്ങൾക്ക് പുറം ചട്ടയൊരുക്കുന്നതിലൂടെ. മുഖം പുറം ചട്ടയും, മനസ്സ് ഉള്ളടക്കവും ആണെന്നു മാത്രം
മാരാരൊരുക്കിയ പുറം ചട്ടകളിൽ അദ്ദേഹം തന്നെ എഴുതിച്ചേർത്ത പേരുകളിൽ സാഹിത്യത്തിലെ തറവാട്ട് അച്ഛന്മാർ തൊട്ട് തുടക്കക്കാർ വരെപെടും. ഒ. ചന്തുമേനോൻ, കേശവദേവ്, ചെറുശ്ശേരി ,കുമാരനാശാൻ, വള്ളത്തോൾ, കുഞ്ചൻനമ്പ്യാർ, എസ്. കെ. പൊറ്റക്കട്, സി. വി. രാമൻപിള്ള, കെ. ടി. മുഹമ്മദ്, നാലപ്പാട്ട്, ടാഗോർ, എം. ടി.വാസുദേവൻ നായർ  , എം. മുകുന്ദൻ, മാടമ്പ് ഇങ്ങനെനീളുന്നു ആ പട്ടിക,പഴയ  എഴുത്തുകാരുടെ കൃതികൾക്ക് പുതിയ പതിപ്പുകളുണ്ടണ്ടായപ്പോൾ മാരാർക്കും അവസരമൊരുങ്ങി.തന്റെ ജീവിതത്തിൽ ഏറ്റവും ഇഷ്ടപ്പെടുന്ന അധ്യാപകനായ കതിരൂർ ഗവ. ഹൈസ്‌കുളിലെ മലയാള അധ്യാപകനും, പ്രശസ്ത കവിയുമായ വി.വി.കെ യുടെ കവിതാ സമാഹാരത്തിന് മുഖചിത്രമായി അദ്ദേഹത്തിന്റെ തന്നെ മുഖം വരക്കാൻ കഴിഞ്ഞത് ജീവിത പുണ്യമായി മാരാർ കരുതുന്നു. 
     കതിരൂർ സുര്യ നാരായണ ക്ഷേത്രത്തിനു സമീപത്തെ    'പ്രസാദം'എന്ന വീട്ടിലെ ലൈബ്രറിയിലുള്ളത് മാരാർ പുറം ചട്ട മെനഞ്ഞ പുസ്തകങ്ങൾ മാത്രം. ഇത്തരമൊരു പുസ്തകശേഖരം തന്നെ വിരളമായിരിക്കാം.വൈദ്യുതി ബോർഡിൽ സബ് എൻജിനിയറായിരുന്നു അദ്ദേഹം. 1964ൽ കോഴിക്കോട്ട് ജോലി ചെയ്തിരുന്നപ്പോൾ  തുടങ്ങിയതാണ് പുസ്തകങ്ങളുടെ ഈ മുഖം മിനുക്കൽ. കെ..ആർ. ബ്രദേഴ്‌സ് , പി. കെ. ബ്രദേഴ്‌സ് തുടങ്ങിയ സ്ഥാപനങ്ങളുടെ പുസ്തകങ്ങൾ ആദ്യം  ചെയ്തു ഒരു കൊല്ലത്തിനകം കോഴിക്കോട് പൂർണ്ണ പബ്ലിഷിംഗ് കമ്പനിയുമായി ബന്ധപ്പെട്ടു. തുടർന്നങ്ങോട്ട് 'മാതൃഭൂമി ഗ്രന്ഥവേദി', എൻ. ബി. എസ്. എന്നിവയ്ക്കുവേണ്ടിയും പുറം കവറുകൾ ഒരുക്കിയിട്ടുണ്ടണ്ട്

  64-ൽ  ഈ രംഗത്തെത്തുമ്പോൾ പുസ്തക  പുറം ചട്ടകൾക്ക് അത്ര പ്രാധാന്യമൊന്നുമില്ല. ഉള്ളടക്ക സന്ദർഭത്തിന്റെ  നേർചിത്രീകരണങ്ങളായിരുന്നു വരച്ചു ചേർത്തിരുന്നത്. പുസ്തകത്തിന്റെയും,എഴുത്തുകാരുടെയുംപേരുമാത്രമടങ്ങിയവയായിരുന്നു അന്നു കൂടുതലും. 1975 ഓടെ ഈ രീതി പാടെമാറി. അമൂർത്തമായ (അബ്‌സ്ട്രാക്ട്)പുറംചട്ടകളുണ്ടായി. ചുരുങ്ങിയ വരകളിലൂടെയും കാഠിന്ന്യം കുറഞ്ഞ നിറങ്ങളിലൂടെയും ഈ കാലേയളവിൽ പരീക്ഷണങ്ങൾ നടന്നു. ഇതിനു മുമ്പന്തിയിൽ നിന്നതും മാരാർ തന്നെ. ഓരോ പുസ്തകക്കവറും ഓരോ പെയിന്റിങ്ങാക്കി മാറ്റണമെന്നായിരുന്നു മാരാരുടെ സമീപനം.  
      1993-ൽ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചതോടെ മാരാർ ഈ രംഗത്തോട് വിടപറഞ്ഞു. അപ്പോഴേക്കും കമ്പ്യൂട്ടർ വിപ്ലവം പുസ്തക മേഖലയിലും എത്തിച്ചേർന്നു. അതോടെ  കൈകൊണ്ട്  വരച്ചെടുക്കുന്ന പുറം ചട്ടകൾ മെല്ലെ പിന്നാക്കം വലിഞ്ഞു. കമ്പ്യൂട്ടറിലും മാരാർ  പരീക്ഷണം  നടത്തി. ചില രൂപകൽപനകൾ അദ്ദേഹം കമ്പ്യൂട്ടറിലൂടെ മെനഞ്ഞെടുത്തു.  
       വിരമിച്ചശേഷം പൂർണ്ണമായും ചിത്രരചനയിലേക്ക് മാറി. സാമൂഹ്യപ്രശ്‌നങ്ങൾ വിവരിക്കുന്ന ഹ്യൂമൻ സ്‌കേപ്പ് പരമ്പര, വർണ്ണലയം എന്ന പ്രകൃതിദൃശ്യ പരമ്പര, പറവകളെപ്പറ്റിയുള്ള പരമ്പര എന്നീരചനകളിലൂടെ മാരാർ ചിത്രകലാലോകത്തും ശ്രദ്ധേയ സാന്നിധ്യമറിയിച്ചു. 1978ൽ കേരളാ ലളിതകലാ അക്കാദമിയുടെ ഉന്നത ബഹുമതി പത്രം ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ടണ്ട്.1982ൽ വടകര കീർത്തി തിയേറ്ററിൽ 24അടി ഃ 8 അടി  വലുപ്പത്തിൽ  വുഡ് വർക്ക് ഡിസൈൻ ചെയ്തിട്ടുണ്ടണ്ട്.
    
  കതിരൂർ ഗ്രാമ പഞ്ചായത്ത് ആർട്ട് ഗാലറി കൺവീനർ, തലശ്ശേരി സ്‌കൂൾ ഓഫ് ആർട്‌സ് സെക്രട്ടറി,ഖജാൻജി, കേരള ചിത്രകലാ പരിഷത്ത് ജില്ലാ പ്രസിഡന്റ് 
,കതിരൂർ സൂര്യനാരായണക്ഷേത്ര ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ടണ്ട്.  കേരളാ ദിനേശ് ബീഡിയുടെയും,ഫുഡിന്റെയും  
നിരവധി പരസ്യങ്ങളും ചെയ്തിട്ടുണ്ട്. ഇത് ഏറെ പ്രശസ്തവുമായിരുന്നു.
     മാരാരുടെ അനുജനും, ഇ. എസ് . ഐ. ഉദ്യോഗസ്ഥനുമായ  കെ. ശശികുമാർ പ്രശസ്ത ശിൽപിയും ചിത്രകാരനുമാണ്. മാരാരും ശശികുമാറും ചേർന്ന് നിരവധി ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ടണ്ട്.  മാരാർ രണ്ട് വർഷമായി എഴുതികൊണ്ടിരിക്കുന്ന  കതിരൂർ സൂര്യനാരായണ ക്ഷേത്രത്തിന്റെ ചരിത്രവും, വർത്തമാനവും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള  പുസ്തകത്തിന്റെ അവസാന മിനുക്കുപണികൾ പൂര്ത്തിയാക്കാതെയുമാണ്  യാത്രയായത്


      
മാരാര്‍ വരച്ച പുസ്തകങ്ങളുടെ മുഖചിത്രം  
വി. വി. കെ. കവിതാ സമാഹാരത്തിന്  മാരാര്‍ വരച്ച  മുഖചിത്രം

 
മാരാരുടെ മകന്‍ ജയദീപ് മാരാര്‍
         
 മാരാരുടെ ചില പെയിന്റിങ്ങുകള്‍












   
     

 ഫോട്ടോയും,എഴുത്തും : ജി. വി. രാകേശ്

വെള്ളിയാഴ്‌ച, സെപ്റ്റംബർ 07, 2012

Check out Kannur District News,Kathiroor Local News,കണ്ണൂര്‍ ,കതിരൂര്‍ ,ഗാന്ധിജിയെ കാണാന്‍ വാതുവെച്ചു; പിന്നെ ഗാന്ധിജിയുടെ സ്വന്തക്കാരനായി ,Kerala - Mathrubhumi

മനോജ് വയലിനെ പ്രണയിച്ച പ്രതിഭ


 XncpapJw at\mPvIpamÀ F¶ aRvPp 2012 BKÌv  Bdn\v bm{XbmbtSmsS XetÈcn¡v \ãambXv 47Imc\mb kwKoX¯nse bph {]Xn`sbbmWv. 2011 se  XncpthmW ZnhkamWv aRvPp Xet¨mdnse cà¡pg s]m«n At_m[mhkvYbnemhp¶Xv. ]n¶oSv XpSÀ¨bmbn Hcp hÀjt¯mfw hnZKv² NnInÕ \S¯nsb¦nepw t_m[w Xncn¨pIn«nbnÃ.
   XetÈcn Nnd¡c ]Ån¯mgbnse kz´w hoSpXs¶ kwKotXm]mk\bv¡mbn kaÀ¸n¨XncpapJw kwKoXk`bpsS  Øm]I³ ]Zva\m`³ sshZycpsS ktlmZc³ cmaN{µ³ sshZycpsSbpw,kuan\nbpsSbpw  aq¯  ]p{X\mb  at\mPv    ]me¡mSv sNss¼ kvamcI Kh. kwKoX tImfPn  \n¶pw Km\`qjWw t\Sn.  ]n¶oSv {]ikvX hben\nÌv tImgnt¡mSv kn. Fw. hmUnbnensâ injy\mbn. hben³ ]mÝmXy kwKoX¯n \à ]cnÚm\w t\SnbtXmsSm¸w ]nbmt\m, KnÁmÀ, Iot_mÀUv F¶nhbpw A`ykn¨p e£§Ä  hnehcp¶  100 IW¡n\v hntZi hben³ knw^WnIfpsS Aapey tiJchpw at\mPn\v kz´ambn«p­ണ്ട്..aWn¡qdpItfmfw GI\mbncp¶v hben\n ]mÝmXy   kwKoXw ]cnioen¡p¶Xv at\mPn\v lcambncp¶p. IqSmsX amPn¡pw  imkv{Xobab coXnbn ]Tn¨n«p­ണ്ട്. kvIqfn ]Tn¡p¶ Ime¯v kwKoX hn`mK¯n \nch[n k½m\§fpw at\mPv IcØam¡nbn«p­ണ്ട്.      
        XncpapJw kwKoX k`bn A²ym]I\mbncns¡ Zp_mbn t]mhpIbpw AhnsS 15 hÀj¡mew Nne¦ kwKoX tImfPn A²ym]I\mbn {]hÀ¯n¨p.tIcf¯n\I¯pw, ]pd¯pambn hensbmcp kulrZ hebhpw at\mPn\p­ണ്ടmbncp¶p.      
    
Hcp hÀjt¯mfw  AkpJ _m[nX\mbn InS¶ at\mPnsâ NnInÕm sNehnte¡v ]Ww Is­ണ്ട¯m\mbn kplr¯p¡Ä tNÀ¶v 2012 BKÌv 21 \v XetÈcn Su¬lmfn Kk kÔy \S¯m³ Xocpam\n¨ncp¶p. AXn\pÅ DuÀÖnX {]hÀ¯\w \S¶p sIm­ണ്ടncns¡bmWv  kplr¯p¡fpsS kvt\l\n[n hm§n¡m³ \nev¡msX  at\mPv bm{XbbXv.
     `mcy : cq] (kwkvIrXw A²ym]nI  ao¯se]p¶mSv bp. ]n. kvIqÄ ) aI³ : tPXhv ktlmZc§Ä : arZwKhnZzm³ XncpapJw Znt\i³ , Zo] (Im\U), kmbnjv   
(2012 BKÌv Ggn\v amXr`qan {]kn²oIcn¨XmWnXv ) 

തിങ്കളാഴ്‌ച, സെപ്റ്റംബർ 03, 2012

ഗാന്ധിജിയെ കാണാന്‍ വാതുവെച്ചു ; പിന്നെ ഗാന്ധിജിയുടെ സ്വന്തക്കാരനായി

ഗാന്ധിജിയെ അടുത്തു നിന്ന് കാണുമെന്ന് വാതുവെച്ച് പിന്നെ ഗാന്ധിജിയോപ്പം ജീവിക്കാന്‍ സൗഭാഗ്യം  ലഭിച്ച തലശ്ശേരിക്കാരനായ മലയാളിയാണ് 2012 സപ്തംബര്‍ രണ്ടിന് കോഴിക്കോട് അന്തരിച്ച 93 കാരനായ സ്വാതന്ത്ര്യ സമരസേനാനി എം. പി. രാമചന്ദ്രന്‍ എന്ന രാമചന്ദ്രന്‍മാഷ്. വ്യോമസേനയില്‍  ജോലിചെയ്യുന്ന കാലത്ത് സുഹൃത്തുക്കളുമായി നടത്തിയ വാതുവെപ്പാണ് ഗാന്ധിജിയെ കാണാനും , പിന്നീട് നാലുമാസത്തോളം സഹായിയായി നില്‍ക്കാനും ശിഷ്യനാവനും പ്രേരണയായത്.
      എം. പി. രാമചന്ദ്രന്‍ ഗാന്ധിജിയേയും, കുട്ടനാട്ടുകാരന്‍ വാമ്പല്ലൂര്‍ ജോസഫ് ചാക്കോ നെഹറുവിനെയും, കരുനാഗപ്പള്ളിക്കാരന്‍ ഖാദര്‍ മുഹമ്മദാലിജിന്നയേയും കാണുമെന്നായിരുന്നു വാതുവെപ്പ് . അതില്‍ രാമചന്ദ്രന്‍ മാത്രമാണ് വിജയിച്ചത്.  ഹിന്ദു- മുസ്ലീം കലാപത്തിനറുതി വരുത്താന്‍ ഗാന്ധിജി നവഖലിയില്‍ കാല്‍നടയാത്ര ചെയ്യുന്ന കാലത്താണ് രാമചന്ദ്രന്‍ ഗാന്ധിജിയോടൊപ്പം ചേരുന്നത്. അന്ന് ഗാന്ധിജിയോടൊപ്പം പ്രധാന സഹായികളായിട്ടുണ്ടണ്ടായിരുന്നത് കല്‍ക്കത്ത സര്‍വ്വകലാശാലയിലെ നരവംശശാസ്ത്ര വിഭാഗം തലവനായിരുന്ന നിര്‍മ്മല്‍കുമാര്‍ ബോസും മലയാളിയായ പരശുറാമുമാണ്.
      ഗാന്ധിജിക്ക്  ഇഷ്ട ഭക്ഷണം ഉണ്ടാക്കികൊടുക്കാനും, കുളിക്കാനുള്ള വെള്ളം ചൂടാക്കാനും ഗാന്ധിജി ഏല്‍പിച്ചതും രാമചന്ദ്രനെയാണ്. ചിലദിവസങ്ങളില്‍ പത്രം വായിച്ചു കൊടുക്കുന്നതും രാമചന്ദ്രനായിരുന്നു. അടുക്കളയില്‍ ഉപയോഗിക്കാനായി ഒരു ഫേബര്‍ലൂബ വാച്ചും  ഗാന്ധിജി നല്‍കിയിരുന്നു. പുലര്‍ച്ചെ നാലുമണിക്ക് എഴുന്നേല്‍ക്കുന്നതോടെ ഗാന്ധിജിയുടെ ഒരു ദിവസത്തിന് തുടക്കമാവും. ആദ്യം ചൂട് വെള്ളത്തില്‍ കുളി . രണ്ട് സ്പൂണ്‍ തേന്‍ ഒഴിച്ച ജ്യൂസ് .പിന്നെ പ്രാര്‍ത്ഥന. പ്രാര്‍ത്ഥന കഴിഞ്ഞയുടന്‍ യാത്രകള്‍ ആരംഭിക്കും.ഇതാണ് ഗാന്ധിജിയുടെ ദിനചര്യ.
     തലശ്ശേരി വയലളം മാടപ്പീടികയ്ക്ക് സമീപത്തെ മാണിക്കോത്ത് തറവാട്ടില്‍ എം. പി. കൃഷ്ണന്റെയും, നാണിയുടെയും മകനായി 1919ല്‍ ജനിച്ച രാമചന്ദ്രന്‍ മദ്രാസ് കൃസ്ത്യന്‍ കോളജില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദവും, ബിരുദാനന്തരബിരുദവും നേടിയ ശേഷം മദ്രാസ് ആര്‍മിയില്‍ ജൂനിയര്‍ കമ്മീഷന്റ് ഓഫീസറായി  ജോലിയില്‍ പ്രവേശിച്ചു. അവിടെ നിന്ന് ഒളിച്ചോടി റോയല്‍ ഇന്ത്യന്‍ നേവിയില്‍ ചേര്‍ന്നു. അവിടെ കലാപം നയിച്ചതിന്റെ പേരില്‍ പുറത്തുപോകേണ്ടണ്ടി വന്നു. തോമസ് എന്ന വ്യാജപ്പേരില്‍ അംബാല എയര്‍ഫോസില്‍ ചേര്‍ന്നു. അവിടെയും ബ്രിട്ടീഷ് വിരുദ്ധ കലാപം നയിച്ചതിന്റെ പേരില്‍  പുറത്താക്കി.അപ്പോഴാണ് ഗാന്ധിയുടെ കൂടെ ചേരുന്നത്. നാല് മാസത്തിന് ശേഷം അവിടെ നിന്നും മടങ്ങി. പിന്നീട് ഗാന്ധിജിയുടെ  ഉപദേശപ്രകാരം ഭൂട്ടാനിലെ തിമ്പുവില്‍ കായികാദ്ധ്യാപകനായി  ചേര്‍ന്നു.
     അമ്പതുകളിലും, 1964 മുതല്‍ 74 വരെയും തലശ്ശേരി കതിരൂര്‍ ഗവ. ഹൈസ്‌കൂളില്‍ കായികാദ്ധ്യാപകനായി  പ്രവര്‍ത്തിച്ചു. . 1970-71 കാലഘട്ടത്തില്‍  സ്‌കൂളിനിന്ന് അവധിയെടുത്ത്  'മാതൃഭൂമി'യുടെ സഹകരണത്തോടെ ഇന്ത്യയിലും, നേപ്പാളിലുമായി സൈക്കിള്‍ യാത്ര നടത്തി. അക്കാലത്ത് രാമചന്ദ്രന്‍ വാര്‍ത്തകളിലും നിറഞ്ഞു  നിന്നു.കോഴിക്കോട് നിന്നാണ് യാത്ര ആരംഭിച്ചത്. യാത്രക്ക്  മുഴപ്പിലങ്ങാട് സ്വീകരണം നല്‍കിയപ്പോള്‍ കതിരൂര്‍ സ്‌കൂളിലെ സഹപ്രവര്‍ത്തകനായ അദ്ധ്യാപകനും,  സ്വാതന്ത്ര്യ സമര സേനാനി വൈ .എ. ചാത്തുക്കുട്ടി മാസ്റ്റരുടെ മകനുമായ കതിരൂര്‍ തേജസില്‍ എ. ജതീന്ദ്രനാഥ് ദാസ് പങ്കെടുത്തതായി ജതീന്ദ്രനാഥ് ദാസ് പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനിയുടെ മകനെന്ന നിലയിലാണ് ജതീന്ദ്രനാഥ് ദാസിനെ രാമചന്ദ്രന്‍ പ്രത്യേകം ക്ഷണിച്ചത്.
      കായികാദ്ധ്യാപകനാണെങ്കിലും ഹൈസ്‌കൂളില്‍ ഇംഗ്ലീഷാണ് രാമചന്ദ്രന്‍ മാസ്റ്റര്‍ പഠിപ്പിക്കാറെന്ന് ശിഷ്യനും, ട്രഷറിയിലെ റിട്ട.ഉദ്യോഗസ്ഥനുമായ ടി. വി. വിജയഭാനു പറഞ്ഞു. മാഷ് പഠിപ്പിച്ച ഇംഗ്ലീഷ് പാഠഭാഗം ഇപ്പോഴും ഓര്‍മ്മയില്‍ നില്‍ക്കുന്നുണ്ട്ണ്ട. അത്രമേല്‍ മികച്ചതായിരുന്നു ഓരോ ക്ലാസുകളും. വിദേശ ഇംഗ്ലീഷ് സാഹിത്യങ്ങളെക്കുറിച്ചും ക്ലാസില്‍ പ്രതിപാദിക്കുമായിരുന്നു. കൂടാതെ പരന്ന വായനയും തന്റെ ഗുരുനാഥനുള്ളതായി വിജയഭാനു ഓര്‍ക്കുന്നു.
       കതിരൂരില്‍ താമസിക്കുന്ന കാലത്തു വിദേശ രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രവത്തകര്‍ രാമചന്ദ്രനെ കാണാന്‍ കതിരൂരില്‍ സ്ഥിരമായി വരാറുണ്ടായിരുന്നു. 17 വര്‍ഷം മുന്‍പ് കുറച്ചുകാലം  കതിരൂരില്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ് നടത്തിയിരുന്നു.  പിന്നെ അതും ഒഴിവാക്കി കോഴിക്കോട് കോട്ടൂളി മാങ്ങാട്ടുവയല്‍ ചിത്തിരയില്‍ 15 വര്‍ഷമായി ഇളയ മകന്‍ ജയരാജിനോടൊപ്പമാണ് താമസം. രാമചന്ദ്രന്റെ ഭാര്യ പരേതയായ മാധവി കതിരൂര്‍ സ്വദേശിനിയും, കതിരൂര്‍ ഗവ. ഹൈസ്‌കൂള്‍ അധ്യാപികയും ആയിരുന്നു. 

(4/8/2012 ന്റെ  മാതൃഭൂമി പത്രത്തില്‍ പ്രസിദ്ധീകരിച്ചതാണീ വാര്‍ത്ത )