tag:blogger.com,1999:blog-79848232311874236282024-03-05T19:17:34.960+05:30G.V.RAKESHgvrakesh1@gmail.com
Blood Group : 'A' Positive
G.V.RAKESHhttp://www.blogger.com/profile/17180468147596023332noreply@blogger.comBlogger97125tag:blogger.com,1999:blog-7984823231187423628.post-83855919124206527002023-09-04T17:29:00.007+05:302023-09-04T17:29:56.760+05:30ഈ അക്ഷരങ്ങൾ അമ്മയ്ക്കായി സമർപ്പിക്കുന്നു<p><b><u><span style="color: red;"> ഈ അക്ഷരങ്ങൾ അമ്മയ്ക്കായി സമർപ്പിക്കുന്നു</span></u></b></p><div class="" dir="auto"><div class="x1iorvi4 x1pi30zi x1l90r2v x1swvt13" data-ad-comet-preview="message" data-ad-preview="message" id=":R1alalqlamkpl9aqqd9emhpapd5aqH2:"><div class="x78zum5 xdt5ytf xz62fqu x16ldp7u"><div class="xu06os2 x1ok221b"><span class="x193iq5w xeuugli x13faqbe x1vvkbs x1xmvt09 x1lliihq x1s928wv xhkezso x1gmr53x x1cpjm7i x1fgarty x1943h6x xudqn12 x3x7a5m x6prxxf xvq8zen xo1l8bm xzsf02u x1yc453h" dir="auto"><div class="x11i5rnm xat24cr x1mh8g0r x1vvkbs xtlvy1s x126k92a"><div dir="auto">' നാടുകാണിച്ചുരം' എന്ന വാക്ക് ഞാൻ പരിചയപ്പെടുന്നത് യു.പി. ക്ലാസിൽ പഠിക്കുമ്പോഴാണ്. പ്രശസ്ത ബാലസാഹിത്യകാരൻ കെ. തായാട്ടിന്റെ ഒരു കഥാസമാഹാരത്തിന്റെ പേരാണ് നാടുകാണിച്ചുരം.ഒരു എലി കെണിയിൽ അകപ്പെട്ടുപോയ കഥയാണ്. </div><div dir="auto"> വർഷങ്ങൾക്ക് ശേഷം ഇന്ന് (2-9 - 2023 ) കുടുംബസമേതം നിലമ്പൂർ <table align="center" cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody><tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgVKjUgO88MwDB0M1l1HXrtmPUV9bUFV16bSDNZ4Ncn6S10Gy_DcLeobcZXpSvQFW3hm5MMsxIEEK6XK4lMxPLfc4H4phnzSUsFQMEXThi_kJgQO_P7JZ6X0gaBOUHrUVg-2dR7RsXpRJ4EBtxbJ6zWnVlXiYl37VIP_YUO3ifjKVAwVT3rIUsc1pHEvrr4/s2048/post.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" data-original-height="961" data-original-width="2048" height="128" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgVKjUgO88MwDB0M1l1HXrtmPUV9bUFV16bSDNZ4Ncn6S10Gy_DcLeobcZXpSvQFW3hm5MMsxIEEK6XK4lMxPLfc4H4phnzSUsFQMEXThi_kJgQO_P7JZ6X0gaBOUHrUVg-2dR7RsXpRJ4EBtxbJ6zWnVlXiYl37VIP_YUO3ifjKVAwVT3rIUsc1pHEvrr4/w273-h128/post.jpg" width="273" /></a></td></tr><tr><td class="tr-caption" style="text-align: center;"><span style="color: #cc0000; font-size: x-small;">നാടുകാണിച്ചുരത്തിലേക്ക് 13 കിലോ മീറ്റർ</span> </td></tr></tbody></table><br />നാടുകാണിച്ചുരം വഴി ഗൂഡല്ലൂരിൽ എത്തി. തിരിച്ച് നാടുകാണി വഴി നിലമ്പൂരിലേക്കും. </div><div dir="auto"> നാടുകാണി ഉൾപ്പെടുന്ന വഴിക്കടവ് പോലീസ് സ്റ്റേഷൻ മേധാവിയും <br />കഥാകൃത്തുമായ മനോജ് പറയറ്റ <a tabindex="-1"></a>നാടുകാണി എന്ന ഗ്രാമം കൂടുതൽ പരിചയപ്പെടുത്തിത്തന്നു. <div style="text-align: center;"> </div><div style="text-align: left;"> എന്റെ അച്ഛന്റെ സുഹൃത്തും ഞാൻ ഏറെ സ്നേഹിക്കുകയും ചെയ്ത കെ. തായാട്ടിനെയും നാടുകാണിച്ചുരം എന്ന കഥയും ഒരിക്കൽകൂടി ഓർത്തു. മനസ്സിൽ കുടിയേറിയ കഥയുടെ ഒരു തിരിച്ചു വരവ്. അതാണ് ആ കഥയുടെ ശക്തി.</div></div><div dir="auto"> ഇന്നലെ രാവിലെയാണ് നിലമ്പൂരിലെത്തിയത്. ഷോർണ്ണൂരിൽ നിന്നും <div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiFFulytPSm8C3vcHe_cr1lBlX0iEBZMcZ-5p4Gv_VHjFf2GaMZ1B8Y_QkOGKI-H52Btzj03KBrTsRBxFQh8bZ5557IinsEyF_OGHCrDZeQ4o1nm8zFMl7JEVNgVESqJs7S21hYsJgcXj1pVRq1GvbZCcR7z25UhdCSPLt1xk5nQOkBGrKx6wQ1eHveS2Tx/s1040/train.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="1040" data-original-width="488" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiFFulytPSm8C3vcHe_cr1lBlX0iEBZMcZ-5p4Gv_VHjFf2GaMZ1B8Y_QkOGKI-H52Btzj03KBrTsRBxFQh8bZ5557IinsEyF_OGHCrDZeQ4o1nm8zFMl7JEVNgVESqJs7S21hYsJgcXj1pVRq1GvbZCcR7z25UhdCSPLt1xk5nQOkBGrKx6wQ1eHveS2Tx/s320/train.jpg" width="150" /></a></div><br />നിലമ്പൂരിലേക്ക് ട്രയിനിൽ. സാധാരാണ ട്രെയിൻ യാത്രയേക്കാൾ മനോഹരം . സാധാരണ ട്രെയിൻ യാത്രയിൽ കാണുന്ന കാഴ്ചയല്ലിത്. റബ്ബർ , കവുങ്ങ്, വാഴ, വയൽ, പാറക്കൂട്ടം എന്നിവയുടെ നടുവിലൂടെയുള്ള <br />യാത്ര . കുഞ്ഞു റെയിൽവെ സ്റ്റേഷനുകളും. കേരളത്തിൽ ഇത്ര മനോഹര ട്രെയിൻ യാത്ര വേറെയില്ല. ഒരു ട്രയിൽ ഒഴിച്ച് മറ്റെല്ലാ ട്രെയിനുകളും ലോക്കൽ .</div><div dir="auto"> കെനോലി (തേക്ക് കൂടുതലുള്ള കാട് ) തേക്ക് മ്യൂസിയം എന്നിവയും കാണേണ്ടതാണ്. തേക്ക് മ്യൂസിയത്തിലെ ജൈവപാർക്കും വേറിട്ട കാഴ്ചയാണ്.</div><div dir="auto"><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEghqTd70ZHpEys0wqnz6zQjnanVWNoDG-_Y7aOYN8jRI-vMy-9dXTbQ6HaNrmqteHhLsMFSe08RoCzEzXpfMhoMgOR9qUFcCjW8668CXU2hNjDiFJojzwF4hLjrIHFVBEMQ9DptFqew3zFwzJTQ3Mu9g7jiPBoMWp9Bc2-8fAVARKqvLCLiAZsi3rvCcJzD/s1040/nilamboor.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" data-original-height="488" data-original-width="1040" height="139" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEghqTd70ZHpEys0wqnz6zQjnanVWNoDG-_Y7aOYN8jRI-vMy-9dXTbQ6HaNrmqteHhLsMFSe08RoCzEzXpfMhoMgOR9qUFcCjW8668CXU2hNjDiFJojzwF4hLjrIHFVBEMQ9DptFqew3zFwzJTQ3Mu9g7jiPBoMWp9Bc2-8fAVARKqvLCLiAZsi3rvCcJzD/w297-h139/nilamboor.jpg" width="297" /></a></div> മലബാർ കാൻസർ സെന്ററിൽ എന്റെ കൂടെ എത്തിക്സ് കമ്മിറ്റി അംഗമായിരുന്ന ഡോ. വാസുദേവൻ (എം.ഡി. ജനറൽ മെഡിസിൻ ) സാറിന്റെ വീട് നിലമ്പൂർ കോവിലകം ഗെയിറ്റിന് മുന്നിലാണ്. അദ്ദേഹവും ഭാര്യ ഡോ. രമാദേവി ( ഗൈനോക്കോളജിസ്റ്റ്) യും കോവിലകത്തിന്റെ ചരിത്രം പറഞ്ഞു തന്നു. ഒരുപാട് ചരിത്രം ഇവിടെ ഉറങ്ങുന്നുണ്ട്. പ്രശസ്ത ഗായകൻ കൃഷ്ണചന്ദ്രന്റെ തറവാട് വീടും ഈ കോവിലകത്താണ്. അദ്ദേഹത്തിന്റെ മാതാപിതാക്കൾ ഇപ്പോഴും കോവിലകത്തുണ്ട്. ഡോ. രമാദേവിയുടെ കൂടെ കോവിലകത്തിന്റെ മുന്നിലൂടെ <table align="center" cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody><tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhw_lB0IohwwAHceHGq_QhlY4cIHD5-wigalZLGfXCgx2wdS3UFzpVS_gnJrbKppxEf_cjw5Iqt3XZ3jRXYikY4l3tWKc6gZUBHofTQUz4a3uu6bcAVyotaCMHLoTyKMdv7cUEV8VhJt4DIy6M9h7W9RyDMVfJ7OcqrQwyOERVxd-Cwogq2HDT28aCZM68S/s2048/kovilakam.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" data-original-height="961" data-original-width="2048" height="103" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhw_lB0IohwwAHceHGq_QhlY4cIHD5-wigalZLGfXCgx2wdS3UFzpVS_gnJrbKppxEf_cjw5Iqt3XZ3jRXYikY4l3tWKc6gZUBHofTQUz4a3uu6bcAVyotaCMHLoTyKMdv7cUEV8VhJt4DIy6M9h7W9RyDMVfJ7OcqrQwyOERVxd-Cwogq2HDT28aCZM68S/w220-h103/kovilakam.jpg" width="220" /></a></td></tr><tr><td class="tr-caption" style="text-align: center;"><span style="color: #cc0000; font-size: x-small;">കോവിലകം ഗെയ്റ്റ്</span></td></tr></tbody></table><br />ഞങ്ങൾ നടന്നു. കോവിലകത്ത് വേട്ടക്കൊരുമകൻ ക്ഷേത്രമുണ്ട്. അവസാനം ചെന്നെത്തുന്നത് ചാലിയാർ പുഴയോരത്തും. കൃത്യമായി മഴ പെയ്യാത്തതിനാൽ ചാലിയാർ മെലിഞ്ഞിരിക്കുന്നു.</div><div dir="auto">നിലമ്പൂർ ഗൂഡല്ലൂർ യാത്ര മനോഹരമാണ്. ബസ്സിലാണ് ഞങ്ങൾ പോയത്. </div><div dir="auto"> <table align="center" cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody><tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjyZfkMYHqpI7eoDJncg1nDEu_ecfLCsHLjV9jmfvkv2_YUEMlMnJiV0t2uX3gsCKygUnAlptUL6LrmoLbvVltFyHpxEeanZTkvITAVt5Y6c3leEiQjJUDK-iII-izVTpxBwS_XfYev2ABuutz2poC5koKNOmOybWR8i9NsoFzaf4T4mJ7TyqqVMA2U-DHl/s2048/goodallur2.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" data-original-height="961" data-original-width="2048" height="111" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjyZfkMYHqpI7eoDJncg1nDEu_ecfLCsHLjV9jmfvkv2_YUEMlMnJiV0t2uX3gsCKygUnAlptUL6LrmoLbvVltFyHpxEeanZTkvITAVt5Y6c3leEiQjJUDK-iII-izVTpxBwS_XfYev2ABuutz2poC5koKNOmOybWR8i9NsoFzaf4T4mJ7TyqqVMA2U-DHl/w237-h111/goodallur2.jpg" width="237" /></a></td></tr><tr><td class="tr-caption" style="text-align: center;">ഗൂഡല്ലൂർ</td></tr></tbody></table><br />നിലമ്പൂരിൽ നിന്ന് ഗൂഡല്ലൂരിലേക്കുള്ള യാത്രയും ഒരനുഭവമാണ്. നട്ടുച്ചക്ക് പോലും സൂര്യവെളിച്ചം കുറഞ്ഞ ശക്തമായ കാട്, ചുരം, പാറക്കെട്ടുകൾ, പേടിയാവുന്ന കൊല്ലി എല്ലാം ആസ്വദിക്കാവുന്ന യാത്ര .</div><div dir="auto"> തിരിച്ചു വരുമ്പോഴാണ് മനോജ് പറയറ്റയെ കാണുന്നത്. 2020-ൽ ജി വി ബുക്സ് പ്രസിദ്ധീകരിച്ച 20 പോലീസുകാരുടെ കഥാസമാഹാരമായ സല്യൂട്ട് പുസ്തകത്തിലേക്ക് കഥ അയച്ച അന്നുമുതൽ അടുപ്പമുള്ള പറയറ്റയെ ഇന്നാണ് ആദ്യമായി നേരിൽ കാണുന്നത്. അദ്ദേഹം ഞങ്ങളോട് കാണിച്ച സ്നേഹം വാക്കുകൾ കൊണ്ട് വിശദീകരിക്കാനാവില്ല.</div><div dir="auto"><table align="center" cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody><tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhSxvNWImr4FYZJrm3-Zr7GHB9xma3Uu7cWEZtF21jkRl0r6Ru0v2ErRaLO-jQFUPuQ6kWtcWL0oOs2nxeBtbI-ZICemlyoZTAlYVfSJW0zTsLb8UThJHvN2xPrU0-rieFg-Rd5i2075Rwg0AKSW-zM3HFpB7ykdvjKBbeSac1aBMsAqa_jvHnxmsATSKao/s2048/manoj.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" data-original-height="961" data-original-width="2048" height="114" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhSxvNWImr4FYZJrm3-Zr7GHB9xma3Uu7cWEZtF21jkRl0r6Ru0v2ErRaLO-jQFUPuQ6kWtcWL0oOs2nxeBtbI-ZICemlyoZTAlYVfSJW0zTsLb8UThJHvN2xPrU0-rieFg-Rd5i2075Rwg0AKSW-zM3HFpB7ykdvjKBbeSac1aBMsAqa_jvHnxmsATSKao/w244-h114/manoj.jpg" width="244" /></a></td></tr><tr><td class="tr-caption" style="text-align: center;"><span style="color: #990000; font-size: x-small;">മനോജ് പറയറ്റയോടൊപ്പം </span></td></tr></tbody></table> എല്ലാ ബന്ധങ്ങളും എന്നെ കോർത്തിണക്കുന്നത് അക്ഷരങ്ങളും പുസ്തകങ്ങളുമാണ്.</div><div dir="auto"> സപ്തംബർ മൂന്ന് 2021 മുതൽ മറക്കാനാവാത്ത തിയ്യതി. അമ്മ ( കെ.മാധവി ടീച്ചർ ) വിട്ടുപോയ ദിനം. നാളെ മൊറ്റൊരു സപ്തംബർ മൂന്ന് . ആദ്യാക്ഷരം നാവിൽ കുറിച്ചത് അച്ഛൻ. അക്ഷരങ്ങൾ കൂട്ടി വായിക്കാൻ പഠിപ്പിച്ചത് അമ്മ . എന്റെ ഒന്നാം ക്ലാസിലെ അധ്യാപിക കൂടിയായിരുന്നു അമ്മ. ഈ അക്ഷരങ്ങൾ അമ്മയ്ക്കായി സമർപ്പിക്കട്ടെ !</div><table align="center" cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody><tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgmxCIOrL8gIJH5Ergr0MtXbftlzbJNFW0nHT0ZMXw56p13WWp9lC0Ew8An14kK9W84APSMgTVKWGtqwyXBDM6NgVyQmh1HcbAPHzxLDc10XI6i-NS_HSVgGGDgNsg_6JtzF4t9jEN39iP8W1ZMKDzglcWvZ2hvxbQmDAfd2xm0j-2KiEy3gOE2txWX0gpj/s472/amma.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" data-original-height="472" data-original-width="354" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgmxCIOrL8gIJH5Ergr0MtXbftlzbJNFW0nHT0ZMXw56p13WWp9lC0Ew8An14kK9W84APSMgTVKWGtqwyXBDM6NgVyQmh1HcbAPHzxLDc10XI6i-NS_HSVgGGDgNsg_6JtzF4t9jEN39iP8W1ZMKDzglcWvZ2hvxbQmDAfd2xm0j-2KiEy3gOE2txWX0gpj/s320/amma.jpg" width="240" /></a></td></tr><tr><td class="tr-caption" style="text-align: center;"><span style="color: #660000; font-size: xx-small;">അമ്മ</span></td></tr></tbody></table><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEij4HTEqztWoY2zHnDB_pf-8Mq1XpHbynmm67oYXSeB5K8cQB5OHbQPkJcW8IBSwkPgC7hXZz605uMIByIOVDsz5ycRn7zbuhv_DKL9WWsH2T606LPCMykxI_UTRRrdYAu3k0mmpZOx81OdHU5gUtnrg_U8EmdCy_nadoXNXvvcVirighbxbtzTkrPPBUh2/s2048/musiam.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" data-original-height="961" data-original-width="2048" height="150" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEij4HTEqztWoY2zHnDB_pf-8Mq1XpHbynmm67oYXSeB5K8cQB5OHbQPkJcW8IBSwkPgC7hXZz605uMIByIOVDsz5ycRn7zbuhv_DKL9WWsH2T606LPCMykxI_UTRRrdYAu3k0mmpZOx81OdHU5gUtnrg_U8EmdCy_nadoXNXvvcVirighbxbtzTkrPPBUh2/s320/musiam.jpg" width="320" /></a></div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj4Cl0UGL4VAAwkXeYYoym4FNOs6uy0UXN9MQdTx7RrAv8TnY3koK7xdD2S6Yyh6yz9knC0ZCq8b3XBQErLM5Jui4Dp7e3y03uuhHH3vGHPpCZ3sdV_z7TVrVDCbw-P3a_9aqcEhrXf9HUwqHEnsc55DDtESdTeDn9fhDCM-USbpC8QQv7jSjLTsV3ljIhj/s2048/nadukani2.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="961" data-original-width="2048" height="150" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj4Cl0UGL4VAAwkXeYYoym4FNOs6uy0UXN9MQdTx7RrAv8TnY3koK7xdD2S6Yyh6yz9knC0ZCq8b3XBQErLM5Jui4Dp7e3y03uuhHH3vGHPpCZ3sdV_z7TVrVDCbw-P3a_9aqcEhrXf9HUwqHEnsc55DDtESdTeDn9fhDCM-USbpC8QQv7jSjLTsV3ljIhj/s320/nadukani2.jpg" width="320" /></a></div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjxCAQaJqgcHg0w43DPVqq9aufHbPDV5lvfGKLy6mquJb_0GacW_f5JGJpXGo9K2aNK5HLm5xcENZxJW7FeMJGFxpW2VWfY9PmVr44TrgI5ZLmFTY0YSOO6Djx3F6a6fItDrbcgrGdR629Gp2MxZ17qBIJjTdXuXn6oSHoSiz4rfuQtDv25xS9WpQjUGf5C/s2048/teak%20musiam.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" data-original-height="961" data-original-width="2048" height="150" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjxCAQaJqgcHg0w43DPVqq9aufHbPDV5lvfGKLy6mquJb_0GacW_f5JGJpXGo9K2aNK5HLm5xcENZxJW7FeMJGFxpW2VWfY9PmVr44TrgI5ZLmFTY0YSOO6Djx3F6a6fItDrbcgrGdR629Gp2MxZ17qBIJjTdXuXn6oSHoSiz4rfuQtDv25xS9WpQjUGf5C/s320/teak%20musiam.jpg" width="320" /></a></div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgT6fgilaDoqXRoK3AKdBjXpuLc59C5IP3RsAAD6YmoPIeoeKZco9NDZTJwzhqdSXy5ArHOkxnvJLGOBsGfARyi60gm_ks4okgq1C4qx1FFcoAqGlzLoxh77IRjn08W-K_bscZwxpkz_oIPQWM26cPmy67GFSJq3aY1KvsE41MSoeKh__r3ltf7d2CXIy2j/s2048/tree.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="2048" data-original-width="1152" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgT6fgilaDoqXRoK3AKdBjXpuLc59C5IP3RsAAD6YmoPIeoeKZco9NDZTJwzhqdSXy5ArHOkxnvJLGOBsGfARyi60gm_ks4okgq1C4qx1FFcoAqGlzLoxh77IRjn08W-K_bscZwxpkz_oIPQWM26cPmy67GFSJq3aY1KvsE41MSoeKh__r3ltf7d2CXIy2j/s320/tree.jpg" width="180" /></a></div><br /><div dir="auto"><br /><div class="separator" style="clear: both; text-align: center;"><br /></div><br /></div></div></span></div></div></div></div>G.V.RAKESHhttp://www.blogger.com/profile/17180468147596023332noreply@blogger.com0tag:blogger.com,1999:blog-7984823231187423628.post-88592342589442144582021-05-08T18:45:00.001+05:302021-05-08T18:45:35.283+05:30<p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjFg55tuLBHsb4KvFPUSta9gzkz5WIu_mqQhRGmxB-OnbfYxz_bDpy2GFZX7i0utgkIDYruuMEF5JxHRhnSEod7SFpO1xO5J4Pq_TeouokMEQHcvjN3Jsy4I5qVpxvS47NAundTHcYavLrX/s1159/sursh.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1159" data-original-width="960" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjFg55tuLBHsb4KvFPUSta9gzkz5WIu_mqQhRGmxB-OnbfYxz_bDpy2GFZX7i0utgkIDYruuMEF5JxHRhnSEod7SFpO1xO5J4Pq_TeouokMEQHcvjN3Jsy4I5qVpxvS47NAundTHcYavLrX/s320/sursh.jpg" /></a></div><br /> <p></p>G.V.RAKESHhttp://www.blogger.com/profile/17180468147596023332noreply@blogger.com0tag:blogger.com,1999:blog-7984823231187423628.post-3452679892084000462021-02-26T23:22:00.004+05:302021-04-02T22:18:20.071+05:30സുഗതകുമാരിയെക്കുറിച്ച് പഠിക്കാനും പഠിപ്പിക്കാനും ഏറെ സഹായകമാകുന്ന ഗ്രന്ഥം.<p><br /></p><p><b><span style="font-size: x-large;">തണൽ: </span></b></p><p>ഓർമ്മപുസ്തകം</p><p><b><span style="color: #cc0000;">എഡിറ്റർ : ഡോ.ആർ.വി.എം.ദിവാകരൻ</span></b></p><p><span style="color: #990000;">സുഗതകുമാരി എന്ന എഴുത്തുകാരിയെ, പരിസ്ഥിതിപ്രവർത്തകയെ, ആ തണലിനെ ഓർത്തെടുക്കുകയാണ് മലയാളത്തിലെ പ്രമുഖ എഴുത്തുകാർ. ഒപ്പം, ആ കവിതകളെയും പാരിസ്ഥിതിക - സാമൂഹിക- രാഷ്ട്രീയ നിലപാടുകളെയും ആഴത്തിൽ വിമർശനവിധേയമാക്കുന്ന പഠനങ്ങളും.</span> </p><p> <span style="color: #04ff00;"> </span><span style="color: #274e13;"> <b>സുഗതകുമാരിയെക്കുറിച്ച് പഠിക്കാനും പഠിപ്പിക്കാനും ഏറെ സഹായകമാകുന്ന ഗ്രന്ഥം.</b></span></p><p><br /></p><p><span style="color: #cc0000; font-size: large;"><b><i>Rs : 333</i></b></span></p><p><span style="color: #b45f06;">2021മാർച്ച് 10 ന് പുറത്തിറങ്ങുന്നു.</span></p><p><span style="color: #b45f06;">പ്രീ പബ്ലിക്കേഷൻ ബുക്കിങ്ങ് ആരംഭിച്ചു.</span></p><p><span style="color: #b45f06;">280 രൂപയ്ക്ക് പുസ്തകം നിങ്ങളുടെ കൈയ്യിലെത്തുന്നു. </span></p><p><span style="color: #b45f06;">ഗൂഗിൾ പേ ചെയ്ത ശേഷം സ്ക്രീൻഷോട്ടും പിൻകോഡ് സഹിതം വിലാസവും 9447707920 എന്ന നമ്പറിൽ വാട്സ് ആപ്പ് ചെയ്യുക.</span></p><p><span style="color: #b45f06;">വി.പി.പി. ആയി ലഭിക്കാനും ബുക്ക് ചെയ്യാം.</span><b> (<span style="color: #cc0000;">Rs:333</span> )</b></p><p>തപാൽ ചാർജ്ജ് സൗജന്യം.</p><p>പുസ്തകങ്ങൾ സ്വന്തമാക്കാൻ<u> <span style="color: red;">www.gvbooksonline.com</span> </u>സന്ദർശിക്കുക<br /> </p><p><br /></p>G.V.RAKESHhttp://www.blogger.com/profile/17180468147596023332noreply@blogger.com0tag:blogger.com,1999:blog-7984823231187423628.post-91893082738735779462021-02-26T18:48:00.004+05:302021-05-08T18:49:17.220+05:30തണൽ<p></p><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"><br /></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjpwM126DIemvo8jbvEQLuvqd3nmaNkQXl2nnw4iSW0CoyzQnKDfDvKfH8P5N_8PJYxIcrcEz_W-IfokMWPhqWOP-ZClX0NSDW2krN3WGlkRn7FDsUUak3SmBvExDULY8-VKm6JtI5J-E0K/s1280/IMG-20210223-WA0157.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1280" data-original-width="1111" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjpwM126DIemvo8jbvEQLuvqd3nmaNkQXl2nnw4iSW0CoyzQnKDfDvKfH8P5N_8PJYxIcrcEz_W-IfokMWPhqWOP-ZClX0NSDW2krN3WGlkRn7FDsUUak3SmBvExDULY8-VKm6JtI5J-E0K/s320/IMG-20210223-WA0157.jpg" /></a></div><br /> <p></p>G.V.RAKESHhttp://www.blogger.com/profile/17180468147596023332noreply@blogger.com0tag:blogger.com,1999:blog-7984823231187423628.post-11705065728961893192020-04-27T20:44:00.000+05:302021-02-26T22:55:33.974+05:30<div dir="ltr" style="text-align: left;" trbidi="on">
<span style="color: blue;"><span style="font-size: large;"><span style="color: red;">കൊറോണക്കാലത്ത് പോലീസിനുമുന്നിൽ കുടുങ്ങിയവർ </span></span></span><br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgzaR2B6UNICw1D4LkHhErubi8_MNkQHXkfjKaWiX7CBha9n1cbehhHCuRnYp6JhxEbk9XG2scVNUU6YsA6VUbfkJEExwrL7m88ilXcC95VUVAbItwsl0M3zWtSxzQomyF2eFSahA9fzfBn/s1600/police.jpeg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="629" data-original-width="1200" height="208" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgzaR2B6UNICw1D4LkHhErubi8_MNkQHXkfjKaWiX7CBha9n1cbehhHCuRnYp6JhxEbk9XG2scVNUU6YsA6VUbfkJEExwrL7m88ilXcC95VUVAbItwsl0M3zWtSxzQomyF2eFSahA9fzfBn/s400/police.jpeg" width="400" /></a></div>
<br />
<br />
<br />
<br />
<br />
<br />
<span style="color: blue;"><span style="font-size: large;"><span style="color: red;"> </span></span></span><br />
<span style="color: blue;"></span><br />
<span style="color: blue;"><br /><b><span style="font-size: small;"><i><span style="color: #660000;"> </span></i></span></b></span><br />
<span style="color: blue;"><b><span style="font-size: small;"><i><span style="color: #660000;">പോലീസിന്റെ മുന്നിൽപ്പെട്ടുപോകുമ്പോൾ പലരും പലകഥകളാണ് പോലീസിന് മുന്നിലവതരിപ്പിക്കുക.നിരവധിക്കഥകൾ കേട്ടുമടുത്ത പോലീസിന് കൊറോണക്കാലത്ത് പുതിയകഥകളാണ് രസകരമായ ചില സംഭവങ്ങൾ</span></i></span></b><br /><br />ലോക്ക്ഡൗണിന്റെ ആദ്യ ദിനങ്ങളിൽ പുറത്തിറങ്ങരുതെന്ന് പോലീസ് ജനങ്ങളെ ഉപദേശിച്ചു.നാടുനീളെ പോലീസ് വാഹനത്തിൽ അനൗൺസ്മെന്റ് നടത്തി.ഇതൊക്കെ നമുക്ക് ബാധകമല്ലെന്ന രീതിയിൽ പോലീസിനെ കബളിപ്പിച്ചു ചിലർ പുറത്തിറങ്ങി.പോലീസിന്റെ പിടിയിലായി.ക്ഷമിക്കൂ സഹോദരാ... ഇത് നിനക്കും നമ്മുടെ നാടിനും വേണ്ടിയാണെന്ന് ഉപദേശിച്ചു വിട്ടയച്ചു.ലോക്ക്ഡൗൺ മൂന്ന് ദിവസം കഴിഞ്ഞതോടെ പോലീസ് പരിശോധനയും നടപടികളും കർശനമാക്കി. അനാവശ്യമായി പുറത്തിറങ്ങുന്ന ചിലർ പോലീസിന്റെ മുന്നിൽപ്പെട്ടുപോകുമ്പോൾ പലരും പലകഥകളാണ് പോലീസിന് മുന്നിലവതരിപ്പിക്കുക.നിരവധിക്കഥകൾ കേട്ടുമടുത്ത പോലീസിന് കൊറോണക്കാലത്ത് പുതിയകഥകളാണ് കേൾക്കാൻ കഴിഞ്ഞത്. കൂടാതെ രസകരമായ ചില സംഭവങ്ങളും <br /><br /><span style="color: purple;">കൂത്തുപറമ്പ് പ്രിൻസിപ്പൽ എസ്.ഐ .<b>പി.ബിജു </b>പറയുന്നു. </span><br /><br /> പോലീസിന് കള്ളത്തരം പിടികിട്ടി എന്ന് മനസ്സിലാകുമ്പോൾ കഥ നിറുത്തി മുണ്ട് മാടിക്കുത്തി ഓടി രക്ഷപ്പെടും. ഒരു ദിവസം രാവിലെ പരിശോധന നടത്തുന്നതിനിടയിൽ മുന്നിൽപ്പെട്ടുപോയ ചെറുപ്പക്കാരൻ ഒരു പരിചയവുമില്ലാത്ത വീടിന്റെ അകത്തേക്ക് ഓടിക്കയറിയപ്പോൾ അയ്യോ... കള്ളൻ എന്ന് പറഞ്ഞ് ഭയചകിതരായി സ്ത്രീകൾ പുറത്തേക്കോടി. <br /> പോലീസ് റോഡിൽ നിന്നും പോകുന്നതുവരെ ഓടിക്കയറിയ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പറ്റാത്ത ചിലർ വരാന്തയിലോ അകത്തോ കയറിയിരുന്ന് പത്രം വായന തുടങ്ങും. പിന്നെ പത്രത്തിലെ എല്ലാ പേജുകളും അരിച്ചു പെറുക്കി വായനപൂർത്തിയാക്കിയേ പുറത്തിറങ്ങുകയുള്ളൂ. വീട്ടിലേക്ക് ഓടിക്കയറിയ ഒരു ഫ്രീക്കൻ കുടുങ്ങിയത് ഉയർന്ന പോലീസ് ഉദ്യോഗസ്ഥന്റെ വീടിനകത്തെ മുറിയിൽ. ഉദ്യോഗസ്ഥൻ സ്റ്റേഷനിൽ പോവാനായി യൂണിഫോം ധരിച്ച് ഔദ്യോഗിക വാഹനം കാത്തിരിക്കയായിരുന്നു. നാട്ടുകാരൻ തന്നെയായതിനാൽ ഉദ്യോഗസ്ഥൻ ഇടപെട്ട് ഫ്രീക്കനെ വിട്ടയച്ചു. <br /> പോലീസിനെ കണ്ടയുടൻ കടയുടെ മുന്നിലെ സാധനം വാങ്ങിക്കേണ്ട ക്യൂവിൽ കയറി നില്ക്കും. ഇറച്ചിക്കടയുടെ മുന്നിലെ ക്യൂവിൽ രക്ഷപ്പെടാനായി കയറി നിന്ന് രണ്ട് കിലോ ഇറച്ചിയും വാങ്ങിപ്പോകേണ്ടി വന്നിട്ടുണ്ട്. <br /> കൊറോണ പട്രോളിങ്ങിനിടെ മുകളിൽ നിന്നും ഒരു ഫോൺ. അഞ്ചരക്കണ്ടി മുണ്ടമെട്ടക്കടുത്തുള്ള ക്ഷേത്രപ്പറമ്പിൽ ചീട്ടു കളി നടക്കുന്നു. ഉടൻ അങ്ങോട്ടേക്ക് വിട്ടു. മൺറോഡ് അവസാനിക്കുന്നിടത്ത് വണ്ടി നിറുത്തി. തെങ്ങിൻ തോപ്പിലൂടെ മുന്നോട്ട് പോകുന്നതിനിടയിൽ 75 വയസ്സുള്ളൊരാൾ ഓടണോ വേണ്ടയോ എന്ന ഭാവത്തിൽ ഞങ്ങളുടെ മുന്നിൽപ്പെട്ടു. കൊറോണക്കാലത്ത് വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന് അറിയില്ലേ? എവിടുന്നാ വരുന്നേ എന്ന് ചോദിച്ചു. ഞാൻ കാവിൽ തൊഴാൻ പോയതാണെന്ന് പറഞ്ഞു. ഉച്ചക്ക് 12.30 -നാണോ തൊഴാൻ പോവുന്നത്? തൊഴുതു തൊഴുത് സമയം പോയതറിഞ്ഞില്ല സാറേ.., പിന്നെ ആളുടെ പരുങ്ങൾ കണ്ടപ്പോൾ സംശയം തോന്നി ശരീരം ഒന്ന് പരിശോധിച്ചപ്പോൾ അരയിൽ തിരികിവെച്ച ഒരു വലിയകുപ്പിയിൽ കള്ള് കിട്ടി. കൊറോണക്കാലത്ത് പുറത്തിറങ്ങിയതിനും വില്പനയില്ലാത്ത കള്ള് സംഘടിപ്പിച്ചതിനും നിങ്ങളുടെ പേരിൽ കേസാ.. കൊച്ചു കുട്ടിയെപ്പോലെ വിതുമ്പിക്കൊണ്ട് അദ്ദേഹം പറഞ്ഞു ' കേസ് എത്ര വേണേലും എടുത്തോ സാറേ.. അത് മറിച്ചു കളയരുത്. ഓനോട് മൂന്ന് ദിവസം കരഞ്ഞ് കാലുപിടിച്ചിട്ടാ ഒരു കുപ്പി കിട്ടിയത്. ഒരാഴ്ചയായി ഒന്നുമില്ലാതെ പച്ചക്ക് വീട്ടിലിരിക്കുന്നത്്.' ആ നിഷ്ക്കളങ്കതയ്ക്ക് മുന്നിൽ ഞങ്ങൾ തോറ്റുപോയി. തിരിച്ചു കൊടുത്ത കള്ളും കുപ്പി നെഞ്ചോട് ചേർത്ത് പിടിച്ച് അയാൾ ഉമ്മവെച്ചു. <br /> ചീട്ടു കളിക്കുന്ന സ്ഥലം കൃത്യമായി അയോളോട് ചോദിച്ച് മനസ്സിലാക്കി മുന്നോട്ട് നീങ്ങുമ്പോഴാണ് നീല പ്ലാസ്റ്റിക്ക് ബക്കറ്റുമായി ഒരാൾ വരുന്നത് കണ്ടത്. ആവശ്യത്തിലധികമുള്ള വിനയം കണ്ടപ്പോൾ അസ്വാഭാവികത തോന്നി. ബക്കറ്റിലെന്താണെന്ന് ചോദിച്ചു. കന്നൂട്ടിക്ക് കൊടുക്കാനുള്ള പുല്ലാണ്. വെറുതെ ബക്കറ്റിൽ കൈയ്യിട്ട പുല്ല് ഉയർത്തി നോക്കിയപ്പോൾ ബക്കറ്റ് നിറയെ അണ്ടിയില്ലാത്ത ചീഞ്ഞ കശുമാങ്ങ.ബക്കറ്റും ഉപേക്ഷിച്ച് അയാൾ ഓടി രക്ഷപ്പെട്ടു. പോലീസിനെ ദൂരെ നിന്നു കണ്ടതും ചീട്ടുകളിക്കാരും ഓടിപ്പോയി. <br /><br /><span style="color: purple;">കതിരൂർ പ്രിൻസിപ്പൽ എസ്.ഐ.<b>എം.നിജീഷ്</b></span><br /><br /> ബൈക്കിൽ കതിരൂർ ടൗണിലെത്തിയ 20 വയസ്സുള്ള രണ്ട് പേരെ പിടികൂടി ചോദ്യം ചെയ്തു. റേഷൻ അരി വാങ്ങാനാണെന്ന് പറഞ്ഞു. കാർഡ് ചോദിച്ചപ്പോൾ എടുക്കാൻ മറന്നുപോയി എന്നായി. റേഷൻ അരി കാർഡില്ലാതെ കിട്ടില്ല. അതിനാൽ 20 കിലോ അരി തൊട്ടടുത്ത കടയിൽ നിന്ന് വാങ്ങിപ്പിച്ചു. ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. അരിയുമായി ഇരുവരും മൂന്ന് കിലോമീറ്റർ അകലെയുള്ള വീട്ടിലേക്ക് നടന്നു പോയി. <br /><br /><span style="color: purple;"> മാലൂർ പ്രിൻസിപ്പൽ എസ്.ഐ. <b>രജീഷ് തെരുവത്ത് പീടികയിൽ</b></span><br /><br /> കൊറോണക്കാലത്ത് ഭൂതാനം കോളനിയിൽ വ്യാജവാറ്റുണ്ടെന്ന് അറിഞ്ഞ് രാവിലെ റെയിഡിന് പോയി. പരിശോധന നടത്തി. ഒരു വീടിന്റെ പിന്നാമ്പുറത്തെ വളപ്പിൽ നിന്നും ഒരു കാനിൽ കുറച്ച വാഷ് കിട്ടി.അവിടെ കൊണ്ടു വെച്ച ആളെ ആർക്കും അറിയില്ല. മറ്റൊരു വീടിന്റെ മുറ്റം ഒരു പെൺകുട്ടി പാട്ടും പാടി അടിച്ചു വാരുന്നു. പോലീസ് അങ്ങോട്ടേക്ക് നീങ്ങി പരിശോധന നടത്തി. ഒന്നും കണ്ടില്ല. പെട്ടാന്നാണ് വീടിന്റെ കക്കൂസിൽ നിന്നും വാഷിന്റെ മണം വന്നത്. കക്കൂസിൽ പരിശോധന നടത്തിയപ്പോഴാണ് മനസ്സിലായത്. പോലീസിനെ കണ്ടയുടൻ കാനിൽ സൂക്ഷിച്ച വാഷ് കക്കൂസിൽ ഒഴിക്കുകയും കാൻ വലിച്ചെറിയുകയുമാണെന്ന്. തുടർന്നുള്ള പരിശോധനയിൽ വീടിന്റെ അലമാരയിൽ നിന്നും വ്യാജ വാറ്റുണ്ടാക്കുന്ന സാധനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. വീട് നിൽക്കുന്ന ഭാഗം മട്ടന്നൂർ പോലീസ് പരിധിയിലായതിനാൽ മട്ടന്നൂർ പോലീസാണ് കേസ്സെടുത്തത്. <br /> കൊറോണക്കാലത്ത് കാമുകിയെ കാണാതിരിക്കാൻ വയ്യാതായിട്ട് ബൈക്കിലെത്തിയ കോളേജ് കുമാരനേയും പോലീസ് പൊക്കി. നിടുംപൊയിലിലെ കാമുകന് മാലൂർ തൃക്കടാരിപ്പൊയിലിലെ കോളേജ് കുമാരിയുമായി പ്രണയം. കാമുകിയെ തേടി അവളുടെ വീട്ടിന്നരികെ എത്തുമ്പോഴേക്കും പോലീസ് വണ്ടി കണ്ടു.ബൈക്ക് നിന്നു പോയി. പിന്നെ സ്റ്റാർട്ടാവുന്നില്ല. എസ്.ഐ. രജീഷ് തെരുവത്ത് പീടികയിൽ ചോദ്യം ചെയ്തപ്പോഴാണ് 22 ദിവസമായി കാമുകിയെ കാണാതിരിക്കാൻ കഴിയാത്തതുകൊണ്ട് വന്നതാണെന്ന് പറഞ്ഞത്. കാമുകനെ താക്കീത് ചെയ്ത് വിട്ടയച്ചു.</span> (2020 ഏപ്രിൽ 19-ന് മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചത് )</div>
G.V.RAKESHhttp://www.blogger.com/profile/17180468147596023332noreply@blogger.com0tag:blogger.com,1999:blog-7984823231187423628.post-59263809555072427432019-06-28T12:45:00.000+05:302021-02-26T22:55:33.982+05:30യാത്രതന്നെ ഒരു തീർത്ഥാടനം<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<span style="font-size: small;"> അമ്പലം എന്നത് ചുറ്റമ്പലത്തിനുള്ളിലെ പ്രാർത്ഥനകളും പൂജകളും മാത്രമല്ല, ഭക്തർക്ക് മാനസികമായ ഉല്ലാസം തരുന്ന കേന്ദ്രങ്ങളായി മാറണം. അതിലൂടെ </span></div>
<div class="separator" style="clear: both; text-align: center;">
<span style="font-size: small;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiE1R9DVFJ2MZbM1c5PF7djwYEgM9bxpdFLRtMucQkCKUUmRO6H6-X6ARjkOAuZSKzitQORETcJ594H225-cBymiQSXJbC7BHgnyt1vAhih8uPFrAVvNfP8CiXI5bJ62awQxhhxSrCG38TI/s1600/27kdr5kazhcha.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" data-original-height="1060" data-original-width="1600" height="209" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiE1R9DVFJ2MZbM1c5PF7djwYEgM9bxpdFLRtMucQkCKUUmRO6H6-X6ARjkOAuZSKzitQORETcJ594H225-cBymiQSXJbC7BHgnyt1vAhih8uPFrAVvNfP8CiXI5bJ62awQxhhxSrCG38TI/s320/27kdr5kazhcha.jpg" width="320" /></a></span></div>
<span style="font-size: small;">ഭാരതത്തെ അറിയാനാവണമെന്ന ഉദ്ദേശത്തോടെയാണ് പൊന്ന്യം കൊട്ടാരം ദേവസ്ഥാനം വൈരീഘാതകൻ - ഭഗവതി ക്ഷേത്രം ട്രസ്റ്റ് തീർത്ഥാടന- ഉല്ലാസയാത്രക്ക് രൂപം നല്‍കിയത്. അതിന്റെ നൂറാമത് യാത്ര ജൂൺ 30-ന് പുറപ്പെടുകയാണ്. 2004 നവംബർ ആറിനാണ് രാമേശ്വരത്തേക്ക് ആദ്യമായി നൂറുപേരുമായി യാത്ര നടത്തിയത്. ഇതുവരെയായി 99 യാത്രകൾ. കൊട്ടിയൂർ മുതൽ കൈലാസം വരേയും ഭാരതാതിർത്തി കടന്ന് ശ്രീലങ്ക, ഭൂട്ടാൻ, നേപ്പാൾ എന്നീ രാഷ്ട്രങ്ങളും ഇതിനകം യാത്ര പോയിക്കഴിഞ്ഞു. <br /><br /><a href="http://തുടർന്ന വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക"><span style="color: blue;">നൂറാമത്തെ യാത്ര സമർപ്പണയാത്ര </span></a><br /> <br /> നൂറാമത്തെയാത്ര ശരിക്ക് പറഞ്ഞാൽ ഒരു സമർപ്പണയാത്രയാണ്. വൃദ്ധർ, പരസഹായമില്ലാത്തവർ, സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവർ എന്നിവരടങ്ങുന്ന 45 പേരാണുള്ളത്. ഇവരുടെ സഹായികളായിട്ടാണ് 55 പേരെ കൂട്ടുന്നത്. ഇവർ കമ്മിറ്റയംഗങ്ങളും, മാതൃസമിതി അംഗങ്ങളുമാണ്.ആകെ യാത്രാഗംങ്ങൾ 100 പേർ. ആരിൽ നിന്നും ഒരു തുകയും ഈടാക്കുന്നില്ല. എല്ലാ ചെലവുകളും ട്രസ്റ്റാണ് വഹിക്കുന്നത്. 30-ന് പുറപ്പെട്ട് ഒന്നിന് വൈകീട്ട് തിരിച്ചെത്തും.ഗുരുവായൂർ,മമ്മിയൂർ,ആനത്താവളം,തുഞ്ചൻപറമ്പ്,കോഴിക്കോട് ബീച്ച് എന്നീ സ്ഥലങ്ങളാണ് യാത്രയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. <br /> <table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh5SPi6c6ParPDZHBRo9c3VuAKobJm86fF1sAbSa9nwmeDdIa87oENWSzoJAzEptKjgJCNxbjZ9Ph9pvjI1S-9ohMPsSnoIwtnWj9-9OmEgzBJzyf8ih1WmSla4nzrHoi319rJoNb2bse2y/s1600/27kdr2kazhcha.JPG" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" data-original-height="1067" data-original-width="1600" height="213" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh5SPi6c6ParPDZHBRo9c3VuAKobJm86fF1sAbSa9nwmeDdIa87oENWSzoJAzEptKjgJCNxbjZ9Ph9pvjI1S-9ohMPsSnoIwtnWj9-9OmEgzBJzyf8ih1WmSla4nzrHoi319rJoNb2bse2y/s320/27kdr2kazhcha.JPG" width="320" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="color: #20124d;">നൂറാമത് യാത്രയിൽ പങ്കെടുക്കുന്നവർ</span></td></tr>
</tbody></table>
1993-ലാണ് സി.പി.ദേവദാസൻ നായർ ചെയർമാനും എൻ.പി.കരുണാകരൻ സെക്രട്ടറിയുമായ ട്രസ്റ്റ് നിലവിൽ വന്നത്. പി.ഡബ്ല്യൂ.ഡി.റിട്ട.എൻജിനിയറും സഞ്ചാരപ്രിയനുമായ എൻ.പി.കരുണാകരനാണ് പൊന്ന്യത്തെ ഗ്രാമവാസികൾക്ക് ഏറെ സുരക്ഷയോടെ യാത്രചെയ്യാനാവുന്ന തീർത്ഥാടന- ഉല്ലാസയാത്ര എന്ന ആശയം ട്രസ്റ്റിനുമുന്നിൽ അവതരിപ്പിച്ചത്. ഇത് ട്രസ്റ്റും അംഗീകരിച്ചു. അങ്ങനെയാണ് രാമേശ്വരം യാത്രക്ക് പദ്ധതികൾ തയ്യാറാക്കിയത്. സ്ഥിരമായി ഒരു സ്വകാര്യ ട്രാവൽ ഏജൻസിയുടെ സഹകരണത്തോടെയാണ് യാത്രചെയ്യുന്നത്. എല്ലാവർഷവും കൊട്ടിയൂർ, നാലമ്പലയാത്രയും നടത്താറുണ്ട്. <br /><br /><span style="color: #cc0000;">വിജ്ഞാനപ്രദമായ യാത്രകൾ </span><br /><br /> തികച്ചും ഹിന്ദു ആദ്ധ്യാത്മീക യാത്ര എന്നതിൽ നിന്ന് മാറ്റി ഒരോ യാത്രക്കാരനും മനസ്സിൽ ഇടം നേടുന്ന യാത്രകളാണ് നടത്താറെന്ന് എൻ.പി.കരുണാകരൻ പറഞ്ഞു. പ്രമുഖ മുസ്ലീം തീർത്ഥാടന കേന്ദ്രമായ അജ്മീർ ദർഗ്ഗ, മാഹി മുതൽ വേളാങ്കണ്ണി വരേയും കൊച്ചിമുതൽ ഗോവ വരെയുള്ള വിവിധ ക്രിസ്ത്യൻ ചർച്ചുകൾ, ബഹായി മതക്കാരുടെ ഡൽഹിയിലെ ലോട്ടസ് ടെംബിൾ,സിക്ക് മതക്കാരുടെ അമൃതസറിലെ സുവർണ്ണ ക്ഷേത്രം, ശ്രാവണബൽഗോള, ധർമ്മസ്ഥല ,കപിലവസ്തു,രാഷ്ട്ര പിതാവിന്റെ ജന്മസ്ഥലമായ പോർബന്ധർ, രാജ്ഘട്ട്, ഡൽഹി, ആഗ്ര, ഹൈദ്രബാദ്, ചെന്നൈ, ദ്വാരക,അലഹബാദ്,മുന്നാർ, ഊട്ടി,തേക്കടി,മൈസൂർ,ഹംബി, കന്യാകുമാരി,ശ്രീപെരുംമ്പത്തൂർ,പ്രസിദ്ധമായ കോട്ടകൾ, കൊട്ടാരങ്ങൾ,മ്യൂസിയങ്ങൾ എന്നിവയല്ലാം പലയാത്രകളിലായി സന്ദർശിച്ചിട്ടുണ്ട്. <br /> ഒരു ദിവസം മുതൽ 15 ദിവസം വരെയുള്ള യാത്രകൾ പോയിട്ടുണ്ട്. ഇതിൽ രാമായണപഥ യാത്ര ഏറെ വ്യത്യസ്തമായത്. അയോദ്ധ്യ,നാസി,പഞ്ചവടി,കിഷ്കിന്ധ,പമ്പ (വടക്കേ ഇന്ത്യ),രാമേശ്വരം,ധനുഷ്ക്കോടി,എന്നീ പുണ്യസ്ഥലങ്ങൾ പിന്നിട്ട് ലങ്കയിൽ പോയി അവിടെ ഹനുമാൻ ആദ്യമായി കാലുകുത്തിയ സ്ഥലം, അശോകവനം,സീതാദേവി അഗ്നിപ്രവേശനം ചെയ്ത് പരിശുദ്ധത തെളിയിച്ച ഇടം എന്നിങ്ങനെയുള്ള രാമായണവുമായി ബന്ധപ്പെട്ട യാത്ര അതിമനോഹരമായിരുന്നു. പഞ്ചവടിമുതൽ ശ്രീലങ്ക വരെയുള്ളസ്ഥലം ഇന്ത്യയുടെ മാപ്പിൽ അടയാളപ്പെടുത്തിയാൽ ഒരു നേർരേഖയായി കാണാം. രാവണൻ സീതാദേവിയെ പുഷ്പകവിമാനത്തിൽ കൊണ്ടുപോയതിന്റെ തെളിവുകൂടിയാണിത്. നൂറാമത് യാത്ര കഴിഞ്ഞാൽ 101-ാമത്തെ യാത്ര കൃഷ്ണഗാഥാ മാസമായ ചിങ്ങത്തിലാണ്. ഒറീസ, ഭുവനേശ്വർ,കൊണാർക്ക്, തിരുവോണത്തിന് പുരിയിൽവെച്ച് ഓണസദ്യകഴിക്കാനുള്ള സംവിധാനം കൂടി ഒരുക്കിയാണ് യാത്ര തയ്യാറാക്കുന്നത്.<br /> </span><br />
<div class="separator" style="clear: both; text-align: center;">
<span style="font-size: small;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjdjkdigMIx26PSxl9rAt9zxNBoyj2TY8yANSMUhF_cLK5nweBF2WxxJwCd8ZDApWDOog-r1ZeDGmGinYLKIJhqDuI3PXlexJEewpQJvpxjQjwRylw40wO0klO24fRqRK7nxooj4tKU_xnG/s1600/27kdr3kazhcha.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="405" data-original-width="720" height="180" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjdjkdigMIx26PSxl9rAt9zxNBoyj2TY8yANSMUhF_cLK5nweBF2WxxJwCd8ZDApWDOog-r1ZeDGmGinYLKIJhqDuI3PXlexJEewpQJvpxjQjwRylw40wO0klO24fRqRK7nxooj4tKU_xnG/s320/27kdr3kazhcha.jpg" width="320" /></a></span></div>
<span style="font-size: small;">
രണ്ട് വർഷം മുന്നെ ട്രസ്റ്റിന്റെ സഹകരണത്തോടെ പൊന്ന്യം സ്വദേശികളായ എൻ.പി.റിനീഷ്, എം.കെ.വിപിൻ എന്നിവർ മോട്ടോർ ബൈക്കിൽ ഒരുമാസം നീണ്ടു നിൽക്കുന്ന ബൈക്ക് യാത്രനടത്തി. ഹിമാലയത്തിലെ ലെ, ലഡാക്ക് എന്നിവിടങ്ങളിലെത്തിയാണ് തിരിച്ചു വന്നത്.<br /> യു.രഘുനാഥ് (ചെയർ.)എം.സജിനനാഥ് ( വൈസ്.ചെയർ).സി.പി.സന്തോഷ് (സെക്ര.),കെ.പി.ഷാജി (ജോ.സെക്ര.) സി.ബാലകൃഷ്ണൻ (ഖജാ.) എന്നിവരാണ് നിലവിലെ ഭാരവാഹികൾ.</span><span style="color: #4c1130;"><span style="font-size: x-small;">( 2019 ജൂൺ 28 മാതൃഭൂമി കാഴ്ചയിൽ പ്രസിദ്ധീകരിച്ചത്)</span></span><br />
<br /></div>
G.V.RAKESHhttp://www.blogger.com/profile/17180468147596023332noreply@blogger.com0tag:blogger.com,1999:blog-7984823231187423628.post-14165131496751175732019-04-24T13:41:00.000+05:302021-02-26T22:55:33.990+05:30<div dir="ltr" style="text-align: left;" trbidi="on">
GV BOOKS 2019 ഏപ്രിൽ അവസാനവാരം പുറത്തിറക്കുന്ന അഞ്ച് പുസ്തകങ്ങൾ <br />
പുസ്തകം ആവശ്യമുള്ളവർ 9447707920 എന്ന നമ്പറിൽ വാട്സാപ്പ്<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh4EXbLSMmjVRDze6VTwePs0sAjKlzl5QFX1vgrbLpn9388ogeNLH2RaKNPWbBRUNI5WYjJFlMMTvlnUXFu82PbQMjkp2gmYO03kZ6bxJ3Hi317KHIW9-kUnh4EXGxiHF_dVH0pGm3Z0YnY/s1600/1+%25282%2529.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1215" data-original-width="1600" height="243" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh4EXbLSMmjVRDze6VTwePs0sAjKlzl5QFX1vgrbLpn9388ogeNLH2RaKNPWbBRUNI5WYjJFlMMTvlnUXFu82PbQMjkp2gmYO03kZ6bxJ3Hi317KHIW9-kUnh4EXGxiHF_dVH0pGm3Z0YnY/s320/1+%25282%2529.jpg" width="320" /></a></div>
/ എസ്.എം.എസ്.അയക്കുകയോ ചെയ്യുക. വിലസം ( പിൻകോഡ്, ഫോൺ നമ്പർ എന്നിവ സഹിതം) അറിയിച്ചു തന്നാൽ പുസ്തകം വി.പി.പി.ആയി അയച്ചു തരും. വി.പി.പി. ചാർജ്ജ് സൗജന്യം.പുസ്തകത്തിന്റെ പേര് വെയ്ക്കാൻ മറക്കരുത്.<br />
<br />
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhBEIBGy4p-eJPRvSb21_qlNtrZm5GOb6kGcFPd5jXT3seHdpS7U4v6FugbwHldAC88NIoHSnzMVk61rq980AMtMLybRXAXZBVodZe1KQVirYRmOq7g5Ch_7APctpGJfJFpQwzKBZB55XdG/s1600/1.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="1226" data-original-width="1600" height="245" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhBEIBGy4p-eJPRvSb21_qlNtrZm5GOb6kGcFPd5jXT3seHdpS7U4v6FugbwHldAC88NIoHSnzMVk61rq980AMtMLybRXAXZBVodZe1KQVirYRmOq7g5Ch_7APctpGJfJFpQwzKBZB55XdG/s320/1.jpg" width="320" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjjbU5egfFOE8ArnUkz-zUoyrKQfZZnhCEV1NmGFPvmYMeIyCPGDGy3RJVi1GAdrlqtCxivKkH2LfQVODqDIRwiv2U2bBPCTn1nDJl36mFtfGz-v6umWc1zGQS4a8a6GFXlqWHatHRzL-Ot/s1600/2.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1200" data-original-width="1600" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjjbU5egfFOE8ArnUkz-zUoyrKQfZZnhCEV1NmGFPvmYMeIyCPGDGy3RJVi1GAdrlqtCxivKkH2LfQVODqDIRwiv2U2bBPCTn1nDJl36mFtfGz-v6umWc1zGQS4a8a6GFXlqWHatHRzL-Ot/s320/2.jpg" width="320" /></a></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgq0fiwtI59dLhndncNRHux48csuBDnhP4rPXJoHyBKExh9rdI-LSUi0JYyBzFONCyHNhiSiBM2hgbSXPBoLup_xxIotOuLSvfRpNgJcUD1_TL737ipqI2rHoZLrv15G-muvLy1LCZG8JGU/s1600/3.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1215" data-original-width="1600" height="242" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgq0fiwtI59dLhndncNRHux48csuBDnhP4rPXJoHyBKExh9rdI-LSUi0JYyBzFONCyHNhiSiBM2hgbSXPBoLup_xxIotOuLSvfRpNgJcUD1_TL737ipqI2rHoZLrv15G-muvLy1LCZG8JGU/s320/3.jpg" width="320" /></a></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhOO3DyRjdghmGWETGlhhI2iiIQFKl7a4eWuaFORrv-oDX2cTZwywMrRZJ3-ui-b6SK9bOJ5gTSy6jCmx7eW6BSQmjo53T6BRqiSICg2ALzgAGZs549AU_3hS8ytS1ZUlFjHmz_JyeKuNRM/s1600/5.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1214" data-original-width="1600" height="242" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhOO3DyRjdghmGWETGlhhI2iiIQFKl7a4eWuaFORrv-oDX2cTZwywMrRZJ3-ui-b6SK9bOJ5gTSy6jCmx7eW6BSQmjo53T6BRqiSICg2ALzgAGZs549AU_3hS8ytS1ZUlFjHmz_JyeKuNRM/s320/5.jpg" width="320" /></a></div>
</div>
G.V.RAKESHhttp://www.blogger.com/profile/17180468147596023332noreply@blogger.com0tag:blogger.com,1999:blog-7984823231187423628.post-54501708521672830332019-02-16T19:36:00.000+05:302021-02-26T22:55:33.997+05:30സ്നേഹവാഹനം<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: center;">
<span style="background-color: blue;"></span> <i><b><span style="font-size: x-large;"> <span style="color: blue;"> സ്നേഹവാഹനം</span></span></b></i></div>
<div style="text-align: left;">
<span style="color: blue;"><span style="font-size: x-large;"><span style="color: #4c1130;"><b><span style="font-size: small;">ജി.വി.രാകേശ്</span></b></span></span></span><i><b><span style="font-size: x-large;"><span style="color: blue;"> </span></span></b></i></div>
<div style="text-align: justify;">
<span style="font-size: large;">ഒ</span>രു ആംബുലൻസിന് 30 ഡ്രൈവർമാരോ ! അതിശയപ്പെടേണ്ട. കതിരൂർ ഉക്കാസ്മെട്ടയിലെ പി.കൃഷ്ണപ്പിള്ള സാംസ്കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള 'കൈത്താങ്ങ്' എന്ന ആംബുലൻസിനാണ് മുപ്പത് ഡ്രൈവർമാരാണ്.ജീവനുവേണ്ടി കുതിച്ചു പായുന്ന വാഹനത്തിന്റെ സാരഥികൾ മാത്രമല്ല അവർ.നാടന്റെ പല കോണുകളിൽ വേദനയുമായി കാത്തിരിക്കുന്നവർക്ക് വേണ്ടിയാണ് ഇവരുടെ ഓട്ടം.</div>
<div style="text-align: justify;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjekwPwS1aoWHinITRI0gDfL7c2fMkCLrQLboYtELOkPdBKylo0p-_m8G-cu3J8MIopCC4Wg1sZaPwaQ5V8W-iFqalvJAiRdsvm8PEJ6xWGRiE_pMfZyMP4ua2Mjds_5eqK0u4cmmqtX3Ol/s1600/12.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="589" data-original-width="1600" height="234" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjekwPwS1aoWHinITRI0gDfL7c2fMkCLrQLboYtELOkPdBKylo0p-_m8G-cu3J8MIopCC4Wg1sZaPwaQ5V8W-iFqalvJAiRdsvm8PEJ6xWGRiE_pMfZyMP4ua2Mjds_5eqK0u4cmmqtX3Ol/s640/12.jpg" width="640" /></a><br />
</div>
<br />
<div style="text-align: justify;">
<span id="goog_1738549302"></span><span id="goog_1738549303"></span> കതിരൂരും പരിസരത്തുമുള്ളവരാണ് എല്ലാവരും. മാസത്തിൽ ഒരു ദിവസം ഒരാൾ എന്ന രീതിയിലാണ് സേവനം ചെയ്യുന്നത്. എല്ലാവരും ഡ്രൈവിങ്ങിൽ പ്രാഗൽഭ്യം തെളിയിച്ചവരും. 15 പേർമാത്രമാണ് ഡ്രൈവിങ്ങ് സ്ഥിരം തൊഴിലായി സ്വീകരിച്ചിട്ടുള്ളവർ. ബാക്കിയുള്ളവർ മറ്റ് മേഖലയിൽ തൊഴിൽ ചെയ്യുന്നവരാണ്.<br />
2018 ജനുവരി 14-ന് ഒറ്റദിവസം കൊണ്ട് 4,73,500 രൂപ പിരിച്ചെടുത്താണ് ആംബുലൻസിനുള്ള ആദ്യഫണ്ട് കണ്ടെത്തിയത്.6,64000 രൂപയാണ് ആംബുലൻസിന്റെ വില.ബാക്കിതുക പ്രവാസികൾ, വ്യക്തികൾ എന്നിവരിൽ നിന്നായി സംഘടിപ്പിച്ചു. <br />
വർഷങ്ങൾക്ക് മുമ്പ് കതിരൂർ പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിൽ വസൂരി, കോളറ എന്നിവ പടർന്ന് പിടിച്ച് നിരവധിപ്പേർ മരിച്ചിരുന്നു. അന്ന് ശവമടക്കാൻപോലും പലരും പോവാതിരുന്നപ്പോൾ സി.പി.ഐ.നേതാവും കതിരൂർ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ.ചാത്തുക്കുട്ടി നായർ</div>
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhud6MgEKSnR_jB3O14WNWTVMZgTU6SJDN5u9dCMjh2xiYTraxWBsQuUmhGi7aguIgS5jgMbFVU_IVHKrQarysqOueMRma_XIQvhqL7IbORVKg9NddCiwYTmdlveCUBHo4c8_i6kHtWTXjO/s1600/15+kdr19Kazacha.jpg" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" data-original-height="1572" data-original-width="1408" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhud6MgEKSnR_jB3O14WNWTVMZgTU6SJDN5u9dCMjh2xiYTraxWBsQuUmhGi7aguIgS5jgMbFVU_IVHKrQarysqOueMRma_XIQvhqL7IbORVKg9NddCiwYTmdlveCUBHo4c8_i6kHtWTXjO/s200/15+kdr19Kazacha.jpg" width="178" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="color: #990000;">കെ.ചാത്തുക്കുട്ടി നായർ</span></td></tr>
</tbody></table>
<div style="text-align: justify;">
മുൻകൈയ്യെടുത്താണ് രോഗികളെ പരിചരിച്ചതും ശവമടക്കം ചെയ്തതും. അതിന്റെ ഓർമ്മയ്ക്കാണ് 'കെ.ചാത്തുക്കുട്ടി നായർ സ്മാരക കൈത്താങ്ങ്
ആംബുലൻസ്' എന്ന് പേരിട്ടിരിക്കുന്നത്. 2018 ഫിബ്രവരി 11-നാണ് ആംബുലൻസ്
സി.പി.എം.ജില്ലാ സെക്രട്ടറി പി.ജയരാജൻ ഉദ്ഘാടനം ചെയ്തത്.<br />
'കൈത്താങ്ങ്' എന്ന പേര് ആംബുലൻസിന് നല്കുവാൻ തീരുമാനിച്ചപ്പോൾ അംഗങ്ങളിൽ പലർക്കും ഇഷ്ടമായിരുന്നില്ല. എന്നാൽ പ്രളയാനന്തരം കേരളത്തിലെ പൊതുസമൂഹം ഏറ്റവും കൂടുതൽ ചർച്ച ചെയ്ത വാക്കാണ് 'കൈത്താങ്ങ്' എന്നത് തികച്ചും യാദൃശ്ചികം.<br />
<span style="color: purple;"><span style="font-size: small;"><b>ആംബുലൻസ് എന്ന ആശയം </b></span></span><br />
ഒരു ദിവസം രാത്രി പെട്ടന്ന് സുഖമില്ലാത്ത ഒരാളെ ഉക്കാസ് മെട്ടയിൽ നിന്നും ഒമ്പത് കിലോമീറ്റർ അകലെയുള്ള തലശ്ശേരിയിലെ ആസ്പത്രിയിലെത്തിക്കണം.പലയിടങ്ങളിലും വിളിച്ചു. ആംബുലൻസ് കിട്ടിയില്ല. വളരെ കഷ്ടപ്പെട്ട് ഒരു മണിക്കൂറിലധികം സമയം കഴിഞ്ഞിട്ട് കാറിലാണ് ആസ്പത്രിയിലെത്തിച്ചത്.രോഗിയെ കൊണ്ടുപോവാൻ ഏറ്റവും പരിശ്രമിച്ചത് കൃഷ്ണപ്പിള്ള സാംസ്കാരിക കേന്ദ്രത്തിലെ ഭാരവാഹികളാണ്. തിരിച്ച് നാട്ടിലെത്തിയപ്പോഴാണ് നാട്ടിൽ സ്വന്തമായൊരു ആംബുലൻസ് വേണമെന്ന ആശയം ഉദിച്ചത്. പിന്നീട് അത് സാക്ഷാത്ക്കരിക്കാനുള്ള ശ്രമമായി. അപ്പോൾ് സ്വയം സന്നദ്ധരായി കുറേപ്പേർ ഡ്രൈവറായി പോവാൻ മുന്നോട്ട് വന്നു. അങ്ങനെയാണ് ഒരു ദിവസം ഒരു ഡ്രൈവർ എന്ന നിലയിൽ 30 ഡ്രൈവർമാരുണ്ടായത്. ഇതിൽ ചിലർക്ക് അറ്റകുറ്റപ്പണിയും നടത്താനറിയാം. അതുകൊണ്ട് തന്നെ ഒരു ദിവസം പോലും മുടങ്ങാതെ ആംബുലൻസ് വിളിപ്പുറത്തുണ്ടാവും. <br />
പാവപ്പെട്ടവർ, അപകടത്തിൽപ്പെട്ടവർ, മാരക രോഗങ്ങൾ പിടിപെട്ടവർ എന്നിവരെ ആസ്പത്രിയിൽ എത്തിക്കാൻ ഒരു പ്രതിഫലവും വാങ്ങാറില്ല. സാധാരണ ആംബുലൻസിനേക്കാളും തുക കുറച്ചേ ഇവർ വാങ്ങിക്കാറുള്ളു. അതും ഡ്രൈവർ തുക വാങ്ങിക്കുന്നതിന് മുമ്പ് പ്രസിഡന്റ്, സെക്രട്ടറി എന്നിവരുമായി ആലോചിക്കും എന്നിട്ടേ പൈസ തീരുമാനിക്കുകയുള്ളൂ. സേവനം, പിന്നെ പ്രതിഫലം എന്നതാണ് ഇവരുടെ മുദ്രാവാക്യം. ഒരു വർഷത്തിനുള്ളിൽ 1,03,000 രൂപയുടെ സൗജന്യ സേവനം നടത്തിയിട്ടുണ്ട്.ചിലരിൽ നിന്ന് പ്രതിഫലം വാങ്ങാത്തിതിനാൽ അവർ സന്തോഷപൂർവ്വം ഡീസൽ, ടയർ, അറ്റകുറ്റപ്പണികൾക്കുള്ള ചെലവ് എന്നിവ നല്‍കിയിട്ടുണ്ട്. <br />
<span style="color: purple;"><b> ഊർജ്ജമായത് വിജയൻ മാഷുടെ വാക്കുകൾ</b></span></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjk9SrmucLpZsnwKXTbcFWmlo10MT7tF4vWRJncwCc8kR8nyHuE4alQ5UJOCL_9vPMP71PFgdcdhRLeWqYIldMlJBJLX8bvD7bNRdwE-dtSOsjHO6bXET4PI3FAnbrpRtxFSprNOGWv-UX6/s1600/index.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="204" data-original-width="142" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjk9SrmucLpZsnwKXTbcFWmlo10MT7tF4vWRJncwCc8kR8nyHuE4alQ5UJOCL_9vPMP71PFgdcdhRLeWqYIldMlJBJLX8bvD7bNRdwE-dtSOsjHO6bXET4PI3FAnbrpRtxFSprNOGWv-UX6/s200/index.jpg" width="139" /></a></div>
<br />
1994 ഓഗ്സറ്റ് 19 ന് കതിരൂർ ഉക്കാസ്മെട്ടയിൽ പ്രൊഫ.എം.എൻ.വിജയൻ പി.കൃഷ്ണപ്പിള്ള സാംസ്കാരികേന്ദ്രം ഉദ്ഘാടനം ചെയ്തു. ' ഒരു സാംസ്കാരിക സ്ഥാപനം വെറുതെ കെട്ടിപ്പൊക്കിയതുകൊണ്ട് നാടിന് യാതൊരു പ്രയോജനവുമുണ്ടാവില്ല. ഈ സ്ഥാപനം ഈ നാടിന്റെ വിളക്കായ് പരിണമിച്ച്
നാടിന് വെളിച്ചമേകാൻ കഴിയണം' വിജയൻ മാഷ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഈ
വാക്കുകളാണ് പ്രവർത്തകർക്ക് ആവേശമായതും വഴികാട്ടിയായതും. ഇതിനെ
അന്വർത്ഥമാക്കുന്ന പ്രവർത്തനങ്ങളാണ് 25 വയസ്സ് പൂർത്തിയാവുന്ന
ഉക്കാമമെട്ടയിലെ പി.കൃഷ്ണപ്പിള്ള സാംസ്കാരിക കേന്ദ്രത്തിന്റെ
നേതൃത്വത്തിൽ ഇപ്പോൾ നടന്നുവരുന്നത്. നിലവിൽ 81 മെമ്പർമാരാണുള്ളത് <br />
<div style="text-align: justify;">
<span style="color: purple;"><b> വെളിച്ചം പരത്തുന്ന പ്രവർത്തനങ്ങൾ </b></span><br />
കഴിഞ്ഞ ദിവസം ആംബുലൻസുമായി ബന്ധപ്പെട്ട വാർഷിക ജനറൽ ബോഡി യോഗം നടന്നിരുന്നു. വരവ് ചെലവ് കണക്ക് അവതരിപ്പിച്ചപ്പോൾ 31,000 രൂപയാണ് മിച്ചമുണ്ടായിരുന്നത്. അതിൽ നിന്നും 20,000 രൂപ ഇരു വൃക്കകളും നിലച്ച ഡയമൺമുക്കിലെ സാംമ്നയുടെ ചികിത്സാചെലവിലേക്ക് കൊടുത്തു. <br />
2005 മുതൽ സ്ഥാപനത്തിന്റെ പ്രവർത്തന പരിധിയിൽ വരുന്ന നിർദ്ധനരായ കുടുംബങ്ങളിലെ പെൺകുട്ടികളുടെ വിവാഹത്തിന് സ്വർണ്ണം ഉൾപ്പടെയുള്ള സാമ്പത്തിക സഹായം നല്‍കിവരുന്നുണ്ട്. 46 കുടുംബങ്ങൾക്കായി 3,16,000 രൂപ ഇതിനകം നല്‍കിക്കഴിഞ്ഞു. <br />
രോഗികൾക്ക് വാട്ടർബെഡ്,വീൽച്ചെയർ,വാക്കർ എന്നിവ നല്കുന്നുണ്ട. കൂടാതെ വിവധ ഏജൻസികളുമായി സഹകരിച്ച് വീടുകളിൽ ്സാന്ത്വന ചികിത്സയും നല്കി വരുന്നു. <br />
വാസയോഗ്യമല്ലാതെ പ്ലാസ്റ്റിക്ക് ഷീറ്റുകൊണ്ട് മറിച്ച് ഒറ്റ മുറിയിൽ താമസിച്ചിരുന്ന മണിയത്ത് പ്രദീപനും സഹോദരി ഷീലക്കും 3,30,847 രൂപ </div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhM7IrchSPvleUVgPwl_5reK3g0X5oeQbkgsmuandagdUvJvnxc5ZJj2DGGlzjxP8_1dlEEGtlGMEgEWGz_g0QmMNrsGo6FhcsQFZDlRaaqjWHYKedA50enmjLeXlcJ1HEyArtLN1XpjBP9/s1600/15+kdr18+Kazhcha.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" data-original-height="648" data-original-width="1080" height="192" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhM7IrchSPvleUVgPwl_5reK3g0X5oeQbkgsmuandagdUvJvnxc5ZJj2DGGlzjxP8_1dlEEGtlGMEgEWGz_g0QmMNrsGo6FhcsQFZDlRaaqjWHYKedA50enmjLeXlcJ1HEyArtLN1XpjBP9/s320/15+kdr18+Kazhcha.jpg" width="320" /></a></div>
ചെലവഴിച്ച് വീട് നിർമ്മിച്ചു നല്കി. 2014 മെയ് 17ന് നാട്ടുകാരുടെ യോഗം വിളിച്ചു ചേർത്ത് 46 ദിവസം കൊണ്ടാണ് ജനകീയ പങ്കാളിത്തത്തോടെ വീട്
നിർമ്മിച്ച നല്‍കിയത്. 2014 ജൂൺ 29-ന് പ്രതിപക്ഷ ഉപനേതാവായിരുന്ന കോടിയേരി
ബാലകൃഷ്ണനാണ് വീടിന്റെ താക്കോൽ ദാനം നിർവ്വഹിച്ചത്.വീടിന്റെ നിർമ്മാണ
പ്രവർത്തനം വിവിധ മേഖലകളിലെ തൊഴിലാളികൾ സൗജന്യമായാണ് ചെയ്തു കൊടുത്തത്.<br />
<div style="text-align: justify;">
നിപ്പ വൈറസ് ബാധയുടെ കാലഘട്ടത്തിൽ പനി മൂർച്ഛിച്ച് തലശ്ശേരിയിലെ വിവിധ ആസ്പത്രികളിൽ നിന്ന് രോഗികളെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ പലരും ഒഴിഞ്ഞു മാറിയപ്പോൾ ആംബുലൻസുമെടുത്തു പോവാൻ മുസ്തഫ തയ്യാറായത് അഭിമാനത്തോടെയാണ് എല്ലാവരും കാണുന്നത്. </div>
<div style="text-align: justify;">
മഹാമഹാപ്രളയത്തിൽപ്പെട്ടുപോയവർക്ക് അരി അടക്കമുള്ള സാധനങ്ങൾ കരിക്കോട്ടക്കരിയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചു.പ്രളയാനന്തര </div>
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj9v8IG4_IQZYl5uoVq2Axflcgr44hrWB3Abqp1b3IF53JsVyMgyD1wgGVAaw47aLouvHT7oX0JARqf_VnnUwVbJ-y-q_kynoicFYw8VQf4AZiSkxvL7WCpO8_aTNogkxLkHwSckrv7Tp7-/s1600/15Kdr16.jpg" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" data-original-height="640" data-original-width="1280" height="160" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj9v8IG4_IQZYl5uoVq2Axflcgr44hrWB3Abqp1b3IF53JsVyMgyD1wgGVAaw47aLouvHT7oX0JARqf_VnnUwVbJ-y-q_kynoicFYw8VQf4AZiSkxvL7WCpO8_aTNogkxLkHwSckrv7Tp7-/s320/15Kdr16.jpg" width="320" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="color: #4c1130;">കുട്ടനാട്ടിൽ ശുചീകരണ <br />പ്രവർത്തനം നടത്തിയവർ</span></td></tr>
</tbody></table>
<div style="text-align: justify;">
ശുചീകരണ പ്രവർത്തന ഭാഗമായി ചെങ്ങന്നൂർ, കുട്ടനാട് എന്നിവിടങ്ങളിൽ സാംസ്കാരിക കേന്ദ്രത്തിലെ 62 പേർ രണ്ട് ദിവസം ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ നടത്തി. കിണർ ശുചീകരിക്കുവാനുള്ള മോട്ടോറുകൾ,ജനറേറ്റർ,
ഹിറ്റാച്ചി എന്നിവ ഉൾപ്പടെയുള്ള സജ്ജീകരണങ്ങളോടെയാണ് ശുചീകരണ
പ്രവർത്തനത്തിന് പോയത്. <br />
പി.കൃഷ്ണപ്പിള്ള സാംസ്കാരികേത്തിന് സമീപമാണ് കതിരൂർ പഞ്ചായത്തിന്റെ പ്രാഥമീകാരോഗ്യ കേന്ദ്രം പ്രവർത്തിച്ചു കൊണ്ടിരുന്നത്. ആർദ്രം മിഷനിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിൽ മുഖ്യപങ്കുവഹിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പോകുന്ന റോഡിന് ഇരുവശത്തുമുള്ള മതിലുകൾക്ക് ഒരേ നിറം നല്കി മോഡിപിടിപ്പിക്കുകയും 25 തെരുവ് വിളക്കുകൾ വിവിധ ആളുകളുടെ സ്മരണയ്ക്കായി അവരുടെ കുടുംബാഗങ്ങളുടെ സഹകരണത്തോടെ സ്ഥാപിച്ചു. <br />
മിക്ക ഞായറാഴ്ചകളിലും സാംസ്കാരികേന്ദ്രത്തിലെ അംഗങ്ങൾ ആസ്പത്രി റോഡ് ശുചീകരിക്കും.<br />
വനിതാ വേദിയുടെ നേതൃത്വത്തിൽ 53 വനിതകളെ നീന്തൽ പഠിപ്പിച്ചു. 112 പേർക്ക് ഇരുചക്രവാഹന പരിശീലനം നല്‍കുകയും ലൈസൻസ് എടുത്ത് കൊടുക്കുകയും ചെയ്തു. ഷീബ കാരായി പ്രസിഡന്റും പി.വി.ലീജ സെക്രട്ടറിയുമായുള്ള സമിതിയാണ് വനിതാ വേദിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്‍കുന്നത്. <br />
കെ.കെ.ഭാസ്ക്കരൻ പ്രസിഡന്റും പി.എം.അഷറഫ് സെക്രട്ടറിയുമായുള്ള സമിതിയാണ് വയോജനവേദി പ്രവർത്തനങ്ങൾ നടത്തുന്നത് 86 പേർ മെമ്പർമാരുണ്ട്. മാസത്തിൽ രണ്ട് തവണ സിനിമാ പ്രദർശനം, വിവിധ ക്ലാസുകൾ എന്നിവയും നടത്തുന്നുണ്ട്. <br />
സ്പോർട്്സ് കൗൺസിലിന്റെ അഫിലിയേഷൻ ഉള്ളസ്ഥാപനമാണിത്. യുവതി, യുവാക്കൾക്ക് പോലീസ്,സൈന്യം എന്നിവയിലേക്കുള്ള പരിശീലനം സ്ഥിരമായി നല്കി വരുന്നു. ഇക്കഴിഞ്ഞ ജില്ലാ അത്ലറ്റിക്ക് മീറ്റിൽ 199 പോയന്റ് നേടി രണ്ടാം സ്ഥാനം നേടി. മിഡ്നൈറ്റ് മാരത്തോൺ ജില്ലാ വിന്നർ സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്. വിശാലമായ ലൈബ്രറിയാണ് അടുത്ത ലക്ഷ്യം . <br />
ടി.വി.മനോജ് (പ്രസി.),പി.ശ്രീജിത്ത് (വൈസ്.പ്രസി.),കെ.പി.സജിത്ത് (സെക്ര),എം.സുമേഷ് (ജോ.സെക്ര.) പി.ശ്രീനിഷ് (ഖജാ.)എന്നിവരുടെ നേതൃത്വത്തിലാണ് സാംസ്കാരിക കേന്ദ്രത്തിന്റെ പ്രവർത്തനം. </div>
<div style="text-align: justify;">
<span style="color: red;"> ( 2019 ഫിബ്രവരി 15 -ന് മാതൃഭൂമി കാഴ്ചയിൽ പ്രസിദ്ധീകരിച്ചത് )</span></div>
</div>
G.V.RAKESHhttp://www.blogger.com/profile/17180468147596023332noreply@blogger.com0tag:blogger.com,1999:blog-7984823231187423628.post-83313843962267520002018-10-29T22:32:00.000+05:302021-02-26T22:55:34.005+05:30ശബരിമല : വിചാരണയും വിധിയെഴുത്തും <div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiiojja0xjddwrdpi2aNj12qONeQqHNfWF5wsq7Vc3MYcV2jS6uFujnJE7h28kTN19S0qiF3M0WMYAMO_1-M-er0LCwtEI95yAhdA9ypvRCPTsma5FQOuusg0l9Gsvhl8ToyxAugTCX5fbM/s1600/sabari.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="1214" data-original-width="1600" height="242" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiiojja0xjddwrdpi2aNj12qONeQqHNfWF5wsq7Vc3MYcV2jS6uFujnJE7h28kTN19S0qiF3M0WMYAMO_1-M-er0LCwtEI95yAhdA9ypvRCPTsma5FQOuusg0l9Gsvhl8ToyxAugTCX5fbM/s320/sabari.jpg" width="320" /></a></div>
18 ആളുകൾ 18 ലേഖനങ്ങൾ 128 പേജ് 150 രൂപ. ശബരിമല സ്ത്രീ പ്രവേശന വിവാദവുമായി ബന്ധപ്പെട്ട ആദ്യ പുസ്തകം ജി വി ബുക്സ് പുറത്തിറക്കുന്നു. <br />'<span style="color: purple;"><span style="font-size: large;"> ശബരിമല : വിചാരണയും വിധിയെഴുത്തും</span></span> '<br /> നവംബർ മൂന്ന് ശനിയാഴ്ച മൂന്ന് മണിക്ക് മയ്യിൽ വെച്ച് പ്രകാശനം ചെയ്യുന്നു.<br />ശബരിമല : വിചാരണയും വിധിയെഴുത്തും എന്ന പുസ്തകം ആവശ്യമുള്ളവർ ബന്ധപ്പെടുക. വിലാസവും ( പിൻകോഡ് സഹിതം) ഫോൺ നമ്പറും അയച്ചു തന്നാൽ വി.പി.പി. ആയി അയച്ചു തരും.<br /><span style="color: red;">gvrbooks@gmail.com</span><br /><span style="color: #4c1130;">9447707920</span><br /></div>
G.V.RAKESHhttp://www.blogger.com/profile/17180468147596023332noreply@blogger.com0tag:blogger.com,1999:blog-7984823231187423628.post-91938504741613295842018-08-30T11:28:00.000+05:302021-02-26T22:55:34.013+05:30<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<b><span style="font-size: x-large;"><span style="color: #990000;"> ക്യാമ്പ്മാൻ</span></span></b></div>
<div style="text-align: justify;">
<span style="font-size: large;">രോഗം ബാധിച്ചിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് അത് നേരത്തെ കണ്ടെത്തി തടയുന്നതാണ്. അതിനുനള്ള ഏറ്റവും നല്ലതും ചെലവ് കുറഞ്ഞതുമായ മരുന്നാണ് ബോധവത്ക്കരണം.<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgHes435DFy7SMs2PXMnZWU9ox4SLWbknbvUPUhPOmwemw2n-GkkB4bHVvOfO_aV289GpjKcj32o4jOzERmAQsBJEcx16MZeBecn2YXAlZ7kfKkyODq24puRQiT5cX8LX3axVKwf91YYITv/s1600/14KDR2+KAZHCHA.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" data-original-height="1600" data-original-width="1308" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgHes435DFy7SMs2PXMnZWU9ox4SLWbknbvUPUhPOmwemw2n-GkkB4bHVvOfO_aV289GpjKcj32o4jOzERmAQsBJEcx16MZeBecn2YXAlZ7kfKkyODq24puRQiT5cX8LX3axVKwf91YYITv/s320/14KDR2+KAZHCHA.jpg" width="260" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small;"><span style="color: red;">കെ.സന്തോഷ് കുമാർ.</span></span></td></tr>
</tbody></table>
അർബുദത്തിന്റെ കാര്യത്തിൽ അത് തുടക്കത്തിലേ കണ്ടെത്തിയാൽ ചികിത്സയും രോഗമുക്തിയും എളുപ്പമാകും. രോഗികളെന്ന തിരിച്ചറിവില്ലാതെ രോഗത്തിന്റെ ദുരിതവലയത്തിലേക്ക് കണ്ടെത്തുന്നതിനുള്ള ക്യാമ്പുകളുടെ സംഘാടകനായി ഒരാൾ തലശ്ശേരി മലബാർ കാൻസർ സെന്ററിൽ (എം.സി.സി) രണ്ട് പതിറ്റാണ്ടോളമായി പ്രവർത്തിക്കുന്നുണ്ട്, തിരുവനന്തപുരം സ്വദേശിയായ ലാബ് അസിസ്റ്റന്റ് കെ.സന്തോഷ് കുമാർ. <br /> ഏഴ് ജില്ലകളിലായി 18 വർഷത്തിനുള്ളിൽ 2500ൽ അധികം ക്യാമ്പുകൾ സന്തോഷ് സംഘടിപ്പിച്ചു കഴിഞ്ഞു. . ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനുള്ള സന്തോഷിന്റെ മികവിന് അംഗീകാരമായി എം.സി.സി.ഡയറക്ടർ ഡോ. സതീശൻ ബാലസുബ്രഹ്മണ്യൻ സ്നേഹപൂർവ്വം വിളിക്കുന്നത് 'ക്യാമ്പ്മാൻ' എന്നാണ്. <br /> ആദിവാസികൾ, എച്ച്.ഐ.വി.രോഗികൾ,ലൈംഗികതൊഴിലാളികൾ. ഇവർക്കിടയിൽ അർബുദരോഗ നിർണ്ണയ ക്യാമ്പുകൾ സംഘടിപ്പിക്കുകയെന്നത് വലിയൊരു വെല്ലുവിളിയാണ്. അവർക്കിടയിൽ ഇറങ്ങിച്ചെന്ന് അർബുദത്തെക്കുറിച്ചും രോഗത്തെക്കുറിച്ചും സന്തോഷ് സംസസാരിക്കും. ആ വാക്കുകളുടെ ഗൗരവമുൾക്കൊണ്ടതിന്റെ ഫലം മനസ്സിലാവുക അടുത്ത ക്യാമ്പിലെത്തുന്നവരുടെ എണ്ണം കാണുമ്പോഴായിരിക്കും. രോഗം പിടിപെട്ടവരെ ക്യാമ്പിലൂടെ കണ്ടെത്തുകയും അവരെ എം.സി.സി.യിൽ എത്തിക്കാനും കൃത്യമായ ചികിത്സ നേടിക്കൊടുക്കാനുമുള്ള സന്തോഷിന്റെ പ്രവർത്തനമാണ് ഓരോ ക്യാമ്പ് കഴിയുമ്പോഴും പുതിയ ക്യാമ്പിലേക്കുള്ള ഊർജ്ജം തരുന്നതെന്ന് കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗം തലവൻ ഡോ.എ.പി.നീതുവും,ഡോ. ഫിൻസ് എം.ഫിലിപ്പും പറയുന്നു. <br /><span style="color: purple;"><br /><span style="color: blue;">വർഷത്തിൽ 146 ക്യാമ്പുകൾ </span></span><br /><br /> ഒരു വർഷം ചുരുങ്ങിയത് 146 ക്യാമ്പുകൾ സംഘടിപ്പിക്കും.ഓരോ ക്യാമ്പിലും 200 മുതൽ 250 വരെ ആളുകൾ പങ്കെടുക്കും. എച്ച്.ഐ.വി; ലൈംഗിക തൊഴിലാളികൾ എന്നിവർക്കുമാത്രമായി 30 ക്യാമ്പുകൾ നടത്തിയിട്ടുണ്ട്. ഇടുക്കി,അട്ടപ്പാടി,ആറളംഫാം,വയനാട് എന്നിവിടങ്ങളിലെ ആദിവാസി ഊരുകളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും സന്നദ്ധ സംഘടനകളുടേയും സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുക. പക്ഷെ ഭൂരിഭാഗം ആളുകളും ക്യാമ്പിൽ വരാൻ മടിക്കും. ക്യാമ്പിന്റെ തലേദിവസം ഡോ.എ.പി.നീതു,ഡോ.ഡോ. ഫിൻസ് എം.ഫിലിപ്പ്,സി.നിഷ, സന്തോഷ് എന്നിവരടങ്ങുന്ന<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhIWI3ivG-tiW712dMvSLbtJ_NzE24FFT78RkDgTLYJdkwmgvieJph0OeCi4-3Xl9EGyPeyLaZJ4uQLRX641VeXC1BvF_7HCgGdC2WULRBoBlGHx_XvLFc5-aUxaVikCgWzem80LtDjd1My/s1600/14KDR3+KAZHCHA.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" data-original-height="1058" data-original-width="1600" height="211" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhIWI3ivG-tiW712dMvSLbtJ_NzE24FFT78RkDgTLYJdkwmgvieJph0OeCi4-3Xl9EGyPeyLaZJ4uQLRX641VeXC1BvF_7HCgGdC2WULRBoBlGHx_XvLFc5-aUxaVikCgWzem80LtDjd1My/s320/14KDR3+KAZHCHA.jpg" width="320" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="color: red;">കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗത്തിലെ ക്യാമ്പ് അംഗങ്ങൾ : <br />കെ.സന്തോഷ് കുമാർ, ഡോ.ഫിൻസ് എം.ഫിലിപ്പ്,<br /> ഡോ.എ.പി.നീതു,സി.നിഷ</span><br />
<br /></td></tr>
</tbody></table>
സംഘം സ്ഥലത്തെത്തും. ചില ക്യാമ്പുകളിൽ മാഹി, കണ്ണൂർ എന്നീ ദന്തൽ കോളജുകളിലെ വിദ്യാർഥികളും പങ്കെടുക്കും. ആദിവാസി ഊരിലെ ഓരോ വീട്ടിലും ചെന്ന് സന്തോഷ് ക്യാമ്പിനെക്കുറിച്ച് പറയും. പക്ഷെ കുട്ടികളടക്കം സഹകരിക്കാൻ തയ്യാറാവില്ല. ഇന്ന് രാത്രി ഊരിൽ സിനിമാ പ്രദർശനമുണ്ടെന്ന് പറയും. സിനിമ കാണാൻ പ്രയഭേദമന്യേ എല്ലാവരുമെത്തും. കാൻസർ ബോധവത്ക്കരണ സിനിമ കണ്ട് കഴിയുമ്പോഴേക്കും ക്യാമ്പിൽ പങ്കെടുക്കാൻ അവർ തയ്യാറാവും.പിന്നെ ഡോക്ടർമാർക്ക് രോഗികളെ കണ്ടെത്താനും പ്രയാസകരമാവില്ല. കണ്ടെത്തിയ രോഗികളെ ക്യാമ്പിന് നേതൃത്വം നല്കിയ സംഘടനകളുടെ സഹകരണത്തോടെ കാൻസർ സെന്ററിലെത്തിക്കും.സെന്ററിൽ എത്തിയാൽ അവർക്കുള്ള തുടർചികിത്സയടക്കമുള്ള കാര്യങ്ങൾ സന്തോഷ് സ്വയം ഏറ്റെടുക്കും. ചിലപ്പോൾ തിരിച്ചു പോകാൻ പണമില്ലെങ്കിൽ അവരെ സാമ്പത്തികമായും സന്തോഷ് സഹായിക്കാറുണ്ട്.<br /> ലൈംഗികതൊഴിലാളിയായ ഒരു സ്ത്രീക്ക് കാൻസർ രോഗം പിടിപെട്ടതായി ക്യാമ്പിലൂടെ കണ്ടെത്തി. കാൻസർ സെന്ററിൽ അവർ ചികിത്സയ്ക്കെത്തിയപ്പോൾ സഹായത്തിന് ആരും കൂടെയുണ്ടായിരുന്നില്ല. സന്തോഷ് അവർക്ക് ആവശ്യമായ സഹായം ചെയ്തപ്പോൾ സഹപ്രവർത്തകരിൽ ചിലർ പരിഹസിച്ച സംഭവവും ഉണ്ടായിരുന്നു.ക്യാൻസർ സെന്ററിലെ ചികിത്സക്കിടെയാണ് അവർ എച്ച്.ഐ.വി.ബാധിതയാണെന്ന് തിരിച്ചറിഞ്ഞത്.തുടർ ചികിത്സക്കായി എം.സി.സി.യിൽ ഒരോ തവണ വരുമ്പോഴും അവരെ സഹയിക്കുന്നത് സന്തോഷ് തന്നെ. <br /><br /><span style="color: magenta;">അർബുദത്തിനെതിരെ മഹോത്സവങ്ങൾ</span> <br /><br /> അർബുദത്തിനെതിരെ നാടൻഫലവർഗ്ഗങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓങ്കോളജി വിഭാഗം കണ്ണപുരം പഞ്ചായത്തിന്റെ സഹകരണത്തോടെ ഏപ്രിൽ 28 മുതൽ 30 വരെ നടന്ന ചക്ക മഹോത്സവത്തിന്റെ ചുക്കാൻ പിടിച്ചതും സന്തോഷ് തന്നെയാണ്.<br /> 2017 മെയ് മാസം തിരുനെല്ലി ക്ഷേത്രത്തിൽ ക്ഷേത്ര ഭരണ സമിതിയുമായി ചേർന്ന് ആദിവാസികളുൾപ്പടെയുള്ളവരെ പങ്കെടുപ്പിച്ചു കൊണ്ട് രണ്ട് ദിവസത്തെ ക്യാമ്പ് നടത്തിയിരുന്നു. സാധാരണ ഇത്തരം ക്യാമ്പുകൾ പരാജയപ്പെടുകയാണുണ്ടാവാറ്.പക്ഷെ സന്തോഷിന്റെ ഇടപെടൽ കാരണം ക്യാമ്പ് വൻവിജയമായിത്തീർന്നു. വരും വർഷങ്ങളിൽ മാമ്പഴമഹോത്സവം എന്ന പേരിൽ അർബുദത്തിനെതിരെയുള്ള ബോധവത്ക്കരണം നടത്തുമെന്ന് തിരുനെല്ലി ക്ഷേത്രം ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ.സി.സദാനന്ദൻ പറഞ്ഞു. <br /> കണ്ണൂർ, കാസർഗോഡ് ജയിലുകളിലുംകാൻസർ ബോധവത്ക്കരണ ക്ലാസ് നടത്തിയിട്ടുണ്ട്. ഇടുക്കി ആദിവാസി ഊരിൽ സ്ഥിരമായി ക്യാമ്പ് സംഘടിപ്പിക്കക, കണ്ണൂർ, കോഴിക്കോട്,കാസർഗോഡ്, വയനാട് എന്നിവിടങ്ങളിലെ നിരവധി വിദ്യാലയങ്ങളിൽ കാൻസർ,ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസുകൾ,ആരോഗ്യ പ്രദർശനം എന്നിവ ഓങ്കോളജി വിഭാഗം സ്ഥിരമായിനടത്തുന്നുണ്ട്.വിദ്യാർഥികളെ ഉദ്ദേശിച്ചു കൊണ്ട് ഓങ്കോളജി വിഭാഗം<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgpjuGl7kS6UfdJ2snvw1fjjvbWKGKCa3xSCDV0-1rljPPc6ZUI-swOXCgcWIwUfRtxvflj9Kj51P2-aswrkfIEPX9jRsjjmKzjug8Y2DmWmKqMZ00Q2WsRAx2E814sYxldiDHIlAPCI1Rq/s1600/14KDR4+KAZHCHA.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" data-original-height="1074" data-original-width="1600" height="214" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgpjuGl7kS6UfdJ2snvw1fjjvbWKGKCa3xSCDV0-1rljPPc6ZUI-swOXCgcWIwUfRtxvflj9Kj51P2-aswrkfIEPX9jRsjjmKzjug8Y2DmWmKqMZ00Q2WsRAx2E814sYxldiDHIlAPCI1Rq/s320/14KDR4+KAZHCHA.jpg" width="320" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="color: red;">മലബാർ കാൻസർ സെന്ററിൽ സന്തോഷ് തയ്യാറാക്കിയ <br />കാൻസർ ബാധിച്ച അവയവങ്ങളുടെ മ്യൂസിയം.</span></td></tr>
</tbody></table>
പുറത്തിറക്കുന്ന നേതി വാർത്താ പത്രിക തലശ്ശേരിയിലും പരിസരത്തുമുള്ള വിദ്യാലയങ്ങളിൽ വിതരണം നടത്തുന്നതും സന്തോഷാണ്. <br /> ആരോഗ്യ ബോധവത്ക്കരണത്തിന്റെ ഭാഗമായി കാൻസർ ബാധിച്ച അവയവങ്ങളുടെ മ്യൂസിയം തയ്യാറാക്കിയതും പരിപാലിക്കുന്നതിനും പിന്നിൽ ഏറ്റവും കൂടുതൽ പ്രവർത്തിക്കുന്നത് കെ.സന്തോഷ് കുമാറാണെന്ന് ഡോ.സതീശൻ ബലസുബ്രഹ്മണ്യൻ പറഞ്ഞു.<br /> തിരുവനന്തപുരം സ്വദേശിയായ സന്തോഷ് കുമാർ റീജിനൽ കാൻസർ സെന്ററിൽ നിന്ന് 2000-ലാണ് എം.സി.സി.യിൽ എത്തിയത്. എസ്.പ്രേമലതയാണ് ഭാര്യ.അഞ്ജു, കാർത്തിക എന്നിവർ മക്കളും.</span><br />
<span style="font-size: large;"><span style="font-size: x-small;"><span style="color: blue;">Text and Photo</span></span> : <span style="color: #4c1130;"><span style="font-size: small;">G.V.Rakesh </span></span></span></div>
</div>
G.V.RAKESHhttp://www.blogger.com/profile/17180468147596023332noreply@blogger.com2tag:blogger.com,1999:blog-7984823231187423628.post-1210933623924714792018-05-28T21:51:00.004+05:302021-02-26T22:55:34.021+05:30കെ.സുരേശൻ <div dir="ltr" style="text-align: left;" trbidi="on">
<div style="text-align: left;">
<span style="color: blue;"><span style="font-size: large;"><span style="font-size: x-large;"><span style="color: red;"><b> മൂന്നര പതിറ്റാണ്ടിന്റെ<span style="color: #38761d;"> ചെയർമാൻ</span></b></span></span></span></span></div>
<div style="text-align: justify;">
<span style="color: blue;"><span style="font-size: large;"> <span style="color: #cc0000;"> <span style="font-size: x-large;"> മു</span></span>പ്പത്തി ഏഴ് വർഷം മുമ്പ് രാത്രി പത്ത് മണി. തലശ്ശേരി പഴയബസ്റ്റാൻഡിൽ എൽ.ഡി.എഫിന്റെ ഭാഗമായിട്ടുള്ള എ.കെ.ആന്റണി നേതൃത്വം നല്കുന്ന എ കോൺഗ്രസിന്റെ </span></span><span style="color: blue;"><span style="font-size: large;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjT2KyDDWzREK9I8ZhtSf1GUh1JgVj7_PKcMawi_XfoB0UWB79dO80apHmqSFAszyqBhJp5yx8I96x8e0PDTjOJyKv1j4YWJbctx1ovLE09pNDWiUoJezGVC6dyuGUn2jDtHJNRZpjUVbzS/s1600/1.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="720" data-original-width="1080" height="212" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjT2KyDDWzREK9I8ZhtSf1GUh1JgVj7_PKcMawi_XfoB0UWB79dO80apHmqSFAszyqBhJp5yx8I96x8e0PDTjOJyKv1j4YWJbctx1ovLE09pNDWiUoJezGVC6dyuGUn2jDtHJNRZpjUVbzS/s320/1.jpg" width="320" /></a>പ്രദേശിക നേതാക്കൾ 25 വയസ്സുകാരനായ തലശ്ശേരി ബ്ലോക്ക് യൂത്ത് കോൺഗ്രസ് പ്രസിഡന്റിനെ ബസ്സിൽ നിന്ന് ഇറങ്ങുമ്പോൾ കൈയ്യോടെ പിടികൂടാൻ തീരുമാനിച്ചു. </span></span></div>
<div style="text-align: justify;">
<span style="color: blue;"><span style="font-size: large;"><br /> <span id="goog_2023919360"></span><span id="goog_2023919361"></span>കതിരൂരിലെ ഒരു യോഗത്തിൽ പങ്കെടുത്ത് കെ.എസ്.ആർ.ടി.സി.ബസ്സിൽ ഇറങ്ങിയ കെ.സുരേശനോട് </span></span><span style="color: blue;"><span style="font-size: large;">അവർ പറഞ്ഞു: ' നീ നാളെ കൂത്തുപറമ്പിൽ നടക്കുന്ന കെ.എസ്.യു. വിന്റെ താലൂക്ക് സമ്മേളനത്തിൽ പോകേണ്ട. പകരം സഹകരണ രജിസ്ട്രാറുടെ മുന്നിലെത്തി തലശ്ശേരി സഹകരണ അർബൻ ബാങ്കിന്റെ ഡയറക്ടർ ബോർഡിലെ തിരഞ്ഞെടുപ്പിന് നോമിനേഷൻ നല്‍കുക.ഇങ്ങോട്ടൊന്നും പറയേണ്ട. ഇത് പാർട്ടി തീരുമാനമാണ്. അനുസ്സരിക്കുക.' അച്ചടക്കമുള്ള പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ കെ.സുരേശൻ പിറ്റേദിവസം രാവിലെ നോമിനേഷൻ നല്കി. ഡയറക്ടർ ബോർഡ് അംഗമായി.പാർട്ടിയിലെ മുതിർന്ന അംഗം പി.സുകുമാരൻ മാസ്റ്റർ പ്രസിഡന്റായുള്ള ഒമ്പതംഗ എൽ.ഡി.എഫ്. ഭരണസമിതിയിൽ സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണൻ ഉൾപ്പടെയുള്ളവരാണ് സുരേശന്റെ കൂടെയുള്ളവർ. കോടിയേരി ബാലകൃഷ്ണൻ അന്ന് സി.പി.എം.തലശ്ശേരി ഏറിയ സെക്രട്ടറിയായിരുന്നു. ബാങ്ക് ഡയറക്ടറായി ഇരിക്കുമ്പോഴാണ് കോടിയേരി ബാലകൃഷ്ണൻ തലശ്ശേരിയിൽ നിന്ന് ആദ്യമായി എം.എൽ.എ.ആവുന്നത്. <br /> </span></span></div>
<div class="separator" style="clear: both; text-align: center;">
<span style="color: blue;"><span style="font-size: large;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj8gipoj8ZF7WU1Ydu3agX7aVid9rcKMUtj1I14y1kWm99pD5qc5RRdOXODCBzHC50fBWMoDHzWWYOwwSNQZq1SgwFDap4NtRKBZc-i6u6OC0f-ON0CMBh6IqQ5sGbAvdH2z-W4GM9XSzYK/s1600/3.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" data-original-height="720" data-original-width="1080" height="213" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj8gipoj8ZF7WU1Ydu3agX7aVid9rcKMUtj1I14y1kWm99pD5qc5RRdOXODCBzHC50fBWMoDHzWWYOwwSNQZq1SgwFDap4NtRKBZc-i6u6OC0f-ON0CMBh6IqQ5sGbAvdH2z-W4GM9XSzYK/s320/3.jpg" width="320" /></a></span></span></div>
<span style="color: blue;"><span style="font-size: large;">ഭരണസമിതിയിൽ ഭൂരിപക്ഷം കോൺഗ്രസിനാണ്. മൂന്ന് മാസം കഴിഞ്ഞപ്പോൾ സാങ്കേതിക കാരണങ്ങളിൽപ്പെട്ട് സുകുമാരൻ മാസ്റ്റർക്ക് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കേണ്ടി വന്നു. പാർട്ടിയും, ഭരണസമിതിയും സുരേശനോട് ബാങ്ക് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാൻ പറഞ്ഞു. 1981 സപ്തംബർ നാലിന് സുരേശൻ തലശ്ശേരി അർബൻ ബാങ്ക് പ്രസിഡന്റ് പദം ഏറ്റെടുത്തു.കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സഹകരണ ബാങ്ക് പ്രസിഡന്റ്. 2018 ലെത്തുമ്പോൾ തുടർച്ചയായി 37 വർഷം ഒരു ബാങ്കിന്റെ അല്ല ഒരു സഹകരണ പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന കേരളത്തിലെ ഏക വ്യക്തി എന്ന പദവി കെ.സുരേശൻ എന്ന സഹകാരിക്ക് മാത്രം സ്വന്തം.81 ൽ പ്രസിഡന്റായി അധികാരമേൽക്കുമ്പോൾ സുരേശൻ എം.എ.വിദ്യാർത്ഥിയായിരുന്നു. ബ്രണ്ണൻ കോളജിൽ നിന്ന് എക്ണോമിക്സിൽ ബിരുദം നേടിയ സുരേശൻ തലശ്ശേരിയിൽ അക്കൗണ്ടന്റായി ഇപ്പോഴും പ്രാക്ടീസ് ചെയ്യുന്നുണ്ട്. <br /> റിട്ട.ഡെപ്യൂട്ടി കളക്ടർ എം.കരുണാകരന്റെ നേതൃത്വത്തിലുള്ള 20 അംഗങ്ങളാണ് 1937-ൽ ടെലിച്ചറി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ലിമിറ്റഡ്,നമ്പർ എഫ് -1005 എന്ന പേരിൽ റജിസ്റ്റർ ചെയ്യുന്നത്. 1932-ലെ ആറാം നമ്പർ മദിരാശി<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgMmPYRBy6W8UtSq1juGLBqr5sjQgYL05v69wqTxBoXnEAEsC9FvA7kDCOOVChFZrdmKLw5OYzWVOJOgeiukYU7CRAWxjUdUQWvNlCdVuWS3GKSyj4tmqgtAPsMp95k9BmYWI3fsGSleywg/s1600/1.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" data-original-height="1600" data-original-width="1054" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgMmPYRBy6W8UtSq1juGLBqr5sjQgYL05v69wqTxBoXnEAEsC9FvA7kDCOOVChFZrdmKLw5OYzWVOJOgeiukYU7CRAWxjUdUQWvNlCdVuWS3GKSyj4tmqgtAPsMp95k9BmYWI3fsGSleywg/s320/1.jpg" width="210" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="color: #4c1130;">1932-ലെ ആറാം നമ്പർ മദിരാശി ആക്ട് പ്രകാരം <br />പരസ്പര സഹായ സംഘം എന്ന പേരിൽ നടന്ന <br />ടെലിച്ചറി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ <br />റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്.</span></td></tr>
</tbody></table>
ആക്ട് പ്രകാരം പരസ്പര സഹായ സംഘം എന്ന പേരിലണ് റജിസ്ട്രേഷൻ. മലബാർ ഡിസ്ട്രിക്ടിൽപ്പെട്ട കോട്ടയം താലൂക്കിലെ തലശ്ശേരി ടൗണാണ് പ്രവർത്തപരിധി. തലശ്ശേരിയിലെ അറിയപ്പെടുന്ന സ്ഥലം ഏതാണെന്ന് അപേക്ഷാ ഫോറത്തിൽ ചോദിക്കുന്നുണ്ട്. അതിന് അന്ന് നല്കിയ ഉത്തരം തലശ്ശേരി റെയിൽവെ സ്റ്റേഷനാണ്. ടെലിച്ചറി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് എന്ന പേരിൽത്തന്നെയാണ് 1986-ൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലൈസൻസ് ലഭിക്കുന്നതും. നിലവിൽ തലശ്ശേരി താലൂക്കിൽ റിസർവ് ബാങ്കിന്റെ ലൈസൻസുള്ള ഏക പ്രാഥമിക സഹകരണ സംഘവും ടെലിച്ചറി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കാണ്. കെ.സുരേശന്റെ നിരന്തരമായ ഇടപെടലും പരിശ്രമവുമാണ് റിസർവ് ബാങ്കിന്റെ ലൈസൻസ് ലഭിച്ചത്. റിസർവ് ബാങ്കിന്റെ നിർദ്ദേശപ്രകാരം 1999 ആഗസ്ത് ഒന്നു മുതൽ പ്രസിഡന്റ് എന്നത് ചെയർമാനും സെക്രട്ടറി എന്നത് ജനറൽ മാനേജറുമായിമാറി. <br /> 1988-ൽ ചിറക്കരയിൽ ആദ്യത്തെ ബ്രാഞ്ച് തുടങ്ങി.1994-ൽ മഞ്ഞോടി, 1997-ൽ സെയ്താർപ്പള്ളി, 1998-ൽ കൊളശ്ശേരി ബ്രാഞ്ചും പ്രവർത്തനം തുടങ്ങി. ഇപ്പോൾ 36 സ്ഥിരം ജീവനക്കാരും 12 താല്‍ക്കാലിക ജീവനക്കാരുമാണുള്ളത്. 2013-ൽ തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിന് സമീപം ഒരുകോടി രൂപ ചെലവിൽ ഹെഡ്ഓഫീസിനുവേണ്ടി സ്വന്തം കെട്ടിടം പണിതു. തലശ്ശേരി എൻ.സി.സി റോഡിലുള്ള ശാഖ പൊതുഅവധി ദിനങ്ങളൊഴിച്ച് ഞായറാഴ്ചയടക്കം രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെയാണ് പ്രവർത്തന സമയം.കൊളശ്ശേരി ബ്രാഞ്ച് അത്യാധുനീക സജ്ജീകരണങ്ങളോടു കൂടിയതാണ്. മഞ്ഞോടി ശാഖ ഹെഡ്ഓഫീസ് കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.എല്ലാ ബ്രാഞ്ചിലും കോർബാങ്കിങ്ങ് ,ഇന്റർനെറ്റ് ബാങ്കിങ്ങ് സൗകര്യങ്ങളുണ്ട്. മെയ് മാസം മുതൽ എ.ടി.എം.കാർഡ് സംവിധാനവും ഒരുക്കുന്നുണ്ട്. അതോടെ ടെലിച്ചറി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ എ.ടി.എം.കാർഡുപയോഗിച്ച് ഏത് ബാങ്കിന്റെ എ.ടി.എമ്മിൽ നിന്നും പണം പിൻവലിക്കാനാവും. <br /> തലശ്ശേരി,പാനൂർ,കൂത്തുപറമ്പ് നഗരസഭകൾ,പന്ന്യന്നൂർ,ചൊക്ലി,ധർമ്മടം,കതിരൂർ,ന്യൂമാഹി,എരഞ്ഞോളി,പിണറായി,കോട്ടയം മലബാർ എന്നീ പഞ്ചായത്തുകളിലുമാണ് ഇപ്പോൾ ബാങ്കിന്റെ പ്രവർത്തനപരിധി.<br /> 'പ്രമുഖ സഹകാരി ഇ.നാരായണൻ പ്രസിഡന്റായിട്ടുള്ള തലശ്ശേരി ടൗൺ സഹകരണ ബാങ്കിന്റെ പ്രഭവകാലത്താണ് ഞാൻ അർബൻ ബാങ്കിന്റെ പ്രസിഡന്റാവുന്നത്.അന്ന് ഞങ്ങളുടെ ബാങ്ക് ഒരുപാട് പ്രതിസന്ധികളിൽ ഉഴലുകയായിരുന്നു. പാർട്ടി എന്നിലർപ്പിച്ച വിശ്വാസം മാത്രമാണ് കൈമുതലായിട്ടുണ്ടായിരുന്നത്.പ്രതിസന്ധികൾ മറികടന്ന് ജനവിശ്വാസം നേടി കരുത്താർജ്ജിച്ചു. നോട്ട് നിരോധനവും തുടർന്ന് വന്ന സാമ്പത്തിക പ്രതിസന്ധിയും ബാങ്കിനെ യാതൊരു തരത്തിലും ബാധിച്ചിട്ടില്ല. അതിനുകാരണം ഉദ്യോഗസ്ഥർ, ഭരണസമിതി എന്നിവർ ഇടപാടുകാരോട് കാണിക്കുന്ന സ്നേഹവും, ബഹുമാനവും തിരിച്ച് ഇടപാടുകാർക്ക് ബേങ്കിനോടുള്ള വിശ്വാസ്യതയുമാണ് ടെലിച്ചറി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ വിജയം. പാർട്ടി ഏല്പിച്ച ജോലി ഓരോ മണിക്കൂറിലും ഭംഗിയായി നിർവ്വഹിക്കുന്നു എന്ന ആത്മ സംതൃപ്തിയുണ്ട്.' - കെ.സുരേശൻ പറഞ്ഞു. <br /> കണ്ണൂർ ജില്ലയിൽ ആകെ അഞ്ച് സഹകണ ബാങ്കുകൾക്ക് മാത്രമാണ് നിലവിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലൈസൻസുള്ളത്.അതിലൊന്നാണ് ടെലിച്ചറി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക്.1981 സപ്തംബർ നാലിന് സുരേശൻ പ്രസിഡന്റാവുമ്പോൾ 9,563 മെമ്പർമാർ,10,000 ഓഹരി,15 ലക്ഷം രൂപ ഡെപ്പോസിറ്റ്,44 ലക്ഷം രൂപ ലോണുമാണ് ഉണ്ടായിരുന്നത്. 2018 മാർച്ച് മാസത്തെ കണക്ക് പ്രകാരം 14,000 മെമ്പർമാർ,നാല് കോടി ഓഹരി, 131.29കോടി രൂപ ഡെപ്പോസിറ്റ്, 94 കോടി രൂപ ലോൺ <br /> തലശ്ശേരിയിലെ ആദ്യകാല അക്കൗണ്ടന്റായിരുന്ന പരേതനായ പി.കെ.കുഞ്ഞിക്കണ്ണന്റെയും പരേതയായ സി.കെ.ജാനകിയുടേയും മകനാണ് സുരേശൻ. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾത്തന്നെ കണക്കെഴുതാൻ അച്ഛനെ സഹായിക്കാറുണ്ടായിരുന്നു. പ്രീഡിഗ്രി പഠിക്കുമ്പോൾ രാവിലെ കോളജിലും വൈകീട്ട് കണക്കെഴുതാൻ കടകളിലും പോയിരുന്നു. അതുകൊണ്ടുതന്നെ പഠിക്കാനുള്ള പണം മാത്രമല്ല വീട്ടുചെലവിനും പൊതുപ്രവർത്തനത്തിനുമുള്ള പണം അതുവഴി ലഭിച്ചിരുന്നു.1970-ൽ ധർമ്മടം പഞ്ചായത്തിലെ എട്ടാം വാർഡിലെ യൂത്ത് കോൺഗ്രസിന്റെ പ്രസിഡന്റ്, ബ്രണ്ണൻ കോളജിലെ കെ.എസ്.യു.വിന്റെ ഭാരവാഹി എന്നിവ ഒരേ <table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiUAp3syJZ-jfP3OzpFtTEJ57VWZNURWunp_7C1LC8nwdS1pGbxtYspIit7GRdVQwD6Rzs6klhMbWoMQbNot6cPKGJnGsx1vndVVy4Ad8AI25fmlP33N3bZcK8rkd4Sye765770-Rhm7i3s/s1600/4.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" data-original-height="720" data-original-width="1080" height="213" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiUAp3syJZ-jfP3OzpFtTEJ57VWZNURWunp_7C1LC8nwdS1pGbxtYspIit7GRdVQwD6Rzs6klhMbWoMQbNot6cPKGJnGsx1vndVVy4Ad8AI25fmlP33N3bZcK8rkd4Sye765770-Rhm7i3s/s320/4.jpg" width="320" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b>ഹെഡ് ഓഫീസ് കെട്ടിടം</b><br />
<br /></td></tr>
</tbody></table>
സമയം ആയിക്കൊണ്ടാണ് പൊതുപ്രവർത്തന രംഗത്തേക്കുള്ള വരവ്. ഇപ്പോൾ എൻ.സി.പി.സംസ്ഥാന നിർവ്വാഹക സമിതിയംഗം, നവഭാരത് ചാരിറ്റബിൾ ട്രസ്റ്റ് മാനേജിങ്ങ് ട്രസ്റ്റി, നെഹറു സാംസ്ക്കാരിക വേദി പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിക്കുന്നുണ്ട്.കഴിഞ്ഞ വർഷം വരെ എൻ.സി.പി.ദേശീയ സമിതി അംഗവുമായിരുന്നു. 25 വർഷം സർക്കിൾ സഹകരണ യൂണിയൻ മെമ്പറായിരുന്നു. 15 വർഷം സംസ്ഥാന അർബൻ ബാങ്ക് ഫെഡറേഷൻ ഡയറക്ടറുമായിട്ടുണ്ട്. ഭാര്യ : കെ.ഷീബ,മക്കൾ : ഷിജിൻ ( ജിഗ്മർ -പോണ്ടിച്ചേരി), സ്നേഹ. <br /> നിലവിലെ ഭരണസമിതി അംഗങ്ങൾ : ടി.ഇസ്മയിൽ (വൈസ്.ചെയർമാൻ),പി.ശിവദാസൻ,പി.വി.രമേശൻ,എ.വത്സൻ,ടി.കെ.രജീഷ്,എം.ആർ.വിജയരാഘവൻ,എം.സി.മുകുന്ദൻ,ഇ.എം.സുകുമാരൻ,കെ.കെ.റെയ്ന, എം.കെ.ശ്യാമള, പി.സന്ധ്യാസുകുമാരൻ. ജനറൽ മാനേജർ പി.രത്നേഷ്. <br /> 1950 മുതൽ അഞ്ച് വർഷക്കാലം ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ ബാങ്കിന്റെ ഡയറക്ടറായിരുന്നു. അദ്ദേഹം അന്ന് തലശ്ശേരി കോടതയിലെ അഭിഭാഷകനാണ്.</span></span><br />
<span style="color: blue;"><span style="font-size: large;">Photo : Prajith Theroor- Kadirur</span></span><br />
<span style="color: blue;"><span style="font-size: large;">Text : G.V.Rakesh</span></span><br />
<span style="color: blue;"><span style="font-size: large;">( <span style="color: #4c1130;"><span style="font-size: small;">സഹകരണ മാസികയായ 'മൂന്നാംവഴി'യുടെ 2018 മെയ് ലക്കത്തിൽ പ്രസിദ്ധീകരിച്ചത്</span></span> )</span></span></div>
G.V.RAKESHhttp://www.blogger.com/profile/17180468147596023332noreply@blogger.com0tag:blogger.com,1999:blog-7984823231187423628.post-79762550985152964582017-11-30T12:40:00.001+05:302021-02-26T22:55:34.030+05:30എ.എം.ദിലീപ് കുമാർ <div dir="ltr" style="text-align: left;" trbidi="on">
<span style="background-color: red;"></span><span style="color: blue;"> <span style="color: purple;"><span style="font-size: large;"><b>സംഗീതതോഴൻ</b></span></span></span><br />
<div style="text-align: justify;">
<br />
<span style="color: blue;"><span style="font-size: large;"> സംസ്ഥാന സ്കൂൾ കലോത്സവം പോലുള്ള സദസ്സുകളിലും സമ്മേളനങ്ങളിലും സ്വഗതഗാനം ആലപിക്കുമ്പോൾ പാട്ടും പാടുന്നവരേയും നമ്മൾ ശ്രദ്ധിക്കുമെങ്കിലും ഗാനം ചിട്ടപ്പെടുത്തിയവരെ </span></span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiOH9NrjVdIoiJWg73FlwAx6CL40REt8Eu7BPCZsUGtJTvmFU5TnidU9ZR84ADDqgre2E-kmZLQitx5souUi7BhEX3aqymSEWGhtvAYwyeeApbsZ_CyN1Cc2KT-JTpNbED3rGGNHVDRWrKf/s1600/16kdr2kazhcha.jpg" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" data-original-height="853" data-original-width="1280" height="213" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiOH9NrjVdIoiJWg73FlwAx6CL40REt8Eu7BPCZsUGtJTvmFU5TnidU9ZR84ADDqgre2E-kmZLQitx5souUi7BhEX3aqymSEWGhtvAYwyeeApbsZ_CyN1Cc2KT-JTpNbED3rGGNHVDRWrKf/s320/16kdr2kazhcha.jpg" width="320" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><i><b><span style="color: purple;">ഫോട്ടോ: പ്രജിത്ത് തെരൂര്‍</span></b></i></td></tr>
</tbody></table>
<span style="color: blue;"><span style="font-size: large;">നമ്മൾ ആരായാറില്ല. 2017 ജനവരിയിൽ കണ്ണൂരിൽ നടന്ന അമ്പത്തി ഏഴാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വാഗതഗാനം ഉൾപ്പടെയുള്ള നിരവധി ഗാനങ്ങൾ ചിട്ടപ്പെടുത്തിയ സംഗീത സംവിധായകനാണ് പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂളിലെ സംഗീത അധ്യാപകൻ എ.എം.ദിലീപ് കുമാർ.പ്രശസ്ത സംഗീത സംവിധായകൻ കെ.രാഘവൻ മാസ്റ്റരുടെ കണ്ണൂർ ജില്ലയിലെ ഏക ശിഷ്യൻ കൂടിയാണ് ദിലീപ് കുമാർ. </span></span></div>
<div style="text-align: justify;">
<span style="color: blue;"></span><span style="color: blue;"> </span></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgiwXw1YVvsiLISPzmbV_NEf7xQilzUeSEyu6ERKfNHGs-NBtkkkuEzZ90M94bXFaM38gwJJ62t2dF3sH03BU0q5Kaph75B4OvcKf-ZL4CK__t7jvac2Z9cCjqkyvcYSCS6MUvo3pdUiMmK/s1600/dileep4.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" data-original-height="400" data-original-width="960" height="133" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgiwXw1YVvsiLISPzmbV_NEf7xQilzUeSEyu6ERKfNHGs-NBtkkkuEzZ90M94bXFaM38gwJJ62t2dF3sH03BU0q5Kaph75B4OvcKf-ZL4CK__t7jvac2Z9cCjqkyvcYSCS6MUvo3pdUiMmK/s320/dileep4.jpg" width="320" /></a></div>
<div style="text-align: justify;">
<span style="color: blue;"><span style="font-size: large;"> സ്കൂൾ കലോത്സവത്തിന്റെ സ്വാഗതഗാനം സംഗീതാസ്വാദകരിൽ എറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.ചിറക്കൽ രാജാസ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ഡോ.എ.എസ്.പ്രശാന്ത് കൃഷ്ണൻ എഴുതിയ വരികൾ ദിലീപ് ചിട്ടപ്പെടുത്തി 57 സംഗീത അധ്യാപകർ ചേർന്നാണ് ആലപിച്ചത്. 11 വർഷം മുമ്പെ കണ്ണൂരിൽ നടന്ന സ്കൂൾ യുവജനോത്സവം, അഞ്ച് വർഷം മുമ്പെ അധ്യാപകദിനത്തോടനുബന്ധിച്ച് കണ്ണൂരിൽ നടന്ന സംസ്ഥാനതല പരിപാടി, സ്റ്റേറ്റ് ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന്റെ ഏറണാകുളം സമ്മേളനം, കണ്ണൂരിൽ നടന്ന കോളജ് അധ്യാപകരുടെ സംസ്ഥാന സമ്മേളനം എന്നിവയുടെ സ്വാഗതഗാനത്തിന്റെ സംഗീത സംവിധായകനും ദിലീപ് ആയിരുന്നു. നിരവധി ജില്ലാതല കലോത്സവങ്ങളിലും സ്വാഗതഗാനത്തിന്റെ സംവിധായകൻ ദിലീപാണ്. </span></span></div>
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhmqF88onujCbGjYC3wTZDWSd-DyIRpj7tgHK5UTVNvyoUnJHy68PellEDhTl1RIh6HEdMTY9Ac5ZgAtIJ58L6K9mPme0edu5EoYk_tuOroRQnTINZhHrDPjtKFu0wP-bQbEE-AYFHH_God/s1600/PRAJ9923.JPG" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" data-original-height="584" data-original-width="1600" height="116" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhmqF88onujCbGjYC3wTZDWSd-DyIRpj7tgHK5UTVNvyoUnJHy68PellEDhTl1RIh6HEdMTY9Ac5ZgAtIJ58L6K9mPme0edu5EoYk_tuOroRQnTINZhHrDPjtKFu0wP-bQbEE-AYFHH_God/s320/PRAJ9923.JPG" width="320" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><i><b><span style="color: purple;">ഫോട്ടോ: പ്രജിത്ത് തെരൂര്‍</span></b></i></td></tr>
</tbody></table>
<span style="color: blue;"><span style="font-size: large;"> കണ്ണൂർ ആകാശവാണിയുടെ 200-ൽ പരം ലളിതഗാനങ്ങൾക്ക് ദിലീപ് കുമാർ സംഗീതം നല്‍കിയിട്ടുണ്ട്. 26 വർഷം </span></span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg2-UAga7nlADzFeajL_Gz7fkwLhwL9tk8_0nLx1FL_NDnl-uKT1-k37AbLeQvOQoLgplgg9BSEwuvvyshPNtWYf-6QZpDG4RpUDtWWTX-VVjG903kPX89BkCZqOvzwRXI_rHHb16bt5Ajm/s1600/dileep2.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" data-original-height="674" data-original-width="960" height="140" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg2-UAga7nlADzFeajL_Gz7fkwLhwL9tk8_0nLx1FL_NDnl-uKT1-k37AbLeQvOQoLgplgg9BSEwuvvyshPNtWYf-6QZpDG4RpUDtWWTX-VVjG903kPX89BkCZqOvzwRXI_rHHb16bt5Ajm/s200/dileep2.jpg" width="200" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="color: #4c1130;">എ.എം.ദിലീപ് കുമാർ, ജി.വി.രാകേശ്,<br />തിരുമുഖം ഗോപി<br />1997 ഏപ്രിൽ 11 ന് എടുത്ത ഫോട്ടോ</span></td></tr>
</tbody></table>
<span style="color: blue;"><span style="font-size: large;"><span style="color: blue;"><span style="font-size: large;">മുമ്പെ </span></span>തിരുമുഖം ഗോപി രചിച്ച് കാസർഗോഡ് കാരനായ നിത്യാനന്ദന്റെ സംഗീത സംവിധാനത്തിൽ പാടിയ ശ്രീനാരായണഗുരു ഭക്തിഗാനമായ 'കണ്ണാടി പ്രതിഷ്ഠിച്ച...' എന്നു തുടങ്ങുന്ന ഗാനം കാസറ്റിലൂടെ പുറത്ത് വന്നതോടെയാണ് ദിലീപിനെ പലരും ശ്രദ്ധിക്കാൻ തുടങ്ങിയത്. </span></span><br />
<div style="text-align: justify;">
<span style="color: blue;"><span style="font-size: large;"> കൂടാളി ഹൈസ്കൂളിലെ സംഗീത അധ്യാപകനായിരുന്ന വി.വസന്തനാണ് ആദ്യത്തെ സംഗീത ഗുരു. 1982 ൽ പാലക്കാട് ചെമ്പൈ സംഗീത വിദ്യാലയത്തിൽ നിന്നും ഗാനഭൂഷണം നേടിയ ദിലീപ് 1983-ൽ കോട്ടയം രാജാസ് ഹൈസ്കളിൽ </span></span></div>
<span style="color: blue;"><span style="font-size: large;">അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. ആ സമയത്താണ് തലശ്ശേരി തിരുമുഖം സംഗീത സഭയിലെ ടി.പദ്മനാഭൻ വൈദ്യരെ പരിചയപ്പെടുന്നത്. പദ്മനാഭൻ വൈദ്യരുടെ അടുത്ത സുഹൃത്തായിരുന്നു സംഗീത സംവിധായകൻ കെ.രാഘവൻ മാസ്റ്റർ.ആകാശവാണിക്ക് വേണ്ടി തിരുമുഖം സംഗീതസഭ അവതരിപ്പിക്കുന്ന പ്രഭാതഗീതം പരിപാടിയുടെ സ്ഥിരം സംഗീത സംവിധായകനും രാഘവൻ മാസ്റ്ററായിരുന്നു.അതിൽ പാടാനാണ് ദിലീപ് തിരുമുഖത്തെത്തുന്നത്. പാട്ടിന്റെ മികവ്കണ്ട് വൈദ്യരാണ് ദിലീപിനെ രാഘവൻമാസ്റ്റരുടെ അടുത്ത് തുടർപഠനത്തിനായി</span></span><span style="color: blue;"><span style="font-size: large;"> എത്തിക്കുന്നത്. 12 വർഷം രാഘവൻ മാസ്റ്റരിൽ നിന്നും സംഗീതത്തിന്റെ വിവിധ തലങ്ങളെക്കുറിച്ച് പഠിച്ചു. അതോടൊപ്പം രാഘവൻമാസ്റ്റർ സംഗീതക്കച്ചേരിക്ക് തമ്പുരു മീട്ടാൻ കൂടെക്കൊണ്ടുപോവാനും തുടങ്ങി. സിനിമാ ഗാനങ്ങൾ പരിമിതമായ ഉപകരണങ്ങൾ വെച്ച് പാടുന്ന രീതി രാഘവൻമാസ്റ്റരുടെ ഒരു ശൈലിയായിരുന്നു. അത് സ്വായത്തമാക്കാനും സാധിച്ചു. </span></span><br />
<div class="separator" style="clear: both; text-align: center;">
<span style="color: blue;"><span style="font-size: large;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiUBr0To_7BsV7wHrnLeifMZGqJQuKa-JYd2oaBrhwtA4JVHR4BpdqBe4nXbiw6dohUREZ31APXRSe-3Oq0BmmN9w1h6C9bqO3ubsYJm2lRJrfmSgx9iCwBwwsI0Gqqx0h92Xa6AnCvq0Ak/s1600/dileep1.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="637" data-original-width="960" height="212" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiUBr0To_7BsV7wHrnLeifMZGqJQuKa-JYd2oaBrhwtA4JVHR4BpdqBe4nXbiw6dohUREZ31APXRSe-3Oq0BmmN9w1h6C9bqO3ubsYJm2lRJrfmSgx9iCwBwwsI0Gqqx0h92Xa6AnCvq0Ak/s320/dileep1.jpg" width="320" /></a></span></span></div>
<span style="color: blue;"><span style="font-size: large;">
കെ.പി.എ.സി.യുടെ താപനിലയം എന്ന നാടകത്തിലെ പാട്ട് ഉൾപ്പടെ രാഘവൻ മാസ്റ്റരുടെ സംഗീത സംവിധാനത്തിൽ പിറന്ന 200-ൽപരം ഗാനങ്ങൾ ദിലീപ് ആലപിച്ചിട്ടുണ്ട്. രാഘവൻ മാസ്റ്റർ പാട്ടുകൾ ചിട്ടപ്പെടുത്തുകയും തുടർന്ന് ഓർക്കസ്ട്രേഷന്റെ നോട്സ് തയ്യാറാക്കുമ്പോൾ സഹായിയായും പ്രവർത്തിച്ചു. അത് സംഗീത സംവിധാനം ചെയ്യുന്നതിന് ഒരു പരിശീനവും അടിത്തറയും കൂടിയായിരുന്നു. </span></span><br />
<div style="text-align: justify;">
<span style="color: blue;"><span style="font-size: large;"> ഗാനസാഹിത്യത്തിലെ അർത്ഥവും ശാസ്ത്രീയ സംഗീതവും കൂടാതെ രാഗത്തിലധിഷ്ഠിതവുമായ ഗാനങ്ങളും സമന്വയിപ്പിച്ചുകൊണ്ട് ദിലീപ് കുമാർ നടത്തുന്ന 'ഗാനമഞ്ജരി' എന്ന പരിപാടി ഇതിനകം വിദേശങ്ങളിലടക്കം<br /> 1600 വേദികൾ പിന്നിട്ടുകഴിഞ്ഞു. സാധാരണക്കാർ പൊതുവെ ഇഷ്ടപ്പെടാത്തതാണ് ശാസ്ത്രീയ സംഗീതം. സദസ്സിന് ഇഷ്ടപ്പെട്ട പാട്ടുകളിലൂടെ സംഗീതത്തിന്റെ ശാസ്ത്രീയവശം പറഞ്ഞു കൊടുക്കുകയും അതിലൂടെ ശാസ്ത്രീയ സംഗീതത്തെ</span></span><span style="color: blue;"><span style="font-size: large;"><span style="color: blue;"><span style="font-size: large;"><span style="color: blue;"><span style="font-size: large;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiv6IpOYVdd4fwWXxp-7kTX99mMNQc693nYykAB4IVpa5h_vGOrQ-kteDwB984ZiPMmugpHE7XRn2oEskX31yTEPduBnhYod25ahsp1OsFH-00pM2J6cGisSOhB33j5UeCjU47WmjO8E9LX/s1600/dilee3.jpg" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" data-original-height="644" data-original-width="783" height="263" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiv6IpOYVdd4fwWXxp-7kTX99mMNQc693nYykAB4IVpa5h_vGOrQ-kteDwB984ZiPMmugpHE7XRn2oEskX31yTEPduBnhYod25ahsp1OsFH-00pM2J6cGisSOhB33j5UeCjU47WmjO8E9LX/s320/dilee3.jpg" width="320" /></a></span></span></span></span> ജനകീയമാക്കുക എന്നതാണ് ഗാനമഞ്ജരി കൊണ്ടുദ്ദേശിക്കുന്നത്.</span></span></div>
<div style="text-align: justify;">
<span style="color: blue;"><span style="font-size: large;"> 2009 മുതൽ ആറ് വർഷം സംസ്ഥാന സിനിമാ സെൻസർബോർഡ് അംഗമായിരുന്നു. 2009-ൽ സാന്ത്വനം ട്രസ്റ്റിന്റെ മികച്ച സംഗീത പരിപാടിയുടെ അവതാരകനുള്ള ദൃശ്യമാധ്യമ കലാപുരസ്ക്കാരം 2010 ൽ കോഴിക്കോട് അബ്ദുൾഖാദർ സ്മാരക അവാർഡ്, ഉത്തരകേരള കവിതാ സാഹിത്യവേദി അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. </span></span></div>
<div style="text-align: justify;">
<span style="color: blue;"><span style="font-size: large;"> രാഷ്ട്രപതിയുടെ അവാർഡ് നേടിയ പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂളിലെ അധ്യാപകനും കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ടസ് ആന്റ് ഗൈഡ് അസിസ്റ്റന്റ് സ്റ്റേറ്റ് കമ്മീഷണറുമായ പരേതനായ സി.ആർ. മധുസൂദനൻ നമ്പ്യാരുടേയും എ.എം.ലക്ഷ്മിക്കുട്ടി അമ്മയുടേയും മകനാണ് എ.എം.ദിലീപ് കുമാർ. മമ്പറം സീനിയർ സെക്കൻഡറി സ്കൂൾ അധ്യാപിക എം.വി.ദീപ്തിയാണ് ഭാര്യ. മകൻ : ദിൽദീപ്</span></span></div>
<br />
<i><b><span style="color: purple;">എഴുത്ത്: ജി.വി.രാകേശ്<span style="color: blue;"><span style="font-size: large;"> </span></span></span></b></i><br />
<br />
<span style="color: purple;"><span style="color: #990000;">(2017 നവംബർ 17 ന് മാതൃഭൂമി കണ്ണൂർ എഡിഷനിലെ കാഴ്ചയിൽ പ്രസിദ്ധീകരിച്ചത്)</span><br /> </span> </div>
G.V.RAKESHhttp://www.blogger.com/profile/17180468147596023332noreply@blogger.com0tag:blogger.com,1999:blog-7984823231187423628.post-29828116995160762832017-10-25T17:39:00.000+05:302021-02-26T22:55:34.037+05:30ജി.രവീന്ദ്രൻ കായികാധ്യാപകനല്ല; അധ്യാപകർക്കിടയിലെ കായിക താരമാണ്<div dir="ltr" style="text-align: left;" trbidi="on">
<span style="font-size: large;"><b><span style="color: purple;">ജി.</span></b><span style="color: blue;">രവീന്ദ്രൻ മാസ്റ്റർ എന്നത് വെറും ഒരു അധ്യാപകനല്ല. കേരളത്തെയും ഇന്ത്യയേയും പ്രതിനിധീകരിച്ച മലയാളിയായ കായികതാരമാണ്. അതിലുപരി <table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg6J7GCsRxzmaDT4UrK3eTRcM-pVK2ud7NalU5vS2-rtiNfBSz0JoGcXzbGb5nw_wrTCz2t29gc7DhSPG42Ukpnf-vmO6aAP3ie2b_YMHKOnIo7fL-LiBncxRWyHSFAWArr380tevipESSx/s1600/12kdr2.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" data-original-height="1200" data-original-width="1600" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg6J7GCsRxzmaDT4UrK3eTRcM-pVK2ud7NalU5vS2-rtiNfBSz0JoGcXzbGb5nw_wrTCz2t29gc7DhSPG42Ukpnf-vmO6aAP3ie2b_YMHKOnIo7fL-LiBncxRWyHSFAWArr380tevipESSx/s320/12kdr2.jpg" width="320" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="color: #cc0000;">ചൈനയിലെ റുഗാവോയിൽ <br />നടന്ന 20-ാമത് ഏഷ്യൻ മാസ്റ്റേഴ്സ് <br />അത്ലറ്റിക്സിൽ പങ്കെടുത്ത് നേടിയ <br />മെഡലുകളുമായി ജി.രവീന്ദ്രൻ മാസ്റ്റർ.</span><br />
<br />
<br /></td></tr>
</tbody></table>
നല്ലൊരു പരിശീലകനും. 2017 സപ്തംബർ 24 മുതൽ 28 വരെ ചൈനയിലെ റുഗാവോയിൽ നടന്ന 20-ാമത് ഏഷ്യൻ മാസ്റ്റേഴ്സ് അത്ലറ്റിക്സിൽ പങ്കെടുത്ത് 66-ാമത്തെ വയസ്സിൽ ഇന്ത്യയിലേക്ക് കൊണ്ടുവന്നത് മൂന്ന് മെഡലുകളാണ്.മൂന്ന് മെഡലുകളും കരസ്ഥനാക്കിയ ഏക മലയാളിയും ജി.രവീന്ദ്രനാണ്. 4x100 മീറ്റർ റിലെയിൽ സ്വർണ്ണവും 4x400 മീറ്റർ റിലെയിൽ വെങ്കലവും ഹൈജമ്പിൽ വെള്ളിയുമാണ് നേടിയത്.</span><span style="color: blue;"><br /> പൊന്ന്യം വെസ്റ്റ് എൽ.പി.സ്കൂളിൽ 28 വർഷം പ്രഥമാധ്യാപകനായിരുന്ന രവീന്ദ്രൻ 2006 മെയ് 31 നാണ് വിരമിച്ചത്. യു.പി.സ്കൂൾ സ്കൂൾ പഠന കാലത്ത് ഫുട്ബോൾ, കബഡി എന്നീ ഇനങ്ങളിൽ സബ് ജില്ലാ തലത്തിൽ മികച്ച വിജയം കരസ്ഥമാക്കിക്കൊണ്ടാണ് കളിക്കളത്തിൽ സക്രിയമാവുന്നത്.1969-71 വർഷം കോട്ടയത്ത് നിന്ന് അധ്യാപക പരിശീലനം നേടുന്ന കാലത്ത് പല ഫുട്ബോൾ ടൂർണ്ണമെന്റിലും പങ്കെടുക്കുകയും 'ബസ്റ്റ് പ്ലേയർ' സമ്മാനം നേടുകയും ചെയ്തു. <br /> 1974-ലാണ് കതിരൂർ പഞ്ചായത്തിലെ കുണ്ടുചിറക്ക് സമീപത്തെ പൊന്ന്യം വെസ്റ്റ് എൽ.പി.സ്കൂളിൽ അധ്യാപകനായി ചേർന്നത്.1974 മുതൽ സ്ഥിരമായി 100,200മീറ്റർ ഓട്ടം, ലോങ്്ജമ്പ്്, ഹൈജമ്പ് എന്നീ ഇനങ്ങളിൽ പങ്കെടുക്കുകയും മികച്ച വിജയവും നേടി. 1986-ൽ നടന്ന സംസ്ഥാന സ്കൂൾ സ്പോർട്സിൽ ലോങ്ജമ്പിൽ വെങ്കലമെഡൽ നേടി. 1991 മുതൽ 2006 വരെ സംസ്ഥാന സ്കൂൾ സ്പോർട്സിൽ 40 വയസ്സിന് മുകളിലുള്ളവരുടെ 100 മീറ്റർ ഓട്ടത്തിൽ 13 വർഷം ഒരേ ഇനത്തിൽ പങ്കെടുത്തുകൊണ്ട് ആറ് സ്വർണ്ണം അഞ്ച് വെള്ളി രണ്ട് വെങ്കലവും നേടിയിട്ടുണ്ട്. <br /> 1992-93 വർഷങ്ങളിൽ ദേശീയ വെറ്ററൻസ് മീറ്റിൽ കേരളത്തെ പ്രതിനിധീകരിച്ച് 100 മീറ്റർ ഓട്ടം, 4x400,4x100 റിലെ, ലോങ്ജമ്പ് എന്നീ ഇനങ്ങളിൽ പങ്കെടുത്തു. മധുര, മദ്രാസ് മീറ്റുകളിൽ 4x100 മീറ്റർ റിലെയിൽ സ്വർണ്ണവും 4x400 മീറ്ററിൽ വെള്ളിയും നേടി. 2017-ൽ പയ്യന്നൂരിൽ നടന്ന സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക്സിൽ 100 മീറ്റർ ഓട്ടം, ലോങ്്ജമ്പ്്, ഹൈജമ്പ് എന്നിവയിൽ വിജയിച്ചു. തുടർന്ന് ഹൈദരബാദിൽ നടന്ന ദേശീയ മീറ്റിൽ കേരളത്തെ പ്രതിനിധീകരിച്ച് ഹൈജമ്പിൽ വെള്ളിയും 4x100മീറ്ററിൽ സ്വർണ്ണവും നേടി.<br /> കണ്ണൂർ ജില്ലാ ഫുട്ബോൾ ലീഗിൽ കൂത്തുപറമ്പ് ബ്രദേഴ്സ് ക്ലബ്ബിനു വേണ്ടി അഞ്ച് വർഷം കളിച്ചിട്ടുണ്ട്. കേരളത്തിലെ നിരവധി സെവൻസ് ടൂർണ്ണമെന്റുകളിൽ പല ടീമുകൾക്കുവേണ്ടിയും കളിച്ചിട്ടുണ്ട്. ഫുട്ബോൾ, കബഡി മത്സരങ്ങളിൽ വർഷങ്ങളായി റഫറിയായി പ്രവർത്തിച്ചുവരികയാണ്. <br /> ജില്ലയിലേയും സംസ്ഥാനത്തേയും സ്പോർട്സ്, ഗെയിംസ് മത്സരങ്ങൾ നിയന്ത്രിക്കാൻ ഒഫീഷ്യലായി പ്രവർത്തിച്ചിട്ടുണ്ട്. ഫുട്ബോളിലും കബഡിയിലും കളിക്കുന്ന കാലഘട്ടത്തിൽ തന്നെ ചെറിയ കുട്ടികൾക്ക് പരിശീലനം നല്‍കാറുണ്ട്.കതിരൂർ പഞ്ചായത്ത് സമഗ്ര കായിക പരിശീന ഭാഗമായുള്ള സ്പോർട്സ്, ഫുട്ബോൾ നീന്തൽ എന്നിവയിൽ കുട്ടികൾക്ക് പരിശീനം നല്‍കുന്നത് രവീന്ദ്രനാണ്. അതിനായി എന്നും അതിരാവിലെത്തന്നെ കതിരൂർ സ്റ്റേഡിയത്തിൽ എത്തും. <br /> <table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg6getfKo7wVD_BC_7DPigDYNPVdjIHkZ3g43ufUGuP5dEp5E_ZKi6P6w6CqDhXhnteL4OP8J1EQZfgvS6BMtgJEczhOe_fw3hqNKhBK-1cnGDH9ClQC403jm2RUKXJWLii71y73YPO39TT/s1600/12kdr3.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" data-original-height="871" data-original-width="1600" height="174" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg6getfKo7wVD_BC_7DPigDYNPVdjIHkZ3g43ufUGuP5dEp5E_ZKi6P6w6CqDhXhnteL4OP8J1EQZfgvS6BMtgJEczhOe_fw3hqNKhBK-1cnGDH9ClQC403jm2RUKXJWLii71y73YPO39TT/s320/12kdr3.jpg" width="320" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="color: #660000;">കതിരൂർ സ്റ്റേഡിയത്തിൽ നിന്നും <br />വിദ്യാർഥികളെ പരിശീലിപ്പിക്കുന്ന ജി.രവീന്ദ്രൻ.</span></td></tr>
</tbody></table>
സ്പോർട്സിലെ റഫറിയിങ്ങ്,ട്രാക്ക് മാർക്കിങ്ങ് പരിശീലനം എന്നിവയിൽ ഇപ്പോഴും സക്രിയമായി പ്രവർത്തിക്കുന്ന ജി.രവീന്ദ്രൻ മാസ്റ്റർ 2018 ൽ സ്പെയിൽ നടക്കുന്ന ലോക മാസ്റ്റേഴ്സ് മീറ്റിൽ പങ്കെടുക്കാനുള്ള ശ്രമത്തിലാണ്. <br /> കോഴിക്കോട് വെള്ളിമാട് കുന്നിലെ ജെ.ഡി.ടി.ഹൈസ്കൂൾ, കോട്ടയം കാരാപ്പുഴ ഗവ.ഹൈസ്കൂൾ, കോട്ടയം ഗവ.ടീച്ചേഴ്സ് ട്രെയിനിങ്ങ് സെന്റർ എന്നിവിടങ്ങളിലായാണ് രവീന്ദ്രൻ വിദ്യാഭ്യാസം പൂർത്തീകരിച്ചത്. ഇപ്പോൾ കതിരൂർ പൊന്ന്യത്താണ് താമസം. <br /> കതിരൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് വിരമിച്ച എം.എ.മീനാക്ഷിയാണ് ഭാര്യ. കേരള പോലീസിലെ ഉദ്യോഗസ്ഥരായ എം.ആർ.മീരജ്, എം.ആർ.സൂരജ് എന്നിവരാണ് മക്കൾ.</span></span><br />
<br />
<span style="color: blue;"><span style="font-size: small;"><span style="color: #20124d;">(2017 ഒക്ടോബർ 24 ന് മാതൃഭൂമി കണ്ണൂർ എഡിഷനിലെ കാഴ്ചയിൽ പ്രസിദ്ധീകരിച്ചത് .ഫോട്ടോയും എഴുത്തും : ജി.വി.രാകേശ് )</span></span></span></div>
G.V.RAKESHhttp://www.blogger.com/profile/17180468147596023332noreply@blogger.com0tag:blogger.com,1999:blog-7984823231187423628.post-12940433426832743062016-11-17T10:44:00.002+05:302021-02-26T22:55:34.045+05:30പ്രകൃതിയെ സംരക്ഷിക്കാൻ അൻപു സൈക്കിൾ ചവിട്ടിയത് 61,000 കിലോമീറ്റർ <div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<span style="color: blue;"><span style="font-size: large;">പ്രകൃതിയും,ജലവും, മണ്ണും സംരക്ഷിക്കുക എന്ന സന്ദേശവുമായി സൈക്കിളിൽ രാജ്യം ചുറ്റുകയാണ് തമിഴ്നാട് നാമക്കൽ സ്വദേശിയായ അൻപു ചാൾസ് എന്ന 59 കാരൻ. 2005 ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തിൽ തുടങ്ങിയ അൻപുവിന്റെ സൈക്കിൾ യാത്ര 20 സംസ്ഥാനങ്ങളിലായി 61000 കിലോമീറ്റർ പിന്നിട്ടു.</span></span><br /><span style="color: blue; font-size: large;"><span style="color: blue;"><table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiNxQsgYHWcz8h46oQgfHLpmUZ9HJ6f23B7fRgX53OEtpALz4pNujSRyr2Jkv0aj4H0ct1GZK4DN5WFzcR4i7jbz4qQ1jQmqISy72KxeV-USW7NFn0hR650zh2Kn_TZks9h2pmQpjBjn5sH/s1600/17KDR5.jpg" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiNxQsgYHWcz8h46oQgfHLpmUZ9HJ6f23B7fRgX53OEtpALz4pNujSRyr2Jkv0aj4H0ct1GZK4DN5WFzcR4i7jbz4qQ1jQmqISy72KxeV-USW7NFn0hR650zh2Kn_TZks9h2pmQpjBjn5sH/s320/17KDR5.jpg" width="320" /></a></td></tr>
<tr><td class="tr-caption" style="text-align: justify;"><span style="font-size: small;"><span style="color: purple;">പ്രകൃതി സംരക്ഷണ സന്ദേശവുമായി <br />യാത്ര ചെയ്യുന്ന അൻപുചാൾസ് കതിരൂർ <br />പൊന്ന്യം കവലയിലെത്തിയപ്പോൾ</span></span></td><td class="tr-caption" style="text-align: justify;"><br /></td></tr>
</tbody></table>
</span> തമിഴ് നാടിന്റെ തീരങ്ങളെ പിടിച്ചുലച്ച സുനാമി ദുരന്തമാണ് കൃഷിക്കാരനും, സാമൂഹ്യശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമുള്ള അൻപു ചാൾസിനെ ഇത്തരമൊരു യാത്രക്ക് പ്രേരിപ്പിച്ചത്. കടന്നുപോകുന്ന വഴികളിലുള്ള അങ്ങാടികൾ,സർ്ക്കാർ ഓഫീസുകൾ വിദ്യാലയങ്ങൾ എന്നിവിടങ്ങളിലല്ലാം പ്രകൃതി സംരക്ഷണ പാഠങ്ങൾ നല്‍കിയാണ് യാത്ര തുടരുന്നത്. ഇതിനകം വിവിധ സംസ്ഥാനങ്ങളിലായി 2500 ലേറെ ക്ലാസുകളെടുത്തു. എവിടെ ചെന്നാലും നല്ല സ്വീകരണം അതാണ് കൂടുതൽ പ്രചോദനമാവുന്നത്.പലരും തരുന്ന സാക്ഷ്യപത്രങ്ങളാണ് തന്റെ സമ്പാദ്യം<br /> ദിവസം 15 മുതൽ 20 വരെ കിലോമീറ്റർ യാത്ര ചെയ്യും.രാത്രിയിൽ മൈതാനങ്ങളിലോ, മരച്ചുവട്ടിലോ കിടന്നുറങ്ങും. മിക്കവാറും ദിവസങ്ങളിൽ സ്കൂളിലാണ് ഉച്ചഭക്ഷണം. രാവിലെയും, വൈകീട്ടും വല്ലപ്പോഴെ ഭക്ഷണം ലഭിക്കുകയുള്ളൂ. മലിനീകരണമില്ലാത്തതും, പ്രകൃതിക്കും മനുഷ്യനും ഇണങ്ങുന്നതാണ് സൈക്കിൾ യാത്ര.രണ്ടാമത്തെ സൈക്കിളാണിത്. ഉത്തരേന്ത്യയിലെത്തിയാൽ പുതിയൊരെണ്ണം സ്വന്തമാക്കണമെന്നുണ്ട്.<br /> വെള്ളവും, മരവും, പുല്ലുകളും സംരക്ഷിക്കാത്തതിനാൽ ഭൂമി വരണ്ടുണങ്ങുകയാണ്. നാട്ടിൽ സുലഭമായി കണ്ടു കൊണ്ടിരിക്കുന്ന മിന്നാമിന്നി,തവളകൾ, തുമ്പികൾ,കുരുവികൾ,താറാവ്,ചെറു മത്സ്യങ്ങൾ എന്നിവ നാശോന്മുഖമായിക്കൊണ്ടിരിക്കുകയാണ് .ഇവയൊക്കെ കർഷകന്റെ മിത്രങ്ങളാണ്.ഇവയുടെ നാശമാണ് കൃഷിയിടങ്ങളിൽ കീടങ്ങളുടെ ആക്രമണം വളരുന്നത്. കീടങ്ങളെ നശിപ്പിക്കാൻ പ്രകൃതി തന്നെ സുരക്ഷ നല്‍കിയിട്ടുണ്ട്.അതു മനസ്സിലാക്കാതെ മനുഷ്യൻ കീടങ്ങളെ നശിപ്പിക്കാൻ വിഷമേറിയ കീടനാശിനികൾ ഉപയോഗിക്കുന്നു. അതിന്റെ ഫലമാണ് നാം ഇന്നനുഭവിക്കുന്ന പല മാറാരോഗങ്ങളുണ്ടാവുന്നത്. ഇത് കുട്ടികൾ തിരിച്ചറിയണം.അതാണ് യാത്രയുടെ ലക്ഷ്യം.രണ്ടു കുട്ടികളുള്ള കുടുംബം,അണുകുടുംബം ഇതൊക്കെ കൃഷിയെ പ്രത്യക്ഷമായി നശിപ്പിക്കുന്നു. കുട്ടികളെ കൃഷിയെപ്പറ്റി വേണ്ടവിധം പഠിപ്പിക്കുന്നില്ല.കൃഷിക്കാരനെ ബഹുമാനിക്കുന്ന സംസ്ക്കാരമാണുണ്ടാക്കേണ്ടത്. കൃഷിയിടം നശിപ്പിട്ടുള്ള വികസനം ആരും പ്രോത്സാഹിപ്പിക്കരുത്. കൃഷി നശിച്ചാൽ ജീവൻ നശിക്കും എന്നത് ആരും മനസ്സിലാക്കുന്നില്ലെന്നും അൻപു പറയുന്നു. <br /> യാത്രക്കിടെ ചില ദുരന്ത അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. പാസ്പോർട്ടും, വിസയുമില്ലാതെ സൈക്കിളിൽ നേപ്പാൾ അതിർത്തികടന്നപ്പോൾ ചാരനാണെന്ന് പറഞ്ഞ് മാവോയിസ്റ്റുകൾ പിടികൂടി. 12 ദിവസം തടവിലിട്ടു.ശുദ്ധ തമിഴിൽ സംസാരിച്ചതാണ് രക്ഷയായത്. വിവിധ പത്രങ്ങളിൽ യാത്രയെപ്പറ്റി വന്ന വാർത്തകളും തുണയായി. ഗുജറാത്തിലെ യാത്രക്കിടെയുണ്ടായ വെള്ളപ്പൊക്കം പല ദിവസങ്ങളിലും പട്ടിണി കിടക്കേണ്ടിവന്നു.ചെറിയ പനിയല്ലാതെ കാര്യമായ കാര്യമായ അസുഖങ്ങളൊന്നും കഴിഞ്ഞ 11 വർഷത്തിനിടെയുണ്ടായിട്ടില്ല. <br /> 2016 നവംബർ 15 ന് ബുധനാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് കതിരൂർ പൊന്ന്യം റോഡ് കവലയിൽ അൻപു ചാൾസ് എത്തിയത്. അൻപുവിന്റെ യാത്ര ശ്രദ്ധിച്ച പൊന്ന്യം കവലയിലെ ഓട്ടോ തൊഴിലാളികൾ സ്വീകരണവും നല്കി.കൂത്തുപറമ്പ്, മാനന്തവാടി വഴി മൈസൂരിലേക്കാണ് അൻപുവിന്റ യാത്രാലക്ഷ്യം.മരത്തിനെ സംരക്ഷിക്കുന്നില്ലെങ്കിൽ ദൈവത്തിന്റെ സ്വന്തം നാടായ കേരളവും ഓരോ തുള്ളി വെള്ളത്തിനും യുദ്ധം ചെയ്യേണ്ടി വരുമെന്നും അൻപു കേരള ജനതയ്ക്ക് മുന്നറിയിപ്പ് നല്കുന്നു.</span></div>
</div>
G.V.RAKESHhttp://www.blogger.com/profile/17180468147596023332noreply@blogger.com0tag:blogger.com,1999:blog-7984823231187423628.post-88156548241112199532016-04-02T14:43:00.001+05:302021-02-26T22:55:34.052+05:30ഷിബിനും, സനിലും ചിത്രം വരച്ചു;സമ്മാനമായി കിട്ടിയത് വിദേശയാത്ര<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<b><i>ജി.വി.രാകേശ്</i></b><br />
<br />
<span style="color: blue;"><span style="font-size: large;">കതിരൂർ, മൊകേരി ഗ്രാമപഞ്ചായത്തുകളെ വേർതിരിക്കുന്ന ചുണ്ടങ്ങാപ്പൊയിൽ ചാടാലപ്പുഴപ്പാലത്തിന്റെ ഒന്നരക്കിലോമീറ്റർ കിഴക്കും, ഒന്നരക്കിലോമീറ്റർ പടിഞ്ഞാറും താമസിക്കുന്ന രണ്ട് അധ്യാപകരാണ് കെ.കെ.ഷിബിനും, കെ.കെ.സനിൽ കുമാറും. രണ്ടുപേരും ചിത്രകലയിൽ പ്രാവീണ്യം നേടിയവർ. ഒരാൾ കമ്പ്യൂട്ടറിലാണ് ചിത്രരചന നടത്തുന്നതെങ്കിൽ മറ്റേയാൾ ജലച്ചായത്തിലും.മികച്ച ചിത്രം രൂപകല്പന ചെയ്തതിലൂടെ 2015ൽ രണ്ട് പേർക്കും സമ്മാനമായി യൂറോപ്പിലെ വിവിധ രാജ്യങ്ങൾ സന്ദർശിക്കാൻ അവസരം ലഭിച്ചു. ഇത്തരത്തിലുള്ള പുരസ്ക്കാരം ലഭിച്ച ആദ്യ മലയാളികളാണ് ഇരുവരും. കൂടാതെ രണ്ട് പേരുടെയും ആദ്യ വിമാനയാത്രയും, വിദേശയാത്രയും. <br /> 2015 വർഷത്തെ ലോക പരിസ്ഥിതിദിന ലോഗോ രൂപകല്പന ചെയ്തതിനാണ് ഷിബിന്‍ ഇറ്റലി, സ്വിസ്റ്റർലാൻഡ്,ഫ്രാൻസിലെ ചില ഭാഗങ്ങൾ എന്നിവ സന്ദർശിക്കാൻ അവസരം ലഭിച്ചത്. ക്യാംലിൻ ആർട്ട് ഫൗഡേഷൻ 2015 ൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി പതിനായിരത്തോളം ചിത്രകാരന്മാരിൽ നിന്നായി വിവിധഘട്ടങ്ങളിലായി നടത്തിയ മത്സരത്തിലൂടെ എട്ടുപേരിൽ ഒരാളായി തിരഞ്ഞെടുത്ത ഏക മലയാളി.അങ്ങനെയാണ് സനിലിന് പാരീസ,വെനീസ്് ഉൾപ്പടെയുള്ള രാജ്യങ്ങൾ സന്ദർശനം നടത്താൻ അവസരം ലഭിച്ചത്. രണ്ടുപേരും നടത്തിയ യാത്രാനുഭവം പങ്കുവെയ്ക്കുന്നു.</span><br /><u><span style="font-size: large;"><span style="color: #660000;"><b><i>കെ.കെ.ഷിബിൻ</i></b></span></span></u><br /><span style="font-size: large;"> കൂരാറ സ്വദേശിയായ ഷിബിൻ തലശ്ശരി ചിറക്കര ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ കമ്പ്യൂട്ടർ സയൻസ് അധ്യാപകനാണ്. 2010ൽ കേന്ദ്ര ധനകാര്യ വകുപ്പും, റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുംചേർന്ന് നടത്തിയ ഇന്ത്യൻ റുപ്പീ ചിഹ്ന രൂപകൽപനാ മത്സരത്തിൽ അവസാന റൗണ്ടിൽ എത്തിയ അഞ്ച് ഡിസൈനർ മാരിൽഒരാൾ. ഇന്ത്യക്കകത്തും, പുറത്തും നിരവധി ലോഗോ തയ്യാറാക്കിയ വ്യക്തി.</span><br /><span style="color: #274e13; font-size: large;"><b><i> അന്താരാഷ്ട പരിസ്ഥിതിദിന ലോഗോ - 2015</i></b></span><br /> <span style="font-size: large;">2015 ലാണ് ആദ്യമായി ഐക്യരാഷ്ട്ര സഭ പരിസ്ഥിതിദിനാഘോഷ ലോഗോയ്ക്ക് വേണ്ടി ആഗോളതലത്തിൽ ഒരു മത്സരം സംഘടിപ്പിച്ചത്. 70 രാജ്യങ്ങളിൽ നിന്നായി 300 ൽ പരം എൻട്രികളാണ് എത്തിയത്. അതിൽ </span></span><span style="color: blue;"><span style="font-size: large;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjUNcR6OlGAuW97QfdFNVzarDM4V-9IwxT514xu9NssGDeGPNUDgVj1zcGz9rWjHa2PfBu-0kIlfasTwIa3oabjtrL1uRUy1LH6AIGtCEV0EXP_mtUqnCgprD6WB4FGR9qeZKUhnWk0WpUU/s1600/1kdr11.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="97" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjUNcR6OlGAuW97QfdFNVzarDM4V-9IwxT514xu9NssGDeGPNUDgVj1zcGz9rWjHa2PfBu-0kIlfasTwIa3oabjtrL1uRUy1LH6AIGtCEV0EXP_mtUqnCgprD6WB4FGR9qeZKUhnWk0WpUU/s320/1kdr11.jpg" width="320" /></a>നിന്നാണ് ഷിബിന്റെ ലോഗോ തിരഞ്ഞെടുക്കപ്പെട്ടത്. '7 ബില്ല്യൻ സ്വപ്നങ്ങൾ, ഒരേ ഒരു ഭൂമി, കരുതലോടെയുള്ള ഉപഭോഗം എന്ന സന്ദേശം പൂർണ്ണമായി ഉൾക്കൊള്ളുന്നതാണ് ലോഗോ. 2015 ൽ ലോകം മുഴുവൻ പരിസ്ഥിതിയുമായി ബന്ധപ്പെട്ട പരിപാടികളിൽ ഷിബിൻ രൂപകല്പന ചെയ്ത ലോഗോ ആണ് ഉപയോഗിക്കുന്നത്. </span><br /><span style="color: red; font-size: large;"><i><b>മിലാൻ:</b></i></span><br /> <span style="font-size: large;">ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി സംഘടനയായ യു.എൻ ഇ.പി.യാണ് യാത്രയുടെ എല്ലാ ചെലവുകളും വഹിക്കുമെങ്കിലും ഏറെക്കൂറെ ഒറ്റയാൻ സഞ്ചാരമാണുണ്ടായത്. മാൽപെൻസ വിമാനത്താവളത്തിൽ നിന്നും ട്രെയിനിൽ ഒരു മണിക്കൂർ സഞ്ചരിച്ചാൽ നഗരഹൃദയമായ മിലാൻ സെൻട്രൽ സ്റ്റേഷനിൽ എത്താം. അവിടെ നിന്ന് മെട്രോ, ബസ്, സൈക്കിൾ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങളിലൂടെ നമുക്ക് നഗരത്തിലെവിടെയും പോകാം. ആദ്യമായതിനാൽ ഞാൻ ടാക്സി പിടിച്ചാണ് ഹോട്ടലിലേക്ക് പോയത്. മിലാനിൽ ടാക്സി വളരെ ചിലവേറിയതാണ്. കാരണം വളരെ എളുപ്പത്തിലും, കുറ്റമറ്റതും, ചിലവു കുറഞ്ഞതുമായ പൊതുഗതാഗത സംവിധാനമാണ് മിലാനിലേത്. <br /> മെട്രോ ട്രെയിനാണ് എളുപ്പത്തിൽ നഗരകേന്ദ്രങ്ങളിൽ എത്താനുള്ള മാർഗ്ഗം. ലിയണാർഡോ ഡാവിഞ്ചിയുടെ വിഖ്യാതമായ 'അവസാനത്തെ അത്താഴം' പെയിന്റിംഗ് സൂക്ഷിച്ചിരിക്കുന്ന സാന്റ മരിയ ഡെൽ ഗ്രേസി ചർച്ചിലേക്കായിരുന്നു ആദ്യ സന്ദർശനം. നിരവധി പള്ളികൾ ഉള്ള ഒരു നഗരമാണ് മിലാൻ.വളരെ പഴക്കമുള്ള സെന്റ് അംബ്രോജയോ പള്ളിയും ബൃഹത്തായതും ഗാംഭീര്യമുള്ളതും ശിൽപകലയുടെ ഔന്നത്യമുള്ളതുമായ മിലാൻ കത്തീഡ്രലും ഇതിൽപെടും. റോമൻ വസ്തു ശിൽപകലയുടെ സ്പർശം ഇവിടങ്ങളിൽ കണാൻ കഴിയും. മിലാൻ നഗരം വളരെ ആസൂത്രണത്തോടെ നിർമ്മിച്ചതിനാൽ നഗരത്തിലൂടെയുള്ള കാൽനട യാത്രപോലും എളുപ്പവും ആസ്വാദ്യകരവുമാണ്.ബഹുമാനത്തോടെയാണ് വണ്ടി നിർത്തി കാൽനടയാത്രക്കാരെ പോകാൻ അനുവദിക്കുക. <br /> രാത്രിയാവുന്നതോടെ നവിലയോ കനാലിന്റെ ഇരുവശവും റസ്റ്റോറണ്ടുകളിലും ബാറുകളിലുമായി ആളുകൾ സൗഹൃദ കൂടിച്ചേരലുകൾ ആഘോഷിക്കുകയാണ്.. സംഗീതം, ഭക്ഷണം, സൗഹൃദം, സൗന്ദര്യം, പ്രണയം എന്നിവ ഇഴുകിച്ചേർന്ന് രാത്രി ജീവിതം മിലാൻ ജനത ഉത്സവമാക്കും.<br /><span style="color: red;"><i><b>മിലാൻ എക്സ്പോ:</b></i></span><br /> അടുത്ത ദിവസം എന്റെ യാത്രയുടെ പ്രധാന ലക്ഷ്യമായ മിലാൻ എക്സ്പോ കാണാൻ ഇറങ്ങി. റോ ഫിയറോ സ്റ്റേഷനിൽ ഇറങ്ങിയാൽ എക്സ്പോയിലേക്ക് പ്രത്യേക നടപ്പാത ഒരുക്കിയിട്ടുണ്ട്. 146 രാജ്യങ്ങൾ പങ്കെടുക്കു എക്സ്പോ ശരിക്കും ലോകത്തിലെ വിവിധ സംസ്കാരത്തിന്റെ വാതിലുകളാണ്. എക്സ്പോയുടെ തീം 'ഭക്ഷണം' ആയതിനാൽ ലോകത്തിലെ ഭക്ഷ്യസംസ്കാരങ്ങൾ പ്രതിപാദിക്കുന്ന നിരവധി സ്റ്റാളുകളാണുണ്ടായത്.<br /> സ്വിറ്റ്സർലാന്റ്; ജനീവ</span></span><br />
<span style="color: blue; font-size: large;"> ലാ ക്യൂർ എന്ന സ്വിസ് ഫ്രാൻസ് അതിർത്തി പ്രദേശത്തുള്ള ഹോട്ടൽ ഫ്രൻകൊ-സ്വിസ്സ് കൗതുകകരമായ ഒരു പ്രത്യേകത ഉൾക്കോള്ളുന്നു. ഈ ഹോട്ടലിന്റെ മുറികൾക്കിടയിലൂടെയാണ് അതിർത്തി രേഖ കടന്നുപോകുന്നത്. അതായത് പകുതി സ്വിറ്റ്സർലാന്റിലും പകുതി</span><span style="color: blue; font-size: large;"> ഫ്രാൻസിലും. അവിടെ താമസിച്ചാൽ ഉറങ്ങുന്നത് ഫ്രാൻസിലും ബാത്റൂമിൽ</span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEifAyW3jlfEXh9mmH1H7K8aqKFd9GOuloBJLCdLxkDsQw0uGgOYdkaLXIiPboztaYyDNk2CbreWGHj1lQPabAkgj8BZB6GxHqQB8PCfxJK8e38HB2IiZIub7BvkaVVzQhVCM09lcUKQjg0D/s1600/1kdr12.jpg" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="273" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEifAyW3jlfEXh9mmH1H7K8aqKFd9GOuloBJLCdLxkDsQw0uGgOYdkaLXIiPboztaYyDNk2CbreWGHj1lQPabAkgj8BZB6GxHqQB8PCfxJK8e38HB2IiZIub7BvkaVVzQhVCM09lcUKQjg0D/s320/1kdr12.jpg" width="320" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="color: #990000;"> ഫ്രാൻസ് , സ്വിസർലാന്റ് എന്നീരാജ്യങ്ങളെ<br /> വേർതിരിക്കുന്ന അതിർത്തി രേഖ കടന്നു പോകുന്ന <br />ഹോട്ടൽ ഫ്രാൻകൊ- സ്വിസ്സിനു മുന്നിൽ ഷിബിൻ</span></td></tr>
</tbody></table>
<span style="color: blue;"> </span><span style="color: blue;"><span style="font-size: large;">പോകുന്നത് സ്വിറ്റ്സർലന്റിലും! നമ്മുടെ രാജ്യത്ത് അതിർത്തി കെട്ടിപ്പടുക്കാൻ മാത്രം എത്ര രൂപയാണ് ചെലവഴിക്കുന്നതെന്ന ഓർത്തുപോയി. <br /> ഐക്യരാഷ്ട്ര സംഘടനയിലെ ദുരന്ത നിവാരണ വിഭാഗത്തിന്റെ തലവനും പ്രശസ്ത എഴുത്തുകാരനുമായ മുരളി തുമ്മരുകുടിയുടെ പ്രത്യേക ക്ഷണ പ്രകാരമാണ് ഞാൻ ജനീവയിലെത്തുന്നത്. അടുത്ത ദിവസം ഒറ്റയ്ക്ക് ജനീവയിൽ കറങ്ങാൻ തീരുമാനിച്ചു.പ്രശസ്തമായ ജനീവ ക്ലോക്കിനടുത്തുകൂടി ജനീവ കത്തീഡ്രൽ കാണാനായി നടന്നു. കത്തീഡ്രലും അതിനടുത്ത പ്രദേശവും ഓൾഡ് ജനീവ എന്നാണറിയപ്പെടുന്നത്. ഒരു ക്ലാസ്സിക് യൂറോപ്യൻ നഗരം ആണ് ഓൾഡ് ജനീവ. കെട്ടിടങ്ങളും റോഡുകളും തെരവുകളും പ്രത്യേക യൂറോപ്യൻ വാസ്തുശിൽപ പാരമ്പ്യത്താൽ സമ്പന്നമാണ്. കത്തീഡ്രലിന്റെ ഏറ്റവും മുകളിൽ നിന്നുള്ള ജനീവ നഗരത്തിന്റെ കാഴ്ച്ച മനോഹരമാണ്. </span><br /><span style="color: red; font-size: large;"><i><b>ഐക്യരാഷ്ട്രസഭ ജനീവ ഓഫീസ്</b></i></span><br /><span style="font-size: large;">പണ്ടുമുതലേ കേട്ടറിഞ്ഞ ഐക്യരാഷ്ട്ര സംഘടന ജനീവ ആസ്ഥാനം കാണാൻ തിടുക്കമായിരുന്നു. വളരെ ചരിത്ര പ്രധാനമായ ഓഫീസ് നടന്ന് കാണാൻ ഏറെയുണ്ടായിരുന്നു. പല പ്രധാനപ്പെട്ട അന്താരാഷ്ട്ര ഉടമ്പടികളും ചർച്ചകളും (ഇന്ത്യ പാക്കി്സ്ഥാൻ സമാധാന ഉടമ്പടിഉൾപ്പെടെ) നടന്ന കൗൺസിൽ ഹാൾ, മറ്റ് അസംബ്ലി ഹാളുകൾ, പൂന്തോട്ടത്തിലെ ഗാന്ധിജിയുടെ പ്രതിമ, ഇന്ത്യയുടെ </span></span><br />
<div class="separator" style="clear: both; text-align: center;">
<span style="color: blue;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi6p9bgF4TcBTlDA1rEIglIUJnXWMANXSUHZ70NzXNbZqvrvTMWOcsDhhPFqXGv7iMMRlLItv1dD-EvHb0Y_U4aRFJN-oLt_a4FmcSzw0wIEwTFB0ya9LcEy3MrvrfCoDYZ_rwIURWfPRgq/s1600/1kdr14.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="171" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi6p9bgF4TcBTlDA1rEIglIUJnXWMANXSUHZ70NzXNbZqvrvTMWOcsDhhPFqXGv7iMMRlLItv1dD-EvHb0Y_U4aRFJN-oLt_a4FmcSzw0wIEwTFB0ya9LcEy3MrvrfCoDYZ_rwIURWfPRgq/s320/1kdr14.jpg" width="320" /></a></span></div>
<span style="color: blue;"><span style="font-size: large;">സമ്മാനമായ മയിലുകൾ തുടങ്ങി പ്രധാനപ്പെട്ടെ പല കാര്യങ്ങളും കാണാൻ സാധിച്ചു. കടുത്ത ശത്രു രാജ്യങ്ങൾ ചർച്ച നടത്തുമ്പോൾ നേർക്ക് നേർ ഇരിക്കാൻ കൂട്ടാക്കാറില്ലത്രെ. അതിനു പകരം 'V' ആകൃതിയിൽ ഇരുന്നാണ് ചർച്ച. കൂടാതെ ഹാളിലേക്കുള്ള പ്രവേശന ക്രമത്തിൽ പോലും ശത്രുരാജ്യങ്ങൾക്കിടയിൽ ഈഗോ ഉണ്ടായിരുന്നു. ഒരേസമയത്ത് കൗൺസിൽ ഹാളിൽ പ്രവേശിക്കാൻ പുതുതായി ഒരു വാതിൽ കൂടി പ്രധാന വാതിലിനടുത്ത് പിന്നീട് പണിതിരിക്കുന്നു. </span><br /> <span style="font-size: large;">സമാനതകളില്ലാത്ത ദൃശ്യ വിരുന്നും അനുഭവങ്ങളും സമ്മാനിച്ച</span><table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><span style="font-size: large;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh_B2ZSwS4YUOSgTVM1voEYTrZrzJQqSX61ja4HYQqEDHi1keVQ30VTwgnFPzglmNVj1D1vatkT5fOJ12cOqrjG3kCAt4oE1J7rgy9EVhGDAktcV_nQ5h9DaL2yk8JMask9StmW3GRX-sGJ/s1600/1kdr13.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="213" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh_B2ZSwS4YUOSgTVM1voEYTrZrzJQqSX61ja4HYQqEDHi1keVQ30VTwgnFPzglmNVj1D1vatkT5fOJ12cOqrjG3kCAt4oE1J7rgy9EVhGDAktcV_nQ5h9DaL2yk8JMask9StmW3GRX-sGJ/s320/1kdr13.jpg" width="320" /></a></span></td></tr>
<tr><td class="tr-caption" style="text-align: center;"><span style="color: blue; font-size: small;"><span style="color: #cc0000;"> ജനീവ സിറ്റി</span></span></td></tr>
</tbody></table>
<span style="font-size: large;">
ജനീവയിൽനിന്ന് തിരിച്ച് മിലാനിലേക്ക് അതിരാവിലെയുള്ള ട്രെയിൻ യാത്ര ജനീവ തടാകത്തിന്റെ സൗന്ദര്യം ആവോളം ആസ്വദിച്ചുള്ളതായിരുന്നു.</span></span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEidASL7bh0yhIHSAcnBoWj72wFcOrKN25bg1rl4sQMpSjK4RSGRGbA9qXkrHcCsPTZkDq2ccL15WSSyj2R_yGJXqD1esxMR6cosFszGt1IKF2BoittoeVgUSCh9aiAif2pS5rQVlfEPsbO9/s1600/1kdr15.jpg" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEidASL7bh0yhIHSAcnBoWj72wFcOrKN25bg1rl4sQMpSjK4RSGRGbA9qXkrHcCsPTZkDq2ccL15WSSyj2R_yGJXqD1esxMR6cosFszGt1IKF2BoittoeVgUSCh9aiAif2pS5rQVlfEPsbO9/s200/1kdr15.jpg" width="156" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="color: #cc0000;">ഐക്യരാഷ്ട്ര സഭയുടെ ജനീവയിലെ</span><br />
<span style="color: #cc0000;">ആസ്ഥാനത്തുള്ള ഗാന്ധിജിയുടെ പ്രതിമ</span></td><td class="tr-caption" style="text-align: center;"><br />
<br />
<br /></td></tr>
</tbody></table>
<br /></div>
<div style="text-align: justify;">
</div>
<div style="text-align: justify;">
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<span style="color: blue;"><u><span style="font-size: large;"><span style="color: #4c1130;"><i><b>കെ.കെ.സനിൽ കുമാർ</b></i></span></span></u><br /> <span style="font-size: large;">കതിരൂർ ചുണ്ടങ്ങാപ്പൊയിൽ സ്വദേശിയാണ് സനിൽ കുമാർ. കർണ്ണാടക സർവ്വകലാശാലയിൽ നിന്നും ഒന്നാം റാങ്കോടെ ബിരുദം. ബംഗഌരു ജെയിൻ സർവ്വകലാശാലയിൽ നിന്നും പെയ്ന്റിങ്ങിൽ ബിരുദാനന്തരബിരുദം.ഇന്ത്യയിലെ എട്ട് നഗരങ്ങളിൽ ഏകാംഗപ്രദർശനം</span></span><span style="color: blue; font-size: large;"> നടത്തി. മയ്യഴിയിലെ പള്ളൂർ കസ്തൂർബ ഗാന്ധി ഗവ.ഹൈസ്കൂളിലെ ചിത്രകലാധ്യാപകൻ.</span><br />
<span style="color: blue;"></span><br />
<br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgrKlHn2sAwpNwa63jmBjCkEoT6qVp7abIy28I-yikFfU0eT7V8DXu0ASpE_0tzWXh-2TU2SUxgi3uNT5J5X6zQO9HNy4MPIf65ud4coMKyoshaHnx-LpqFI0Hox1jfoGmGn-IIGG83p2Dq/s1600/1kdr18.jpg" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="256" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgrKlHn2sAwpNwa63jmBjCkEoT6qVp7abIy28I-yikFfU0eT7V8DXu0ASpE_0tzWXh-2TU2SUxgi3uNT5J5X6zQO9HNy4MPIf65ud4coMKyoshaHnx-LpqFI0Hox1jfoGmGn-IIGG83p2Dq/s320/1kdr18.jpg" width="320" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="color: #cc0000;">ക്യംലിൻ ദേശീയ പുരസ്ക്കാരം നേടി സനിൽ കുമാറിന്റെ <br />മഴക്കാലം എന്ന ജലച്ചായ ചിത്രം</span><br />
<br /></td></tr>
</tbody></table>
<span style="color: blue;"><span style="color: red;"><i><b><span style="font-size: large;">ക്യംലിൻ പുരസ്ക്കാര നിർണ്ണയ രീതി </span> </b></i></span><br /><span style="font-size: large;">നാല് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ്. ആദ്യഘട്ടത്തിൽ ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് പതിനായിരത്തോളം അപേക്ഷകരാണുണ്ടായത്. പ്രാഥമിക ഘട്ടം കഴിയുന്നതോടെ 10 ശതമാനം പേരെ തെരഞ്ഞെടുക്കും.കലാജീവിത്തിലെ സംഭാവനകളും ഏറ്റവും പുതിയ ഗുണനിലവാരവും പരിഗണിച്ച് 25 പേരെ തെരഞ്ഞെടുക്കും. അതിൽ നിന്ന് ഏറ്റവും മികച്ച എട്ടു പേരെ തെരഞ്ഞെടുക്കും. ഇവർ ദേശീയ ജേതാക്കളും ഒപ്പം യൂറോപ്യൻ പര്യടനത്തിനുള്ള അവസരവും നേടുന്നു. 17 വർഷം മുന്നെയാണ് ക്യംലിൻ ആർട്ട് ഫൗണ്ടേഷൻ പദ്ധതിക്ക് തുടക്കം കുറിച്ചത്.അംഗീകാരം ലഭിച്ച ആദ്യ മലയാളികൂടിയായ ചിത്രകാരനാണ് സനിൽ കുമാർ. <br /><span style="color: red;"><i><b>പാരീസ്</b></i></span><br /> ഇന്ത്യയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എട്ട് ചിത്രകാരന്മാരുടെ സംഘത്തെ നയിച്ചത് ക്യാംലിൻ ആർട്ട് ഫൗണ്ടേഷൻ ഡപ്യൂട്ടി ജനറൽ മാനേജർ നീലിമ</span> <table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgw8pZecVCbdqEIfnQv7-EeENhntAPf6vHZuHMlIIhqC5_WdJ3Og6i9Cwgxa4OhctL4Lp7xMwVuBCNFGXA39ESat_om__ZTykA4X2WtzAl6vML9Y1guB2wPnlsodaL8ucDnjt5dtPXZ5_OR/s1600/1kdr17.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="237" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgw8pZecVCbdqEIfnQv7-EeENhntAPf6vHZuHMlIIhqC5_WdJ3Og6i9Cwgxa4OhctL4Lp7xMwVuBCNFGXA39ESat_om__ZTykA4X2WtzAl6vML9Y1guB2wPnlsodaL8ucDnjt5dtPXZ5_OR/s320/1kdr17.jpg" width="320" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="color: blue;"><span style="color: #cc0000;"> പാരീസിലെ ലൂവ്ര് മ്യൂസിയത്തിലെ മൊണാലിസ<br /> ചിത്രത്തിനു മുന്നിലെ തിരക്ക്</span></span></td></tr>
</tbody></table>
<span style="font-size: large;">ദിയോധർ ആണ്. മുംബൈയിലെ ഛത്രപതി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് യാത്രപുറപ്പെട്ടത്.മുംബൈയിൽ നിന്ന് നേരെ പാരീസിലെത്തി. ആറ് ദിവസമാണ് അവിടെ ചെലവഴിച്ചത്. <br /> വിഖ്യതമായ ലൂവ്രറ് മ്യൂസിയമാണ് ആദ്യ സന്ദർശനം. 35000ൽ പരം ചിത്രങ്ങളും, അനേകായിരം ശില്പങ്ങളും, ചരിത്രവസ്തുക്കളും ഉൾപ്പെടുന്ന ലൂവ്റിനെ സമ്പന്നമാക്കുന്നത് മൊണാലിസയാണ്. ഏറ്റവും കൂടുതൽ കലാസ്വാദകർ തിങ്ങിനില്ക്കുന്നതും മൊണാലിസയ്ക്ക് മുന്നിൽ തന്നെ. 15 അടി ദൂരെ നിന്ന് മാത്രമേ മൊണാലിസ കാണാനാവൂ. അതീവ സുരക്ഷയാണ് ഇതിന് നല്‍കുന്നത്. ഫ്രഞ്ച് ശില്പി റോദെ, സ്പാനിഷ് ചിത്രകാരൻ പാബ്ലോ പിക്കാസോ എന്നിവരുടെ പേരിലുള്ള മ്യൂസിയങ്ങളും സന്ദർശിക്കാൻ കഴിഞ്ഞത് മറക്കാനാവാത്ത അനുഭൂതിയാണ്. ഒർസെ</span>, </span><span style="color: blue;"><span style="color: blue;"><table align="center" cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgxxzf3d8nsCgCpSOYHi-TuWaJH5Kgj_FLOGkWY9r688oKEokCvvPipFuxcPgNZ3_kIcVDkDmYB4lz5b-Y1cS7O2SVaGPs9mUqD1IjqgJH3ApsCRPkDZ_wg_udEKbIekLrDqoambLJ4xGHt/s1600/1kdr16.jpg" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="212" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgxxzf3d8nsCgCpSOYHi-TuWaJH5Kgj_FLOGkWY9r688oKEokCvvPipFuxcPgNZ3_kIcVDkDmYB4lz5b-Y1cS7O2SVaGPs9mUqD1IjqgJH3ApsCRPkDZ_wg_udEKbIekLrDqoambLJ4xGHt/s320/1kdr16.jpg" width="320" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="color: blue;"><span style="color: #cc0000;">ലൂവ്ര് മ്യൂസിയത്തിൽ ജോൺ കോൺസ്റ്റബിളിന്റെ <br />ചിത്രത്തിനു സമീപം കെ.കെ.സനിൽകുമാർ</span></span></td></tr>
</tbody></table>
</span><span style="font-size: large;">ഓറഞ്ച്, എന്നീ മ്യൂസിയങ്ങളിലായി ക്ലോദ് മൊനെ,വാൻഗോഗ്, പോൾ ഗോഗിൻ, പോൾ സെസാൻ, റെബ്രാന്റ് തുടങ്ങിയ മഹാരഥന്മാരുടെ കലാസൃഷ്ടികൾ സമൃദ്ധമാണ്. പാരീസിൽ തന്നെയുള്ള മോഡേൺ ആർട്ട് ഗാലറി സന്ദർശിച്ചതിലൂടെ ആധുനിക യൂറോപ്യൻ കലാസങ്കേതങ്ങൾ പരിചയപ്പെടാൻ സാധിച്ചു.</span></span><br />
<span style="color: blue;"><br /><span style="color: red; font-size: large;"><i><b>വെനീസ്</b></i></span><span style="font-size: large;"><br /> പാരീസിൽ നിന്ന് നേരെ പുറപ്പെട്ടത് ഇറ്റാലിയൻ നഗരമായ വെനീസിലേയ്ക്ക്. വെനീസിലെ മുഖ്യാകർഷണം വെനീസ് കനാൽ. ഇതിലൂടെയുള്ള ഒരുമണിക്കൂർ ബോട്ട് യാത്രയ്ക്ക് ശേഷം എത്തിച്ചേർന്നത് വെനീസ് ബിനാലെ നടക്കുന്ന സ്ഥലത്ത്.150ൽ പരം രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെ രചനകളിലെ സമകാലീന സവിശേതകൾ മനസ്സിലാക്കാൻ സാധിച്ചു. തുടർന്ന് ഫ്ളോറൻസ്, റോം, വത്തിക്കാൻ സിറ്റി എന്നീ നഗരങ്ങളിലെ ആർട്ട് ഗാലറികളും മ്യൂസിയങ്ങളും സന്ദർശിച്ചു. <br /> ലോകചരിത്രത്തിൽ ക്രൂരതയുടെ അധ്യായം രേഖപ്പെടുത്തിയ 'കൊളോസിയം' ആണ് റോമിലെ പ്രധാന സന്ദർശന സ്ഥലം. വിവധ നഗരങ്ങളിൽ ആളുകൾ കേന്ദ്രീകരിക്കുന്ന ചത്വരങ്ങൾ ശില്പങ്ങളും, ജലധാരകളും കൊണ്ട് അതിസമ്പന്നം. വത്തിക്കാനിലെ സിസ്റ്റൻ ചാപ്പലിന്റെ മുകൾഭാഗത്ത് മുഴുവനായി തീർത്ത മൈക്കലാഞ്ചലോവിന്റെ ചിത്രങ്ങൾക്ക് മുന്നിൽ ഏതൊരു കലാസ്വാദകനും നമിച്ചുപോകും. <br /><i><span style="color: red;"><b> യൂറോപ്പ്</b></span></i></span></span><br />
<span style="color: blue; font-size: large;"> യൂറോപ്പിൽ നിരവധി പൊതു സവിശേഷതകളാണുള്ളത്. കെട്ടിട നിർമ്മാണ രീതികൾ ഇന്നും പരമ്പരാഗത ശൈലിയിൽ തന്നെയാണ് തുടരുന്നത്. പുറമെ പൂശുന്ന ചായത്തന് പോലും നഷ്ക്കർഷതയുണ്ട്. മഞ്ഞ നിറത്തിൽ ചാരം കലർന്ന നിറമാണ് എല്ലാ കെട്ടിടത്തിന്റെയും പുറംഭാഗത്തുള്ളത്. പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച കുടിവേള്ള സംവിധാനത്തിൽ് പോലും ശില്പമാതൃകകൾ തന്നെയാണ്. ചായക്കോപ്പ, പെൻസിൽ, ബുക്ക്, ആഭരണങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയ നിരവധി ഉദ്പന്നങ്ങളിലല്ലാം മഹാന്മാരായ കലാകാരന്മാരുടെ ചിത്ര- ശില്പ പ്രിന്റുകൾ സ്ഥാനം പിടിച്ചിട്ടുണ്ട്. <br /> പാരീസിലെ സെയിൻ നദിയിലൂടെയും,വെനീസ് കനാലിലൂടെയുമുള്ള േേബാട്ട് യാത്ര കേവലം ഉല്ലാസ യാത്ര മാത്രമല്ല ഒരു ജനതയുടെ പാരിസ്ഥിതിക ബോധത്തിന്റെ നേർക്കാഴ്ചകൂടിയായിരുന്നു. മാലിന്യത്തിന്റെ ഒരംശപോലും കഴിഞ്ഞില്ല. ഇത് ്വരുടെ പൗരബോധത്തിന്റെ നേർക്കാഴ്ചകൂടിയാണ്. അതീവ ശ്രദ്ധയോടെ വാഹനം ഓടിക്കുന്നതും, ക്ഷമാശീലവും പ്രത്യേകം പരാമർശിക്കേണ്ട സവിശേഷതകൾ തന്നെ.ഭിക്ഷക്കാരെ കാണാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും യാചക വൃത്തിയും, സാധാരണ മനുഷ്യന്റെ സർഗ്ഗാത്മകത അവതരിപ്പിച്ചുകൊണ്ടാണ്. വിവിധ സംഗീതോപകരണങ്ങൾ മീട്ടിയും, ശില്പങ്ങളാണെന്ന് തോന്നത്തക്കവിധത്തിൽ വേഷസംവിധാനം ചെയ്ത് നിശ്ചലമായി നിന്നുകൊണ്ടും ജീവിതോപാധി കണ്ടെത്തുകയാണ് ഭിക്ഷക്കാർ.</span></div>
<div style="text-align: justify;">
<span style="color: blue;"><span style="color: #990000;">(2016 ജനവരി 15 ന് മാതൃഭൂമി കാഴ്ചയിലും, പിന്നീട് മാതൃഭൂമി നഗരത്തിലും പ്രസിദ്ധീകരിച്ച ലേഖനം)</span><br /> </span></div>
<div style="text-align: justify;">
<span style="color: #cc0000;"><br /></span></div>
</div>
G.V.RAKESHhttp://www.blogger.com/profile/17180468147596023332noreply@blogger.com2tag:blogger.com,1999:blog-7984823231187423628.post-18513906098537322882016-03-10T16:27:00.000+05:302021-02-26T22:55:34.059+05:30മലബാർ കാൻസർ സെന്ററിൽ ഇ-പാലിയേറ്റീവ് ചികിത്സ<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<span style="color: purple;"><br /><span style="font-size: x-large;"> <span style="color: red;"><i><b> മലബാർ കാൻസർ സെന്ററിൽ ഇനി ഇ-പാലിയേറ്റീവ് ചികിത്സയും</b></i></span></span></span><br />
<br />
<span style="color: purple;"> <span style="font-size: large;">മലബാർ കാൻസർ സെന്ററിലെ ആരോഗ്യ വിവരസാങ്കേതിക വിഭാഗവും സി-ഡിറ്റും ചേർന്ന് വികസിപ്പിച്ചെടുത്ത് നടപ്പിലാക്കിത്തുടങ്ങിയ ഇ-പാലിയേറ്റീവ് സംരംഭം വിജയകരമാവുന്നു. ഒരു വർഷം 600 രോഗികൾക്ക് ഇതുവഴി സാന്ത്വന ചികിത്സ ലഭിക്കുന്നു. 2014ൽ പരീക്ഷണാടിസ്ഥാനത്തിലാണ് </span></span><span style="color: purple;"><span style="color: purple; font-size: large;"><table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjOuPgAqfnKlRaEXNFPp0Cuj7Q5EwjsQfjLa69I2ndpMkc80UdW3HoteWaE6Miq-h3AWRRtOSeW0EjNxBI_vce50tMCinrbKbEucvZ3t3FA3WaX0f9GMiwBxG5eQhTVKhz-ea53FWM01znc/s1600/4kdr2.jpg" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="239" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjOuPgAqfnKlRaEXNFPp0Cuj7Q5EwjsQfjLa69I2ndpMkc80UdW3HoteWaE6Miq-h3AWRRtOSeW0EjNxBI_vce50tMCinrbKbEucvZ3t3FA3WaX0f9GMiwBxG5eQhTVKhz-ea53FWM01znc/s320/4kdr2.jpg" width="320" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="color: purple;"><span style="color: #660000;">ഇ-പാലിയേറ്റീവ് ചികിത്സ സംവിധാനത്തിലൂടെ <br />മലബാർ കാൻസർ സെന്ററിലെ ഡോ.എം.എസ്.ബിജി <br />രോഗികളുമായി സംവദിക്കുന്നു.</span></span></td></tr>
</tbody></table>
</span><span style="font-size: large;"> ഇ-പാലിയേറ്റീവ് ചികിത്സാരീതി ആരംഭിച്ചത്. ജില്ലയിലെ ഏതാനും പാലിയേറ്റീവ് സെന്ററുകൾ വഴിയും, മലബാർ കാൻസർ സെന്ററിലെ ഗൃഹകേന്ദ്രീകൃത വിഭാഗവും വഴിയാണ് ഇത് നടപ്പാക്കിയിരുന്നത്. കാൻസർ സെന്ററിൽ നിന്നും ചികിത്സ കഴിഞ്ഞും പൂർണ്ണമായും കിടപ്പിലായ രോഗികളെ ഉദ്ദേശിച്ചാണ് ഇ.പാലിയേറ്റീവ്</span> <span style="font-size: large;">ചികിത്സ ചെയ്യുന്നത്.ഡോക്ടറുടെ അനുമതി നേടിയാൽ ഡോക്ടറുമായി രോഗിക്ക് പരസ്പരം വീഡിയോവിലൂടെ മുഖാമുഖം സംവദിക്കാനുള്ള സൗകര്യം ലഭിക്കുന്നു. കിടപ്പിലായ രോഗിക്കും വിദൂരസ്ഥലങ്ങളിലുള്ള രോഗികൾക്കും ഓൺലൈൻമുഖേന നേരിട്ട് വിദഗ്ദ്ധ ഡോക്ടർമാരുമായി സംവദിക്കാൻ കഴിയുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. സ്വതന്ത്രസോഫ്റ്റവെയർ അധിഷ്ഠിതമായി നിർമ്മിച്ച ഒരു വെബ് ആപ്ലിക്കേഷനാണ് ഇ-പാലിയേറ്റീവ്. രജിസറ്റർ ചെയ്ത രോഗികൾക്ക് മാത്രമേ ഇതിന്റെ പ്രയോജനം ലഭിക്കുകയുള്ളൂ.വെബ് അഡ്രസ് : www.mccepalliative.org<br /> </span></span><span style="color: purple;"><span style="font-size: large;"><span style="color: purple;"><table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><span style="font-size: large;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhKh3HNWCVQ-O0o7ukgEuA4rjNCVlog8NTN2wbZrgPXqKJawoJMcmj9_vGVJ9CMjaTefURSF9q0ONvMuStPuhrAIbS9ysRx7C9E3zxAU3qmSZd64Sq6tVCPXNT3pbbaYY-NRHZJpcHNdyA6/s1600/4kdr3.jpg" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="149" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhKh3HNWCVQ-O0o7ukgEuA4rjNCVlog8NTN2wbZrgPXqKJawoJMcmj9_vGVJ9CMjaTefURSF9q0ONvMuStPuhrAIbS9ysRx7C9E3zxAU3qmSZd64Sq6tVCPXNT3pbbaYY-NRHZJpcHNdyA6/s200/4kdr3.jpg" width="200" /></a></span></td></tr>
<tr><td class="tr-caption" style="text-align: center;"><span style="color: purple; font-size: large;"><span style="font-size: small;"><span style="color: blue;">മലബാർ കാൻസർ സെന്ററിലെ ഇ- പാലിയേറ്റീവ്<br /> വിഭാഗത്തിലെ ഡോക്ടർമാരും, സഹായികളും</span></span> </span><span style="font-size: large;"><br /></span></td></tr>
</tbody></table>
</span>ഇ-പാലിയേറ്റീവ് പ്രവർത്തന രീതി: പാലിയേറ്റീവ് കേന്ദ്രങ്ങളുമായും, ഗൃഹകേന്ദ്രീകൃത പരിചരണ സംഘങ്ങളുമായും ചേർന്നാണ് ഇതിന്റെ പ്രവർത്തനം ഏകോപിപ്പിക്കുന്നത്.അവരവരുടെ രോഗികളുടെ പരിചരണ വിവരങ്ങൾ ഈ വെബ് അധിഷ്ഠിത സോഫ്റ്റ്വെയറിൽ ചേർക്കാൻ സാധിക്കും. ഇ-പാലിയേറ്റീവിൽ ഉൾപ്പെടുത്തിയ ആശുപത്രികളിലെ രോഗികൾക്കാണ് പൂർണ്ണതോതിൽ ഇതിന്റ പ്രയോജനം ലഭ്യമാകുക.രോഗീ പരിചരണം നടത്തുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകളും സംശയങ്ങളും മറ്റുവിവരങ്ങളും അതാത് രോഗികൾക്ക് നേരെ ചേർക്കുന്നു.</span><span style="font-size: large;">ആവശ്യമാണെങ്കിൽ ഈ റിപ്പോർട്ടുകൾ ഡോക്ടർമാർക്ക് പങ്ക് വെക്കുവാനും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടുവാനും സാധിക്കുതാണ്. ഇലക്ട്രോണിക് വീഡിയോ കൺസൾട്ടേഷൻ ആവശ്യമായ സന്ദർഭങ്ങളിൽ ഇന്റർനെറ്റ് കണക്ഷനും ക്യാമറയും മൈക്കുമുളള ലാപ്ടോപ്പുമായി സാന്ത്വന പരിചരണ പ്രവർത്തകർ രോഗിയുടെ മുന്നിലെത്തുന്നു. വീഡിയോ കോൺഫറൻസ് രീതി ഉപയോഗിച്ച് ഡോക്ടർക്കും രോഗിക്കും പരസ്പരം സംവദിക്കുകയും രോഗ വിവരങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞ് പരിഹാരങ്ങൾ നിർദ്ദേശിക്കാനും കഴിയും.<br /> വയർലെസ്സ് ഡാറ്റാകോഡ് ഉപയോഗിച്ചുളള 3 ജി ഇന്റർനെറ്റ് കണക്ഷൻ അണ് സാധാരണ ഉപയോഗിക്കുത്. ഇ-പാലിയേറ്റീവ് വഴി സംവദിക്കുമ്പോൾ രോഗികൾക്ക് ആത്മസംതൃപ്തി പകരുന്നതോടൊപ്പം രോഗലക്ഷണങ്ങളുടെ പരിപാലനം മികവുറ്റതാക്കി രോഗികളെ കൂടുതൽ സംതൃപ്തരാക്കുന്നു. ഇ പാലിയേറ്റീവ് 24 മണിക്കൂറും പ്രവർത്തിക്കും. <br /> ആസ്പത്രി അധിഷ്ഠിത കാൻസർ രജിസ്റ്റർ ചെയ്ത റിപ്പോർട്ട് അനുസരിച്ച് മലബാറിൽ കണ്ണൂർ ജില്ലയിലാണ് രോഗികൾ കൂടുതലുള്ളത്. 2010ൽ മലബാർ കാൻസർ സെന്ററിൽ 1054 പേരാണ് രോഗികളായി രജിസ്റ്റർ ചെയ്തതെങ്കിൽ 2015ൽ അത് 3910 ആയി ഉയർന്നു.ഇതിൽ പുരുഷന്മാരിലാണ് രോഗം കൂടുതലായും കാണുന്നത്. എം.സി.സിയിലും വിത്തുകോശചികിത്സാസംവിധാനം തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി 27 രോഗികൾക്ക് ചികിത്സ നൽകാൻ സാധിച്ചു.അതിൽ ആറ് രോഗികൾക്ക അല്ലോജനിക്ഹെമറ്റോ പോയെറ്റിക ്സ്റ്റെം സെൽ ട്രാൻസ്പ്ലാന്റേഷൻ,(മറ്റൊരാളുടെമജ്ജ ഉപയോഗിച്ചുകൊണ്ടുളളചികിത്സാരീതി) 21 രോഗികൾക്ക ഒാേട്ടാലോഗസ് ട്രാൻസ്പ്ലാന്റേഷൻ (സ്വന്തംവിത്തുകോശങ്ങൾ ഉപയോഗിച്ചുകൊണ്ടുളളമജ്ജമാറ്റിവെക്കൽ ചികിത്സ) എന്നിവ വിജയകരമായി നടത്തുവാനായി എന്നത് വളർച്ചയുടെ നാഴികക്കല്ലാണ്. .രക്താർബുദങ്ങൾ മാത്രമല്ല കാൻസറുകളല്ലാത്ത രക്തസംബന്ധമായരോഗങ്ങളും എം.സി.സിയിൽചികിത്സിക്കുന്നു.<br /> റേഡിയേഷൻ ചികിത്സയുടെ കൃത്യതകൂട്ടാൻ 4ഡി റേഡിയോ തെറാപ്പി പ്ലാനിങ്ങ് സ്കാൻ ഡിജിറ്റൽ എക്സറെ സ്ഥാപിച്ചു. ഇതിൽ നിന്നും ലഭിക്കുന്ന ചിത്രങ്ങൾ അർബുദരോഗത്തിന്റെ കൃത്യമായ ചലനം പോലും രേഖപ്പെടുത്തുന്നു. ഉദാഹരണത്തിന് ശ്വാസോച്ഛസത്തിലുള്ള നേരിയ വ്യതിയാനം പോലും ചികിത്സയിൽ ഒരുപാട് മാറ്റങ്ങളുണ്ടാക്കാൻ സാധ്യതയുണ്ട്. ഡിജിറ്റൽ എക്സറെ ഉപയോഗിക്കുന്നതിലൂടെ റേഡിയേഷൻ കുറയ്ക്കുവാനും, വിവരങ്ങൾ ശേഖരിക്കാനും കഴിയും. അതിനാൽ വളരെ വേഗത്തിൽ രോഗനിർണ്ണയം നടത്തുവാൻ സാധിക്കും. <br /> കാൻസർ ഒരു ജനിതക രോഗമായതിനാൽ കണ്ടുപിടുത്തങ്ങളനുസരിച്ച് കാൻസർ മികച്ച രീതിയിൽ ചികിത്സിക്കാൻ ടാർജറ്റഡ് മരുന്നുകൾ അത്യാവശ്യമാണ്. അതിനുവേണ്ടി ചില ജീനുകളിലുള്ള വ്യതിയാനങ്ങൾ മനസ്സിലാക്കേണ്ടതുണ്ട് അതിനുള്ള അത്യാധുനിക സജ്ജീകരണങ്ങൾ സ്ഥാപിച്ചുകഴിഞ്ഞു. ഭാവിയിൽ മലബാർ മേഖലയിലെ കാൻസറിന്റെ ജനിതക കാരണങ്ങൾ കണ്ടെത്താനുള്ള പഠനങ്ങൾ നടത്തുവാനുള്ള ശ്രമത്തിലാണ് എം.സി.സി.എന്ന് ഡയറക്ടർ ഡോ.സതീഷ് ബാലസുബ്രഹ്മണ്യം പറഞ്ഞു. <br /> സർക്കാർ തലത്തിലുള്ള വിവിധ പദ്ധതികളിലുൾപ്പെടുത്തി 2014 ൽ 5162 രോഗികൾക്കും,2015 ൽ 7639 രോഗികൾക്കും സൗജന്യ ചികിത്സ ലഭിച്ചിട്ടുണ്ട് ഏകദേശം 90 ശതമാനം രോഗികൾക്കും സർക്കാർ പദ്ധതികളിലൂടെ സൗജന്യ ചികിത്സ നൽകി വരുന്നു.</span><br /><span style="color: blue;"> (2016 ഫിബ്രവരി 16 ന് മാതൃഭൂമി കാഴ്ചയിൽ പ്രസിദ്ധീകരിച്ച ലേഖനം)</span><br /><br /> </span></div>
</div>
G.V.RAKESHhttp://www.blogger.com/profile/17180468147596023332noreply@blogger.com3tag:blogger.com,1999:blog-7984823231187423628.post-39813131526207420902016-02-08T07:38:00.002+05:302021-02-26T22:55:34.066+05:30Advt.P.K.RAVEENDRAN<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<span style="color: blue;"><span style="color: purple;"><b><span style="font-size: large;">അസഹിഷ്ണുതയുടെ കാലത്ത് പ്രണയയാത്രകൾ നടത്തുന്ന രവീന്ദ്ര കവിതകൾ</span> </b></span><br />'ഇവിടെ സത്യം <br />കുരിശിൽ പിടയുമ്പോൾ<br />എവിടെ ഞാനെന്റെ <br />യൾത്താര പണിയുവാൻ <br />തെരുവിലങ്ങിങ്ങു<br />തലകളുരുളുമ്പോൾ <br />എവിടെ ഞാനെന്റെ <br />ബുദ്ധനെ തിരയുവാൻ<br />വാളുകൊണ്ടെന്റെ <br />നെഞ്ചകം പിളരുമ്പോൾ<br />എവിടെ ഞാനെന്റെ <br />ഗാന്ധിയെ കാണുവാൻ<br /> </span><span style="color: blue;">തിന്മയും, അസത്യങ്ങളും,അസഹിഷ്ണുതയും ഉറഞ്ഞു തുള്ളുന്ന വർത്തമാനകാലത്തിൽ മനസ്സിന്റെ അകത്തളങ്ങളിൽ വീർപ്പുമുട്ടുന്ന</span><span style="color: blue;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi8Xo_kaid7385Ay5U0DrHaoA20x82lYZ7eQTkq-8Tv2YzW4QiiDxBQT-EKTCkSywbLvqzgkyvbZnIKigACV7F-uCMtV9Odw-7a1kBSuIA10aivMez-Ulcp_7R-umsBUSw6EM_w3S0qpqkQ/s1600/raveendran+book+cover.jpg" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="244" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi8Xo_kaid7385Ay5U0DrHaoA20x82lYZ7eQTkq-8Tv2YzW4QiiDxBQT-EKTCkSywbLvqzgkyvbZnIKigACV7F-uCMtV9Odw-7a1kBSuIA10aivMez-Ulcp_7R-umsBUSw6EM_w3S0qpqkQ/s320/raveendran+book+cover.jpg" width="320" /></a> വിഹ്വലതകൾ ഉച്ചത്തിൽ വിളിച്ചു പറയുകയാണ് 'എവിടെ ഞാനെന്റെ കുതിരയെക്കെട്ടുവാൻ' എന്ന കവിതയിലൂടെ രവീന്ദ്രൻ മാഷ് എന്ന അഡ്വ. പി. കെ. രവീന്ദ്രൻ. അടുത്തിടെ പ്രസിദ്ധീകരിച്ച കവിതാ സമാഹാരമാണ് എവിടെ ഞാനെന്റെ കുതിരയെ കെട്ടുവാൻ എന്ന പുസ്തകം.ആത്മചേതനയുടെ മുള്ളും പൂവും മഴയും വെയിലും മഞ്ഞും ഉരുകിച്ചേർന്ന കവിതകളാണെന്നാണ് ആമുഖത്തിൽ കവി പി.കെ. ഗോപി എഴുതിയിരിക്കുന്നത്. 27 കവിതകളാണ് ഇതിലുള്ളത്. <br /> മഴമേഘമെന്തേ മടിക്കുന്നു, പാടാൻ മറന്ന പക്ഷികൾ, വർണ്ണപ്പറവകൾ, മിഠായിപ്പൊതി,പ്രണയകവിതകൾ എവിടെ ഞാനെന്റെ കുതിരയെകെട്ടുവാൻ, എന്നിങ്ങനെ ആറ ്കവിതാ സമാഹാരങ്ങളും രവീന്ദ്രന്റെതായിട്ടുണ്ട്. അതിൽ വർണ്ണപ്പറവകളും, മിഠായിപ്പൊതിയും ബാലസാഹിത്യമാണ്. പ്രണയപർവ്വം,നർമ്മകഥകൾ, എന്നിവ ഉടൻ പ്രസിദ്ധീകരിക്കാനൊരുങ്ങുന്ന പുസ്തകങ്ങളും.<br /> 'ബിംബങ്ങൾ അബോധപൂർവ്വകമായി വാക്കുകളുടെ അനുസ്യൂതിയിലേക്ക് കടന്നു വരുന്നത് രവീന്ദ്രന്റെ ഹൃദയത്തിൽ ഒരു കവിയുണ്ട് എന്നു തന്നെയാണ് ' മഹാകവി അക്കിത്തം 'പാടാൻ മറന്ന പക്ഷികൾ' എന്ന കവിതാ സമാഹാരത്തിന്റെ അവതാരികയിൽ എഴുതിയതാണിത്.പ്രഥമ സമാഹാരമായ വർണ്ണപ്പറവകൾ എന്ന പുസ്തകത്തിന്റെ അവതാരികയിൽ ബാലസാഹിത്യകാരൻ കെ. തായാട്ട് പറഞ്ഞതിങ്ങനെ: 'എക്കാലത്തേക്കും ഓർമ്മിക്കുന്നവയാവും. അത്രമാത്രം ചലനാത്മകതയും, ജീവസ്സുമണ്ട് കവിതകൾക്ക്.' മഴമേഘമെന്തേ മടിക്കുന്നു എന്ന കവിതാ സമാഹാരത്തിന്റെ അവതാരികയിൽ 'അനുഭവങ്ങളുടെ യഥാർത്ഥമായ ചിത്രണം എന്നതിനപ്പുറം അനുഭൂതികളുണർത്തുന്ന മാറ്റൊലികളാണ് ഇതിലെ കവിതകൾ.-എന്നാണ് വാണിദാസ് എളയാവൂർ സാക്ഷ്യപ്പെടുത്തുന്നത്. മഴമേഘമെന്തേ മടിക്കുന്നു എന്ന പുസ്തകത്തിലെ കവിതകൾ അഡ്വ. പ്രശാന്ത് കതിരൂർ ഈണമിട്ട് പാടി സിഡിയാക്കി പുറത്തിറക്കിയിട്ടുണ്ട്.കൂടാതെ ചാക്യാർ വിനോദം മാസികയുടെ 2008 ലെ മികച്ച കവിതാ സമാഹരത്തിനുള്ള മഹാകവി പി. കുഞ്ഞിരാമൻ നായർ പുരസ്കാരവും ഈ സമാഹാരം നേടിയിട്ടുണ്ട്. നർമ്മകഥകൾ എന്ന പുസ്തകത്തിന് പി. ആർ. നാഥനാണ് അവതാരിക എഴുതിയിട്ടുള്ളത്. നിത്യ കാമുകൻ നിത്യകന്യകയെ തേടി നടക്കുന്ന പ്രണയ യാത്രപോലൊന്ന് രവീന്ദ്രന്റെ കവി മനസ്സും സങ്കല്പിക്കുന്നുണ്ടെന്നാണ് പ്രണയകവിതകൾ എന്ന സമാഹാരത്തിൽ ഡോ.കൂമുള്ളി ശിവരാമൻ കുറിച്ചിട്ടിരിക്കുന്നത്. <br />പരതുകയാണ് ഞാൻ<br />മിഴികളിലുപേക്ഷിച്ച<br />പ്രണയമധുരത്തിന്റെ <br />മാന്ത്രികസ്പർശം - എന്ന വരികളിലൂടെ പ്രണയം എക്കാലവും ജീവിതത്തിന്റെ ഭാഗമാണെന്നതിലുപരി പ്രണയം മധുരിക്കുന്ന ഓർമ്മകൾ കൂടിയാണ്. ഇതിനുപിന്നിൽ രവീന്ദ്രന്റെ പ്രണയബന്ധിതമായ ഹൃദയസ്പന്ദനമാണ്<br /> </span><br />
<div class="separator" style="clear: both; text-align: center;">
<span style="color: blue;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEilT_Ri8i8LW-eXYvS5q2VCGPmNmFe0lFxX9zb370dTtA9RAeUnZU4eaot2FP5F_rbmMUnDUv7b_HqC73-gDxvs-E2rDNGbHdKVOs0JC5t8Oeg7MceJL9tszoaLB1AfamupTFX9167J2Ajc/s1600/p.k.raveendran.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEilT_Ri8i8LW-eXYvS5q2VCGPmNmFe0lFxX9zb370dTtA9RAeUnZU4eaot2FP5F_rbmMUnDUv7b_HqC73-gDxvs-E2rDNGbHdKVOs0JC5t8Oeg7MceJL9tszoaLB1AfamupTFX9167J2Ajc/s200/p.k.raveendran.jpg" width="150" /></a></span></div>
<span style="color: blue;"> 1966ൽ പ്രധാനമന്ത്രിയായിരുന്ന ലാൽബഹാദൂർ ശാസ്ത്രി മരിച്ചപ്പോൾ അദ്ദേഹത്തെ സ്മരിച്ചുകൊണ്ടെഴുതിയ 'ഭാരതസാരഥി' എന്ന കവിതയാണ് ആദ്യമായി എഴുതി പ്രസിദ്ധീകരിച്ചത്. അക്കാലത്ത് കൊച്ചിയിൽ നിന്ന് ഇറങ്ങുന്ന ജനശക്തി വാരികയിലാണ് അച്ചടിച്ചു വന്നത്. പിന്നീട് 300ൽ പരം കവിതകൾ ഈ 67 കാരൻ എഴുതിക്കഴിഞ്ഞു. അതിൽ ഭൂരിഭാഗവും വിവിധ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചവയണ്.<br /> അധ്യാപകൻ, അഭിഭാഷകൻ, സാഹിത്യകാരൻ, പ്രഭാഷകൻ, പൊതുപ്രവർത്തകൻ , സംഘാടകൻ, നടൻ എന്നിങ്ങനെ വിവിധ മേഖലകളിൽ തന്റെതായ മുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭകൂടിയാണ് അഡ്വ. പി. കെ. രവീന്ദ്രൻ.കവിയൂർ എൽ. പി. സ്കൂളിൽ 27 വർഷം അധ്യാപകനായി ജോലി ചെയ്ത രവീന്ദ്രൻ അതിൽ 11 വർഷം പ്രഥമാധ്യാപകനായിരുന്നു. ഇപ്പോൾ തലശ്ശേരി ജില്ലാകോടതിയിൽ അഭിഭാഷകനും<br /> വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ സ്കൂൾ, കോളജ് ,സർവ്വകലാശാല തലങ്ങളിൽ കവിത, പ്രസംഗം, ലേഖനം എന്നിവയിൽ പലതവണ സമ്മാനങ്ങൾ നേടിയിട്ടണ്ട്. 'ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ വിദ്യാഭ്യാസവും,അധ്യാപകരും' എന്ന വിഷയത്തിൽ അഖിലേന്ത്യാ തലത്തിൽ അധ്യാപകർക്കായി നടത്തിയ ലേഖന മത്സരത്തിൽ ഒന്നാം സമ്മാനവും,'കേരളത്തിന്റെ വികസന സങ്കല്പങ്ങൾ' എന്ന പ്രബന്ധത്തിന് സി.എച്ച് മൊയ്തു മാസറ്റർ പുരസ്കാരവും ലഭിച്ചു.<br /> കവിയൂരിലും, പരിസരങ്ങളിലുമായിട്ടുള്ള സാംസ്കാരിക സ്ഥാപനങ്ങൾ ഒരുക്കുന്ന നാടകങ്ങളിൽ രവീന്ദ്രൻ മാസ്റ്റരുടെ സക്രിയ സാന്നിധ്യമണ്ടാവും. സി.എൽ. ജോസിന്റെ 28 നാടകങ്ങളിൽ മാഷ് മുഖ്യ കഥാപാത്രമായിരുന്നു. കൂടാതെ 25 നാടക ഗാനങ്ങളും രചിച്ചിട്ടുണ്ട്.സത്യൻ അന്തിക്കാടിന്റെ 'കഥ തുടരുന്നു' എന്ന സിനിമയിൽ പ്രോസിക്യൂട്ടറായും, ക്രിക്കറ്റ്, കാലംസാക്ഷി എന്നീ ടെലീഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. <br /> അധ്യാപക സംഘടനയായ കെ.എ.പി.ടി. യൂണിയന്റെ സംസ്ഥാന സെക്രട്ടറി,ഡി.ഐ.സി.ജില്ലാ സെക്രട്ടറി , തോട്ടട മാതൃഭൂമി സ്റ്റഡി സർക്കൾ പ്രസിദ്ധീകരണ സമിതി ചെയർമാൻ എന്നീനിലകളിൽ പ്രവർത്തിച്ച രവീന്ദ്രൻ ജനശ്രീ ജില്ലാ വൈസ് പ്രസിഡന്റ്, ജനവാണി 90.8 എഫ്. എം ഡയരക്ടർ, എസ്. എൻ ട്രസ്റ്റ് കൊല്ലം ഡയരക്ടർ,ശ്രീനാരായണ സാഹിത്യ വേദി പ്രസിഡന്റ് തുടങ്ങി നിരവധി സാംസ്കാരിക സംഘടനകളുടെ ഭാരവാഹികൂടിയാണ്. <br /> 1975 മുതൽ 1983 വരെ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു രവീന്ദ്രൻ. 1982ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രവീന്ദ്രനോട് കോൺഗ്രസ് നേതൃത്വം പെരിങ്ങളം നിയോജക മണ്ഡലത്തിൽ മത്സരിക്കാൻ ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിൽ ഏപ്രിൽ 24 ന് നാമനിർദ്ദേശപത്രിക സമർപ്പിക്കുകയും ചെയ്തു. 26 ന് രവീന്ദ്രന്റെ വിവാഹവുമായിരുന്നു. എപ്രിൽ 27 ന്റെ പത്രങ്ങളിൽ 'മധുവിധു നാളെ, ഇന്ന് വോട്ട് പിടുത്തം' എന്ന തലവാചകത്തലായിരുന്നു വിവാഹ വാർത്ത വന്നത്. ഈ വാർത്തക്ക് മറ്റൊരു പ്രത്യേകതകൂടെയുണ്ടായിരുന്നു. കുട്ടനാട് നിയോജക മണ്ഡലത്തിലെ സി. പി. എം സ്ഥാനാർത്ഥി ജി. സുധാകരനായിരുന്നു. അദ്ദേഹത്തിന്റെ കല്ല്യാണവും അന്നുതന്നെയായിരുന്നു. ആ വാർത്തയും ഇതോടൊപ്പമായിരുന്നു വന്നത്. മത്സരിക്കാൻ വ്യക്തിപരമായി താൽപര്യമില്ലാഞ്ഞതിനാൽ രണ്ടുദിവസത്തിനുള്ളിൽ രവീന്ദ്രൻ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിൻവാങ്ങുകയും ചെയ്തു. <br /> 1980ൽ ലീഡർ കെ.കരുണാകരൻ പങ്കെടുത്ത കണ്ണൂരിലെ ഒരു ചടങ്ങിൽ രവീന്ദ്രൻ മാസ്റ്റർക്കും പ്രസംഗിക്കാൻ അവസരം ലഭിച്ചു.പ്രസംഗം കഴിഞ്ഞയുടൻ കരുണാകരൻ വേദിയിൽ വെച്ചുതന്നെ നല്ല പ്രസംഗമെന്ന് പരസ്യമായി പറഞ്ഞുകൊണ്ടഭിനന്ദിച്ചു. ഇത് ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ അംഗീകാരമായി മാഷ് കണക്കാക്കുന്നു. <br /> മാഹി ജവഹർ സെക്കന്ററി സ്കൂൾ അധ്യാപിക കെ.സതീദേവിയാണ് ഭാര്യ. എം.ബി.ബി.എസ്. വിദ്യാർത്ഥിനിയായ റോസ്നയും, ബി.ടെക്ക് വിദ്യാർത്ഥി ഷിബിനും മക്കളാണ്.</span><br />
<span style="color: blue;"><span style="color: red;"> (തലശ്ശേരിയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന പടയണി സായാഹ്ന പത്രത്തിൽ 5/2/2016 വെള്ളിയാഴ്ച പ്രസിദ്ധപ്പെടുത്തിയ ലേഖനം)</span></span></div>
</div>
G.V.RAKESHhttp://www.blogger.com/profile/17180468147596023332noreply@blogger.com1tag:blogger.com,1999:blog-7984823231187423628.post-8659877220408848722015-10-27T20:08:00.001+05:302021-02-26T22:55:34.072+05:30നേതി<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<span style="font-size: large;"><span style="color: blue;"> <span style="color: red;">'<b><i>നേതി</i></b>'</span> : <span style="color: #4c1130;"><b>മലബാർ കാൻസർ സെന്ററിന്റെ പുകയിലക്കെതിരെയുള്ള അക്ഷരയുദ്ധം </b><br /> </span></span></span><div style="text-align: left;">
<span style="font-size: large;"><span style="color: blue;"><span style="color: #4c1130;"><div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhw6M9Bm4HmnCF8365HcFMwaiXnsNMyHnWUyJwydnePVkGV0cdsZhhN_S6kSF1nPWuLjUwQnoFtPxAMfiKyEOqOzKw9gL5n_D_06j8DroWNllQHge06lJLnd48u7mOAY8TmM0X91sIXB-Fl/s1600/28KDR4kazhcha.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><br /></a></div>
</span></span></span></div>
<span style="font-size: large;"><span style="color: blue;"><br /> ആഗോളതത്തിൽ ഓരോ വർഷവും 5.4 ദശലക്ഷം ആളുകൾ പുകയില ഉപയോഗത്താൽ മരണമടയുന്നു. ഇത്തരത്തിലുള്ള മരണങ്ങളുടെ 80 ശതമാനവും ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിലാണ് സംഭവിക്കുന്നത്. സംസ്ക്കരിച്ച പുകയിലയിൽ ഏകദേശം 2550 രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നു. പുകയില കത്തിച്ചു <div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgwZIUYYHUQLC8zxHLlvADimn1Iux98gWHoLIHFiLWllqu1Hz5Cq_imBt8AdwcplVBuJAQp6B3PZspkd5d2CuXSbfAN2qcawVKm0m3ARyyY2DcavR365GzEoPFF43KrIk9gngnatF_AdDpr/s1600/28KDR4kazhcha.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgwZIUYYHUQLC8zxHLlvADimn1Iux98gWHoLIHFiLWllqu1Hz5Cq_imBt8AdwcplVBuJAQp6B3PZspkd5d2CuXSbfAN2qcawVKm0m3ARyyY2DcavR365GzEoPFF43KrIk9gngnatF_AdDpr/s320/28KDR4kazhcha.jpg" width="215" /></a></div>
കഴിയുമ്പോൾ പുറത്തു വരുന്ന രാസവസ്തുക്കളുടെ എണ്ണം 7000ത്തിൽ അധികമാണ്. അതിൽ കുറഞ്ഞത് 69ഓളം രാസവസ്തുക്കൾ അർബുദത്തിന് കാരണമാവുന്നുണ്ട്. ഇന്ത്യയിൽ ഏകദേശം പത്ത് ലക്ഷത്തോളം ആളുകൾ പ്രതിവർഷം പുകയില ജന്യരോഗങ്ങളാൽ മരിക്കുന്നു.ഇന്ത്യയിൽ മൂന്നിലൊന്ന് അർബുദവും പുകയിലയുടെ ഏതെങ്കിലും തരത്തിലുള്ള ഒരു ഉപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. <br /> പുരുഷൻമാരിലെ 50 ശതമാനം അർബുദവും സ്ത്രീകളിലെ 25 ശതമാനം അർബുദവും പുകയിലയുമായി ബന്ധപ്പെട്ടതാണ്. 15 വയസ്സിൽ താഴെയുള്ള ഇന്ത്യയിലെ കുട്ടികളിൽ ലോകാരോഗ്യസംഘടന നടത്തിയ ഏറ്റവും പുതിയ പഠനപ്രകാരം 14.6 ശതമാനം കുട്ടികളും ഏതെങ്കിലും തരത്തിലുള്ള പുകയില ഉപയോഗം ശീലമാക്കിയിട്ടുള്ളവരാണെന്ന് കണ്ടെത്തിയിരിക്കുന്നു.ഇന്ത്യയിൽ പുകയില ഉപയോഗിക്കുന്നവരുടെ ഏകദേശ സംഖ്യ 275 ദശലക്ഷമാണ്.ലോകത്തിൽ വായിൽ അർബുദം ബാധിച്ചവരിൽ 80 ശതമാനവും ഇന്ത്യയിലാണ്.അതിന്റെ പ്രധാന കാരണമാവട്ടെ പുകയില ഉപയോഗവും. പുകവലിയേക്കാൾ പുകയില ചവയ്ക്കുന്ന ശീലം അനിയന്ത്രിതമായി വർദ്ധിക്കുന്നുണ്ടെന്നും പഠനത്തിൽ പറയുന്നു. കുട്ടികളേയും,യുവാക്കളേയും പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിൽ നിന്നും മോചിപ്പിക്കുക എന്ന സന്ദേശവുമായി മലബാർ കാൻസർ സെന്ററിലെ കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ആന്റി ടുബാക്കോ സെൽ പുറത്തിറക്കുന്ന പ്രസിദ്ധീകരണമാണ് 'നേതി വാർത്താ പത്രിക'.<br /> എഴുപത് ശതമാനവും കട്ടികളുടെ രചനയ്ക്കാണ് നേതിയിൽ പ്രധാന്യം നല്‍കുന്നത്.അതിലൂടെ കുട്ടികളിൽ പുകയില വിരുദ്ധചിന്ത വളർത്തുക എന്നതാണ് ലക്ഷ്യമിടുന്നത്.നാല് മാസം കൂടുമ്പോൾ ഒരു തവണയാണ് നേതി പ്രസിദ്ധീകരിക്കുക. ഒരു വർഷത്തിൽ മൂന്ന് പതിപ്പ്. ഓരോ പതിപ്പും 5000 കോപ്പികളാണ് അച്ചടിച്ചിറക്കുന്നത്. കാസർഗോഡ്, കണ്ണൂർ, മാഹി, കോഴിക്കോട്, വയനാട്, പാലക്കാട്, മലപ്പുറം തുടങ്ങയ ജില്ലകളിലെ സ്കൂളുകൾ, ക്ലബ്ബുകൾ, ആരോഗ്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് നേതി നല്‍കുന്നത്. നേതിയുടെ വിതരണം പൂർണ്ണമായും സൗജന്യമാണ്.<br /> 2012 മെയ് 31 നാണ് നേതിയുടെ ആദ്യലക്കം എട്ടാം ലക്കം ഡിജിറ്റൽ എഡിഷനായും പുറത്തിറക്കി. ജൂൺ 20ന് മന്ത്രി കെ.പി.മോഹനൻ പാനൂരിൽ നിന്ന് ഡിജിറ്റൽ എഡിഷൻ പ്രകാശനം ചെയ്തു. www.mcc.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡിജിറ്റൽ എഡിഷൻ വായിക്കാനാവും. <br /> മലബാർ കാൻസർ സെന്റർ ഡയറക്ടർ ഡോ.സതീശൻ ബാലസുബ്രഹ്മണ്യനാണ് നേതിയുടെ എഡിറ്റർ. ഡോ.ഫിൻസ് എം.ഫിലിപ്പ്, ഡോ.എ.പി.നീതു, ഡോ.വി.രാമചന്ദ്രൻ, മേജർ പി.ഗോവിന്ദൻ, ചാലക്കര പുരുഷു, ടി.സി.പ്രദീപ്, ദയാനന്ദൻ എന്നിവരാണ് പത്രാധിപസമിതി അംഗങ്ങൾ. നേതിയിലേക്കുള്ള സൃഷ്ടികൾ സ്കൂൾ,കോളജ് വിദ്യാർഥികൾ, അധ്യാപകർ തുടങ്ങി എല്ലാവർക്കും അയക്കാവുന്നതാണ്. ചെറുകഥ, ചെറുകവിത, നുറുങ്ങുകൾ, അനുഭവക്കുറിപ്പുകൾ, കാർട്ടൂണുകൾ, ചിത്രങ്ങൾ എന്നിവയൊക്കെ അയക്കാം.എല്ലാ സൃഷ്ടികളുടെയും ആശയം വിദ്യാലയങ്ങളിൽ നി്ന്നും, സമൂഹത്തിൽ നിന്നും ഹാൻസ്, പാൻപരാഗ്, ബീഡി,സിഗരറ്റ്, മദ്യം, വെറ്റിലമുറുക്ക്, തുടങ്ങിയ അർബുദകാരണങ്ങളായ ശീലങ്ങളെ അകറ്റുക എന്നതാവണം.സൃഷ്ടികൾ അയക്കേണ്ട വിലാസം : എഡിറ്റർ, നേതി വാർത്താ പത്രിക, കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗം, മലബാർ കാൻസർ സെന്റർ, പി.ഒ.മൂഴിക്കര, തലശ്ശേരി. ഫോൺ : <span style="color: #351c75;">9496048812,9496048817</span> <span style="color: #990000;">Email: tccthalassery@gmai.com </span> <br /></span></span></div>
</div>
G.V.RAKESHhttp://www.blogger.com/profile/17180468147596023332noreply@blogger.com0tag:blogger.com,1999:blog-7984823231187423628.post-64340319262598520902015-09-10T20:31:00.000+05:302021-02-26T22:55:34.077+05:30കതിരൂരിലെ ഗ്യാസ് ശ്മശാനം<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<span style="color: #660000;"><b><i><span style="font-size: large;">മലബാറിലെ ആദ്യത്തെ മലിനീകരണ വിമുക്ത ശ്മശാനം കതിരൂരിൽ</span></i></b></span></div>
<div style="text-align: justify;">
<br />
<br />
<span style="color: blue;"><span style="font-size: large;"> മലബാറിലെ ആദ്യത്തെ മാതൃകാ ഗ്യാസ് ശ്മശാനം കതിരൂരിലെ കുണ്ടുചിറ വ്യവസായ എസ്റ്റേറ്റിന് സമീപം പൂർത്തിയായി. പൂർണ്ണമായും</span></span><span style="color: blue;"><span style="font-size: large;"> മലിനീകരണവിമുക്ത ശ്മശാനമാണ്. 54 സെന്റ് </span></span><span style="color: blue;"><span style="font-size: large;">സ്ഥലത്ത് 1549 ചതുരശ്ര അടി </span></span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhkPP6-hm9_vGpWLBnRISwb7Xv_jqfZGpGR-Cq2CnrPby2rCBR0C0SBHiLKKI9H8ExNUWSTLxJqm4JqgJtR9nHBRcLb9iaM1b1ibiJ8dS8t4vgIAriRPh3v7Cyzf7Vc3hqqx4NBY2DY-b7m/s1600/10kdr2.jpg" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="164" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhkPP6-hm9_vGpWLBnRISwb7Xv_jqfZGpGR-Cq2CnrPby2rCBR0C0SBHiLKKI9H8ExNUWSTLxJqm4JqgJtR9nHBRcLb9iaM1b1ibiJ8dS8t4vgIAriRPh3v7Cyzf7Vc3hqqx4NBY2DY-b7m/s320/10kdr2.jpg" width="320" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="color: #741b47;">ഗ്യാസ് ശ്മശാന കെട്ടിടം</span></td></tr>
</tbody></table>
<span style="color: blue;"><span style="font-size: large;">വിസ്തീർണ്ണമുള്ള കെട്ടിടമാണ് ശ്മശാനത്തിനായി പണിതിട്ടുള്ളത്. </span></span><br />
<span style="color: blue;"><span style="font-size: large;"> ജലനിധിയുടെ ശുചിത്വപദ്ധതിൽ ഉൾപ്പെടുത്തി 52 ലക്ഷം രൂപാ ചെലവിലാണ് കതിരൂർ ഗ്രാമപഞ്ചായത്തിനായി ശ്മശാനം പണിതത്. കൂടാതെ ആറ് ലക്ഷം രൂപാ ചെലവിൽ ജനറേറ്ററും </span></span><br />
<div class="separator" style="clear: both; text-align: center;">
<span style="color: blue;"><span style="font-size: large;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjhiis_I5u7ZWy7u03OSapscHHaFpG5gSujDZt9LAweKbCjVGWzDQu11DozqzAHdLBLOJ4YH5NWwbIcTSWVR7SSFn3T81EDZLS2F3kcT3i6pYDXhq9nw1f0DdwHPl8WeYrpyoezREgoPlF-/s1600/b3.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjhiis_I5u7ZWy7u03OSapscHHaFpG5gSujDZt9LAweKbCjVGWzDQu11DozqzAHdLBLOJ4YH5NWwbIcTSWVR7SSFn3T81EDZLS2F3kcT3i6pYDXhq9nw1f0DdwHPl8WeYrpyoezREgoPlF-/s200/b3.jpg" width="200" /></a></span></span></div>
<span style="color: blue;"><span style="font-size: large;">സ്ഥാപിച്ചിട്ടുണ്ട്. </span></span><span style="color: blue;"><span style="font-size: large;"><span style="color: blue;"><span style="font-size: large;"><span style="color: blue;"><span style="font-size: large;"></span></span></span></span>മൃതദേഹം സംസ്ക്കരിക്കുമ്പോഴുണ്ടാവുന്ന പുക മുഴുവനായും വെള്ളത്തിൽ കടത്തിവിട്ട് ശുദ്ധീകരിച്ച ശേഷം 30 മീറ്റർ ഉയരത്തിലുള്ള കുഴൽ വഴിയാണ് പുക പുറംതള്ളുക. അതുകൊണ്ട് തന്നെ മണമോ, മറ്റ് അസ്വസ്ഥതകളോ ഉണ്ടാവില്ല. എട്ട് ഗ്യാസ് കുറ്റിയിൽ നിന്ന് ഒരേ സമയം ഒരേ അളവിൽ ഗ്യാസ് തുറന്ന് വിട്ടാണ് ദഹിപ്പിക്കുക. എട്ട് കുറ്റി ഗ്യാസ് കൊണ്ട് 13 മൃതദേഹങ്ങൾ ദഹിപ്പിക്കാനാവും. ഒരു മൃതദേഹം ദഹിച്ച് ചാരമാവാൻ 10 മുതൽ 12 കിലോ ഗ്യാസാണ് വേണ്ടത്. ദിവസത്തിൽ ആദ്യത്തെ ഒരു മൃതദേഹം </span></span><br />
<div class="separator" style="clear: both; text-align: center;">
</div>
<br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjmf36aqxRlDgUrX3Dy8eZ-cx_R2rS33OoADx08ZeMayZpjG2VYxql-IQpv_b2kACCSxF712L_qv80A1i01gD5y0y5EgHTisKDrH6SEMnMarq0vEpLYFEYqR84yUCI-F5A-WgbVUvVEH3Qb/s1600/10kdr4.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="232" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjmf36aqxRlDgUrX3Dy8eZ-cx_R2rS33OoADx08ZeMayZpjG2VYxql-IQpv_b2kACCSxF712L_qv80A1i01gD5y0y5EgHTisKDrH6SEMnMarq0vEpLYFEYqR84yUCI-F5A-WgbVUvVEH3Qb/s320/10kdr4.jpg" width="320" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="color: blue;"><span style="color: #20124d;"><i>ശ്മശാനത്തിലെ ഫർണ്ണസ്</i></span></span></td></tr>
</tbody></table>
<span style="color: blue;"><span style="font-size: large;">ദഹിക്കാൻ 40 മുതൽ 50 മിനുട്ട് വരെ സമയമെടുക്കും.പിന്നീടുള്ളവയ്ക്ക് 30 മിനുട്ട് മാത്രമേ വേണ്ടൂ.മൃതദേഹത്തിൽ കർപ്പൂരം കത്തിച്ച് വെച്ച് ഫർണ്ണസിന്റെ വാതിലടച്ചാൽ മാത്രമേ തീ പടരുകയുള്ളൂ. <br /> ശവസംസ്ക്കാരച്ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് ഇരിക്കാനും , കർമ്മങ്ങൾ ചെയ്യുന്നവർക്ക് കുളിക്കാനും വസ്ത്രം മാറ്റാനുമുള്ള സൗകര്യവുമുണ്ട്. മൃതദേഹം ദഹിപ്പിക്കുന്ന യന്ത്രം സ്ഥാപിച്ചത് വിശാലമായ ഒരു മുറിയിലാണ്.ഇതിന്റെ ചുമരിൽ കതിരൂരിലെയും. പരിസങ്ങളിലേയും ചിത്രകാരന്മാരുടെ സൃഷ്ടികൾ സ്ഥിരമായി പ്രദർശിപ്പിക്കും<br /> രണ്ട് കുളിമുറി, കക്കൂസ്, വരാന്ത, ഓഫീസ് റൂം, കൂടാതെ ഗ്യാസ് സൂക്ഷിക്കുന്ന മുറിയും പ്രത്യേകമായിട്ടുണ്ട്. കെട്ടിടത്തിൽ നിന്നും അല്പം മാറി ഒരു കിണറും പൂർത്തീകരിച്ചിട്ടുണ്ട്. കുണ്ടുചിറയുടെ കരയ്ക്ക് സമീപമായതിനാൽ പുഴയിൽ മുങ്ങിക്കുളിച്ച ശേഷം കർമ്മം ചെയ്യാൻ ഉദ്ദേശിക്കുന്നവർക്കുള്ള സൗകര്യവും അടുത്തുതന്നെ ഏർപ്പെടുത്തും.കർമ്മം ചെയ്യാനുള്ള ചാരം മൺകുടത്തിൽ നല്‍കും. കെട്ടിടത്തിന് സമീപം ചെറുവാഹനങ്ങൾ പാർക്ക് ചെയ്യാനള്ള സൗകര്യവും, പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്.ശ്മശാനവും പരിസരവും പൂർണ്ണമായും പ്ലാസ്റ്റിക്ക് വിമുക്ത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. <br /> ഒരു മൃതദേഹം ദഹിപ്പിക്കാനായി 2500 രൂപയും, ഗ്രാമപഞ്ചായത്ത് അംഗത്തിന്റെയോ,മറ്റ് ബന്ധപ്പെട്ട അധികാരികളുടെയോ സമ്മതപത്രവും ശ്മശാന ഓഫീസിൽ നല്‍കണം. കർമ്മങ്ങൾ ചെയ്യാനാവശ്യമായ സാധനങ്ങൾ സ്വന്തം ചെലവിൽ കൊണ്ടുവരേണം.ശ്മശാനത്തിന്റെ നടത്തിപ്പ് ഗ്രാമപഞ്ചായത്ത് അനുശാസിക്കുന്ന നിയമപ്രകാരം കരാർ അടിസ്ഥാനത്തിൽ ടെണ്ടർ വിളിച്ച് നല്‍കാനാണ് ഭരണസമിതി തീരുമാനിച്ചിരിക്കുന്നത്. <br /> 2015 സപ്തംബർ 13 ന് ഒമ്പത് മണിക്ക് ശ്മശാന കെട്ടിടത്തിന് സമീപം നടന്ന ചടങ്ങിൽ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ കെട്ടിടത്തിന്റെ താക്കോൽ കതിരൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ.പവിത്രന് കൈമാറി ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ പി.ബാലകിരൺ മുഖ്യാതിഥിയായി. </span></span><br />
<div class="separator" style="clear: both; text-align: center;">
<span style="color: blue;"><span style="font-size: large;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh7VwcRH4k8icYPtuISDnrK_s4LFALE06uDbiKMPgerR48ZHidR2MbMUq3BgZ0Pa3W5lipLhnceKxRMYm23g52CHZo07DWYFH0g5tqeJbBBfu2uipeFklf9ZyuGZUvjPLvjCGF-jjYyU5dE/s1600/14kdr2.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="218" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh7VwcRH4k8icYPtuISDnrK_s4LFALE06uDbiKMPgerR48ZHidR2MbMUq3BgZ0Pa3W5lipLhnceKxRMYm23g52CHZo07DWYFH0g5tqeJbBBfu2uipeFklf9ZyuGZUvjPLvjCGF-jjYyU5dE/s320/14kdr2.jpg" width="320" /></a></span></span></div>
<span style="color: blue;"><span style="font-size: large;">കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി.പവിത്രൻ അധ്യക്ഷത വഹിച്ചു.എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ.രമ്യ , വി.ചന്ദ്രൻ, സി.വത്സൻ, എം.ഷീബ, പി.വി.രാഘവൻ, സി.ബാലകൃഷ്ണൻ, ടി.സീത, ടി.കെ.ഷാജി, ടി.എം.ദിനേഷ് ബാബു, എ.വാസു,പി.ജനാർദ്ദനൻ, പൊന്ന്യം കൃഷ്ൺ, <table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjzwb9WjQj3AapNpAtFbDBpjPa7ISNDiZfp4hNnJo0ImCt4T80pKLB9eNLqU2RXt4wuPz-YemqCel8lt8WVoTkrvDNGVBvXAvYAh4C1GGJwyaAFKzXROk_N5rMJDkWtLFhgixuGkkmmH88z/s1600/b2.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="112" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjzwb9WjQj3AapNpAtFbDBpjPa7ISNDiZfp4hNnJo0ImCt4T80pKLB9eNLqU2RXt4wuPz-YemqCel8lt8WVoTkrvDNGVBvXAvYAh4C1GGJwyaAFKzXROk_N5rMJDkWtLFhgixuGkkmmH88z/s200/b2.jpg" width="200" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="color: #660000;"><span style="font-size: x-small;">ജില്ലാ കളക്ടർ പി.ബാലകിരൺ</span></span></td></tr>
</tbody></table>
ബഷീർ ചെറിയാണ്ടി, വി.രാമകൃഷ്ണൻ, സുനിൽ പരുമാനൂർ, എൻ.പവിത്രൻ, എം.മോഹനൻ എന്നിവർ സംസാരിച്ചു. </span></span><br />
<div class="separator" style="clear: both; text-align: center;">
<span style="color: blue;"><span style="font-size: large;"></span></span></div>
<span style="color: blue;"><span style="font-size: large;"><span style="color: blue;"><span style="font-size: large;"> കെട്ടിടത്തിന് മലിനീ</span></span>കരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ടെങ്കിലും, മൃതദേഹങ്ങൾ ദഹിപ്പിക്കാനുള്ള അംഗീകാരം കൂടി ലഭിക്കണം.മാത്രവുമല്ല യന്ത്രസാമഗ്രികൾ പ്രവർത്തിപ്പിക്കാനും, ദഹിപ്പിക്കാനുള്ള പരിശീലനവും അവിടെ നിയമിക്കുന്നവർക്ക് നല്‍കേണ്ടതുണ്ട്. അത് കൂടി പൂർത്തിയായാൽ മാത്രമേ മൃതദേഹങ്ങൾ സ്വീകരിക്കുകയുള്ളു.</span></span><br />
<br />
<span style="color: blue;"><span style="font-size: large;"><span style="color: #990000;"><span style="font-size: small;"><i>(2015 സപ്തംബർ 10 & 14 ന് മാതൃഭൂമി പ്രസിദ്ധീകരിച്ച വാർത്ത)</i></span></span><br /> </span></span></div>
</div>
G.V.RAKESHhttp://www.blogger.com/profile/17180468147596023332noreply@blogger.com4tag:blogger.com,1999:blog-7984823231187423628.post-5335624346614429742015-08-16T21:36:00.001+05:302021-02-26T22:55:34.084+05:30പോക്കുവരവ് <div dir="ltr" style="text-align: left;" trbidi="on">
<br />
<br />
<br />
<span style="font-size: large;"><i><b><span style="color: #cc0000;">പോക്കുവരവ്</span></b></i></span><br />
<span style="font-size: large;"><i><b><span style="color: #cc0000;"> </span></b></i></span> <br />
<span style="color: #351c75;"><span style="font-size: large;">വാസുയേട്ടൻ ഓട്ടോയിൽ കയറി ഡ്രൈവർ വിനുവിനോട് പറഞ്ഞു രജിസ്ട്രാഫീസ്. വിനു നേരെ റജിസ്ട്രാഫീസിന് മുന്നിലെത്തിച്ചു.ഒരു പത്ത് മിനുട്ട് വെയ്റ്റ് ചെയ്യണം. ചിലപ്പോൾ വില്ലേജ് ഓഫീസ് വരെ പോവേണ്ടിവരും. വാസുയേട്ടൻ തിരച്ചെത്തി. വിനൂ.., നേരെ വില്ലേജ്.<br /> വില്ലേജിന് മുന്നിലെത്തി പത്ത് മിനുട്ട് വെയ്റ്റ് ചെയ്യണേ... വാസുയേട്ടൻ വില്ലേജിലേയ്ക്ക് പോയി. അഞ്ച് മിനുട്ട് കഴിയുമ്പോഴേയ്ക്കും തിരിച്ചു വന്നു. വിനുവോട് പറഞ്ഞു റജിസ്ട്രാഫീസ്. വിനു റജിസ്്ട്രാഫീസിലേയ്ക്ക് വിട്ടു. <br /> വിനു വാസുയേട്ടനോട് ചോദിച്ചു 'റജിസ്ട്രാഫീസിലും, വില്ലേജിലുമായിട്ടെന്താ പരിപാടി?' <br />വാസുയേട്ടൻ : അതില്ലെ വിനു ഞാനൊരു സ്ഥലം കച്ചവടമാക്കിയിരുന്നു. അതിന്റെ റജിസ്ട്രേഷനൊക്കെ കഴിഞ്ഞു. സർവ്വെ നമ്പറിൽ ചെറിയ തിരുത്തുണ്ട്. റജിസ്ട്രാഫീസിന്ന് പറഞ്ഞു വില്ലേജ്ന്ന്് നമ്പറ് വാങ്ങിക്കണമെന്ന്. <br /> വില്ലേജ്ന്ന് പറയാ റജിസ്ട്രാഫീസ്ന്ന് അടിയാധാരം വാങ്ങിക്കണമെന്ന്. അടിയാധാരം വാങ്ങി വില്ലേജിൽ കൊടുത്താലേ നികുതി മുറിച്ചുതരും.നികുതി ശീട്ട് കാണിച്ചാലെ റജിസ്്ട്രാഫീസിന്ന് നമ്പറ് മാറ്റീത്തരൂ. വില്ലേജ്- റജിസ്ട്രാഫീസ്, റജിസ്ട്രാഫീസ് - വില്ലേജ് ഇങ്ങനെ മൂന്നാല് തവണ പോവേണ്ടതുകൊണ്ടാണിതിന് 'പോക്കുവരവ്' എന്ന പേര് വന്നത്. </span></span><br />
<br /></div>
G.V.RAKESHhttp://www.blogger.com/profile/17180468147596023332noreply@blogger.com1tag:blogger.com,1999:blog-7984823231187423628.post-6887219125368060652015-08-16T21:30:00.001+05:302021-02-26T22:55:34.092+05:30നമ്പര്‍ : 9447....20<div dir="ltr" style="text-align: left;" trbidi="on">
<span style="color: purple;"><b>നമ്പര്‍ : 9447....20</b></span><br />
<span style="color: #073763;">വടക്കേലെ ചന്ദ്രന്റെ പൊരേക്കൂടലായ ദിവസം മുത്തപ്പന്റെ വെള്ളാട്ടം. വെള്ളാട്ടം കഴിയാറയപ്പോള്‍ ചന്ദ്രനെ മുത്തപ്പന് അരികിലേക്ക് വിളിച്ചു. ചന്ദ്രന്റെ കൈപിടിച്ച് പറഞ്ഞു ഒന്നിനും വിഷമിക്കേണ്ട എപ്പോഴും മുത്തപ്പന് കൂടെയുണ്ട്. മുത്തപ്പനെ വിളിച്ചാല്‍ മതി കേട്ടോ.....<br /> ചന്ദ്രന് കീശയില്‍ നിന്ന് മൊബൈലെടുത്തു നമ്പറെത്രയാ....?</span><br />
<br />
....................................................................................................................................................<br />
<b><span style="color: blue;"><br />കൊടംപുളി</span></b><br />
<br />
<span style="color: #4c1130;">പുല്ലോടിയിലെ മാധവേട്ടന്റെയും, രമണിയുടെയും മകന് രമേശന് കോട്ടയക്കാരി ജഗദമ്മയെ കല്യാണം കഴിച്ചു.മാധവേട്ടനും, ജഗദമ്മയും മാത്രമായുള്ള ഒരു പകല്‍.മാധവേട്ടന് ജഗദമ്മക്ക് കുറച്ച് മത്തി വാങ്ങിച്ചു കൊടുത്തു. മത്തി മുറിച്ചു വന്നപ്പോള്‍ ജഗദമ്മ മാധവേട്ടനോട് പറഞ്ഞു കൊടംപുളിയിട്ടുവെച്ചാല്‍ നല്ല രുചിയായിരിക്കും.<br /> ധൃതിപിടിച്ച് റോഡിലൂടെ നടക്കുന്ന മാധവേട്ടനെക്കണ്ട് തെങ്ങ് കയറ്റക്കാരന് നാണു ചോദിച്ചു :നിങ്ങളേടിയാ മാതവാട്ടാ ബേജാറ്പോന്ന്? ഉയന്റെ നാണൂ..., രമണിയും, രമേശനും പൊരക്കില്ലേനൂം, അന്നേരം രമേശന്റോള് എന്നോട് പറയാ അച്ഛാ.. കൊടം പുളിയിട്ടു ബെച്ചാല് നല്ല രസോണ്ടാവൂന്ന്. ഓള് കാണാണ്ട് രക്ഷപ്പെട്ടതാ...മോനേ...</span></div>
G.V.RAKESHhttp://www.blogger.com/profile/17180468147596023332noreply@blogger.com2tag:blogger.com,1999:blog-7984823231187423628.post-74481064398546747602015-07-13T20:39:00.003+05:302021-02-26T22:55:34.099+05:30 മുരുകനെ കണാനായി ഒരു പഴനി യാത്ര<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhUn48_DMZIv00ND69WidT1aTMQAMi8MfT4ZNG_So8Dmp07lN4L6x2NagONmJqm1tESewDYy1YeuT42d4rzi1Vb6m8d1aMHiRR8RjJnle_eRcCL69uSv0RQELJ00p_tMgTK9B8wcUH9omQ6/s1600/4.JPG" style="clear: right; float: right; margin-bottom: 1em; margin-left: 1em;"></a><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhUn48_DMZIv00ND69WidT1aTMQAMi8MfT4ZNG_So8Dmp07lN4L6x2NagONmJqm1tESewDYy1YeuT42d4rzi1Vb6m8d1aMHiRR8RjJnle_eRcCL69uSv0RQELJ00p_tMgTK9B8wcUH9omQ6/s1600/4.JPG" style="clear: right; float: right; margin-bottom: 1em; margin-left: 1em;"></a><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhUn48_DMZIv00ND69WidT1aTMQAMi8MfT4ZNG_So8Dmp07lN4L6x2NagONmJqm1tESewDYy1YeuT42d4rzi1Vb6m8d1aMHiRR8RjJnle_eRcCL69uSv0RQELJ00p_tMgTK9B8wcUH9omQ6/s1600/4.JPG" style="clear: left; float: left; margin-bottom: 1em; margin-right: 1em;"></a><span style="color: #660000; font-size: large;">തലശ്ശേരിയിലെ അമേച്വര്‍ നാടക സംഘമായ പൊന്ന്യം കലാധാരയുടെ നേതൃത്വത്തിലാണ് ഇത്തവണ ഞാനും കുടുംബവും പഴനി, മധുര,രാമേശ്വരം, ധനുഷ്ക്കോടി</span><span style="color: #660000; font-size: large;"> എന്നിവിടങ്ങളിലേക്ക് പുറപ്പെട്ടത് 2015 ജനവരി </span><br />
<div class="separator" style="clear: both; text-align: center;">
<span style="color: #660000; font-size: large;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhjYqqemIzfAQLnKk_TbjKeY4nVG1bFYZsWBieRaFM_zgfrS-uEEcS4pVB1bNSZmJNV465JmHCw68wa_c4Uma5dWIx3GiZ-7pmE7JnwVnaMSo_K8gSIjuIHv-czNvq0yoEZma7zQr2eUfk1/s1600/2.JPG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhjYqqemIzfAQLnKk_TbjKeY4nVG1bFYZsWBieRaFM_zgfrS-uEEcS4pVB1bNSZmJNV465JmHCw68wa_c4Uma5dWIx3GiZ-7pmE7JnwVnaMSo_K8gSIjuIHv-czNvq0yoEZma7zQr2eUfk1/s320/2.JPG" width="320" /></a></span></div>
<span style="color: #660000; font-size: large;">
23ന്.കലാധാരയുടെ മുന്‍സെക്രട്ടറിയായ ഞാനടക്കം നാല് പേരാണ് ഈ യാത്ര സംഘത്തെ നയിച്ചത്. വൈകീട്ട് അഞ്ച് മണിക്ക് പൊന്ന്യത്തുനിന്നും പുറപ്പെട്ട ബസ്സ് പഴനിയിലെത്തിയത് 24ന് പുലര്‍ച്ചെ നാല് മണിക്ക്. ഉറക്കപ്പിച്ചില്‍ പഴനി എത്തി എന്ന് ആരോ വിളിച്ചു പറഞ്ഞതും കലാധാര സെക്രട്ടറി രഞ്ജിത്ത് പഴയ തമിഴ് പാട്ടായ ' പഴനിയപ്പാ ജ്ഞാനപ്പഴം നീയപ്പാ.. ' എന്നു പാടാനും തുടങ്ങി. ജ്ഞാനപ്പഴവുമായി ബന്ധപ്പെട്ടാണ് പഴനി എന്ന വാക്കുണ്ടായത്. നാരദമുനി നല്കിയ <div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgI94IN7i9t3JjYPzpILXNSZ-UXm3hz0JF-1_3bTlrwpI7dnOJ7Fbh3ooQBavS3DMy_ioyFXgln7fTaejjm11m43Q37BAbyjTlGiL38DkwR-oRXFOxhBb5taA6MZ0uwg3Uq50iDUrpTQ2PO/s1600/3.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgI94IN7i9t3JjYPzpILXNSZ-UXm3hz0JF-1_3bTlrwpI7dnOJ7Fbh3ooQBavS3DMy_ioyFXgln7fTaejjm11m43Q37BAbyjTlGiL38DkwR-oRXFOxhBb5taA6MZ0uwg3Uq50iDUrpTQ2PO/s320/3.jpg" width="320" /></a></div>
ജ്ഞാനപ്പഴത്തിന് വേണ്ടി ഗണപതിയുമായി വഴക്കിട്ട മുരുകന് വീട് വിട്ട് ഇറങ്ങി എത്തിച്ചേര്‍ന്ന സ്ഥലമാണ് പഴനി. മരുകനെ തേടിയെത്തിയ ശിവന് മുരുകനെ സമാധാനിപ്പിക്കാന്‍ പറഞ്ഞ വാക്കില്‍ നിന്നാണ് പഴനി എന്ന വാക്ക് ഉണ്ടായത്. നീ ആണ് ജ്ഞാനപ്പഴം എന്ന അര്‍ത്ഥത്തിലാണ് പഴനി എന്ന വാക്ക് വന്നത്.തമിഴ്നാട്ടിലെ ദിണ്ടിഗല്‍ ജില്ലയിലാണ് പഴനി സ്ഥിതി ചെയ്യുന്നത്. <br /> സ്ത്രീകളും, കുട്ടികളുമടക്കം 56 പേരടങ്ങുന്ന സംഘമാണ് ഞങ്ങളുടേത്.പ്രഭാത കൃത്യങ്ങള്‍ ചെയ്യാനും, കുളിക്കാനും, വസ്ത്രം മാറാനും ലഭിച്ചത് മൂന്ന് മുറികളാണ്. എല്ലാവരും അതില്‍ തൃപ്തരായിരുന്നു. ആറ് മണിയായപ്പോഴേക്കും എല്ലാവരും റെഡിയായി.അപ്പോഴാണ് മുപ്പത് പേരടങ്ങുന്ന ഒരു സംഘം ഞങ്ങള്‍ തങ്ങിയ അതേ സ്ഥലത്തുനിന്ന് കാഷായ വേഷവും ധരിച്ച് കാവടിയുമേന്തി തുകിലിന്റെ അകമ്പടിയോടെ പഴനിയാണ്ടവനെ ഹരോഹര... ആറുമുഖനെ ഹരോഹര... എന്നും വിളിച്ച് നീങ്ങിയത്.ആസംഘത്തിലെ ചിലര്‍ തല മുണ്ഡനവും ചെയ്തിട്ടുണ്ട്.അവരുടെ ഒരു ഫോട്ടോ എടുക്കണം എന്നുണ്ടായിരുന്നു. പക്ഷെ വെളിച്ചക്കുറവ് കാരണം അതിനു പറ്റിയില്ല. അതിനു തൊട്ടു പിറകിലാണ് നമ്മുടെ സംഘം ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്. മലകയറ്റത്തിന്റെ തുടക്കത്തില്‍ ഗണപതി മണ്ഡപം. അതില്‍ നല്ലൊരു ഗണപതി പ്രതിഷ്ഠയും.പ്രതിഷ്ഠയില്‍ പാലഭിഷേകം ചെയ്യുന്ന രീതി കൗതുകമായി. പാക്കറ്റ് പാലിന്റെ ഒരു മൂല പൊട്ടിച്ചാണ് വിഗ്രഹത്തിന്റെ തലയിലൂടെ ഒഴിക്കുന്നത്. ഗണപതിക്ക് മുന്നില്‍ കര്‍പ്പൂരം കത്തിച്ചും, ആരതിയുഴിഞ്ഞും ഭണ്ഡാരം പെരുക്കിയും,ചിലര്‍ ഏത്തമിട്ടുമാണ് മലകയറ്റത്തിന് തുടക്കം കുറിക്കുന്നത്. <br /> കരിങ്കല്ലില്‍ കൊത്തിയെടുത്ത ശില്പങ്ങള് നിറഞ്ഞ മണ്ഡപത്തില്‍ നിന്നും രണ്ട് വഴികളായി പിരിയുന്നു. ഒന്ന് കുത്തനെയുള്ള പടികള്‍ നിറഞ്ഞ വഴി. മറ്റേത് വളഞ്ഞ് പുളഞ്ഞ പടികളില്ലാത്ത വഴി.അത് ഇടത്തുഭാഗത്തു കൂടിയാണ് പോവുന്നത്. പഴനിയില്‍ പോകുന്നുണ്ടെങ്കില്‍ പടി ചവിട്ടിപ്പോവണമെന്നാണ് പണ്ടു മുതലേയുള്ള വിശ്വാസം. പടികളില്ലാത്ത വഴി കുറച്ചു കാലം മുന്നെ നിര്‍മ്മിച്ചതാണ്. ഞാനടക്കമുള്ള മറ്റുള്ളവര്‍ പടിചവിട്ടിക്കയറാം എന്ന് തീരുമീനിച്ചു. പടി കയറാന്‍ തുടങ്ങയപ്പോഴാണ് ഞാന്‍ മറ്റൊരു കാര്യം ശ്രദ്ധിച്ചത്. മലയാളികളല്ലാത്ത ചില ഭക്തര്‍ പടികളുടെ നടുവിലായി കര്‍പ്പൂരം കത്തിക്കുകയും, പടികളില്‍ കളഭം പുരട്ടുന്നതും കണ്ടത്.ചെറുനാരങ്ങയുടെ അകം പുറമാക്കി അതില്‍ എണ്ണ ഒഴിച്ച് തിരിയിട്ട് കത്തിച്ച് പടികളില്‍ വെയ്ക്കുന്നതും രസകരമായ കാഴ്ചയാണ്. ഏതാണ്ട് നൂറിലധികം പടികള്‍ കയറിക്കഴിഞ്ഞാല്‍ പിന്നെ ചിലയിടങ്ങളില്‍ നിരപ്പായ സ്ഥലവുമുണ്ട്. നിരപ്പായ ഇടങ്ങള്‍ ശരിയായ കച്ചവട കേന്ദ്രങ്ങളാണ്.ചില തട്ടിപ്പ് വീരന്മാര് അവിടെയുമുണ്ട് . ചെറിയ വിഗ്രഹങ്ങള്‍ തട്ടില്‍ വെച്ച് ആളുകളെ കാണുമ്പോള്‍ തട്ടില്‍ ഇത്തിരി കര്‍പ്പുരം തെളിയിച്ച് ഒന്ന് ഉഴിയും. ചില ദുര്‍ബലമനസ്കരായ വിശ്വാസികള്‍ തട്ടില്‍ പണമിട്ടുകൊടുക്കും.അവര്‍ക്ക് വാരിപൂശാനായി കൈനിറയെ ഭസ്മവും നല്‍കും ചിലര്‍ 'പഴനിയാണ്ടവന് കാപ്പാത്തും'എന്നും പറഞ്ഞ് ഭസ്മമെടുത്ത് ഭക്തന്റെ നെറ്റിയില്‍ ചാര്‍ത്തിക്കൊടുക്കും.മലകയറ്റത്തിനടെ വിശ്രമിക്കാനായി സിമന്റ് ബെഞ്ചുകളുണ്ട്. ചിലര്‍ തളര്‍ന്ന് പടിയില്‍തന്നെ കുത്തിയിരിക്കും. ഞങ്ങളുടെ സംഘം മുഴുവനായും മലമുകളിലെത്താന്‍ ഏതാണ്ട് 40 മിനുട്ടെടുത്തു. മൂന്ന് വയസ്സുകാരന് ഇശാന് പ്രവീഷും 75 വയസ്സ് പിന്നിട്ട ഒരു അമ്മൂമ്മയും ഞങ്ങളുടെ സംഘത്തിലുണ്ട്. മല കയറുന്നതിന് മുന്നെ ഞാന്‍ മൊബൈലില്‍ താപനില നോക്കി. 19 ഡിഗ്രി സെല്‍ഷ്യസ്. സുഖമുള്ള തണുപ്പുമാണ് അനുഭവപ്പെട്ടത്. തണുപ്പും, കാലിയായ വയറും,രാവിലെയുള്ള ഉന്മേഷവും ക്ഷീണത്തെ അകറ്റാന്‍ ഏറെ സഹായിച്ചു. അഞ്ച് വര്‍ഷം മുന്നെ ഞാന്‍ മറ്റൊരു സംഘത്തിന്റെ കൂടെ പഴനിയാത്ര നടത്തിയിരുന്നു. അത് ഒരു ഏപ്രില്‍ മാസത്തിലായിരുന്നു..കഠിനചൂടും. മലകയറിയതോ ഉച്ചഭക്ഷണവും കഴിച്ച് മൂന്ന് മണിയോടെ. ഏതാണ്ട് 100 പടികള്‍ കയറുമ്പോഴേയ്ക്കും കാലും,ശരീരവും തളര്‍ന്നു പോയി.ഇത്തവണ ഞാന്‍ കയറ്റം ശരിക്കും ആസ്വദിച്ചു എന്നുതന്നെ പറയാം. മലമുകള്‍ </span><span style="color: #660000; font-size: large;">പൂര്‍ണ്ണമായും നിരപ്പായ സ്ഥലമാണ്.മുകളില്‍ എത്തിയയുടന്‍ നമ്മുടെ കൂട്ടത്തിലെ 14 കാരിയായ മാളവിക പറഞ്ഞു. പടികള്‍ മുഴുവനായും ഞാനെണ്ണി , 732 പടികളുണ്ടെന്ന് അവളുറപ്പിച്ചു പറഞ്ഞു. വേറെ തെളിവുകളൊന്നും ലഭിക്കാത്തതിനാല്‍ ഞങ്ങളും അതുറപ്പിച്ചു.<br /> പഴനിയില്‍ വിഗ്രഹംപ്രതിഷ്ഠിച്ചിരിക്കുന്നത് പടിഞ്ഞാറ് ദര്‍ശനമായിട്ടാണ്. സാധാരണ ഹിന്ദു <div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi1-GdbCtfCaH5NOEWY7YwNcoKswbS03b5L8f3d5AZ6cyHP0GybOs89_-8VVnFF8yVnCsfYWBRempyjDugS5-24WFGMhExGCcvKI3ppFd4rn5ZFprdzeegQ0el9BoieZ3YO_tXKe42qQwk_/s1600/7.JPG" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi1-GdbCtfCaH5NOEWY7YwNcoKswbS03b5L8f3d5AZ6cyHP0GybOs89_-8VVnFF8yVnCsfYWBRempyjDugS5-24WFGMhExGCcvKI3ppFd4rn5ZFprdzeegQ0el9BoieZ3YO_tXKe42qQwk_/s320/7.JPG" width="320" /></a></div>
ക്ഷേത്രങ്ങളില്‍ വിഗ്രഹം കിഴക്ക് ദര്‍ശനമായാണ് ഉണ്ടാവുക.ശ്രീകോവിലിനുള്ളിലെ ഗര്‍ഭഗൃഹത്തിലാണ് വിഗ്രഹം സ്ഥിതിചെയ്യുന്നത്. പഴനിയിലെ സുബ്രഹ്മണ്യസ്വാമി വിഗ്രഹത്തിന്റെ ചെവികള്‍ സാധാരണയിലും വലുപ്പമുള്ളതാണ്. തന്റെ ഭക്തരുടെ പ്രാര്‍ത്ഥനകളും, അപേക്ഷകളും ശ്രദ്ധാപൂര്‍വ്വം ആ ചെവികളില്‍ എത്താനായിരിക്കും എന്നാണ് വിശ്വാസം. പതിനെട്ടു മഹര്‍ഷിമാരില്‍ ഒരാളായ ഭോഗര്‍ മഹര്‍ഷിയാണ് മുരുകന്റെ വിഗ്രഹം പഴനി മലയില്‍ സ്ഥാപിച്ചതെന്നു കരുതുന്നു. ശ്രീകോവിലിനു മുകളിലായി സ്വര്‍ണ്ണഗോപുരം സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ മുരുകന്റേയും, ഉപദേവന്മാരുടേയും ശില്പങ്ങള് കൊത്തിവെച്ചിരിക്കുന്നു.ശ്രീകോവിലിനരുകിലായി സുബ്രഹ്മണ്യന്റെ മാതാപിതാക്കളായ പരമശിവന്റേയും, പാര്‍വ്വതിയുടേയും ആരാധനാലയങ്ങളുണ്ട്. അതിനു ചേര്‍ന്ന് പഴനി മുരുക ക്ഷേത്രത്തിലെ മുഖ്യവിഗ്രഹം സ്ഥാപിച്ച ഭോഗ മഹര്‍ഷിയുടെ ആരാധനാലയമാണ്. പുറത്ത് സഹോദരനായ ഗണപതിയുടെതും.<br /> ശ്രീകോവിലിലെ പ്രതിഷ്ഠ കണ്ട് തൊഴണമെങ്കില്‍ 20,രൂപ, 100 രൂപ എന്നിങ്ങനെയുള്ള ടിക്കറ്റ് എടുക്കണം. സൗജന്യ വഴിയുമുണ്ട്. 100 രൂപയ്ക്ക് മുന്നില്‍ നിന്ന് കാണാം. 20രൂപയ്ക്ക് കുറച്ച് അകലെ നിന്ന് സൗജന്യ ദര്‍ശനമാണെങ്കില്‍ വളരെ അകലത്തില്‍ നിന്ന്.സൗജന്യ ക്യൂവില്‍ കയറി ശാന്തിക്കാരന് നൂറോ, അമ്പതോ നല്കിയാല് മുന്നില്‍ കുറച്ച് നേരം നിന്ന് തൊഴാം എന്ന പ്രത്യേകതയുമുണ്ട്. ഞങ്ങള്‍ 20 രൂപയുടെ ടിക്കറ്റാണ് എടുത്തത്. ക്യൂവില്‍ നില്‍ക്കുമ്പോഴാണ് ഒരു സംഘം പീലിക്കാവടിയെടുത്ത് തുകിലിന്റെ മുറുകിക്കയറിയ താളത്തിനൊത്ത് കാവടി നൃത്തവും, പാന്‍സിട്ട നാല് യുവതി യുവാക്കള്‍ ഡാന്‍സും ചെയ്ത് പ്രദക്ഷിണം വെയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. വടം കെട്ടിതിരിച്ച ക്യൂവില്‍ അകപ്പെട്ടതിനാല്‍ അതിന്റെ ഫോട്ടോയും എനിക്ക് നഷ്ടപ്പെട്ടു.അതിനിടെയാണ് വാനരന്മാര് ഞങ്ങളുടെ തലക്കുമുകളില്‍ ചാടിക്കളിച്ചത്. വാനരന്മാരുടെ സങ്കേതം കൂടിയാണ് പഴനി. 20 മിനുട്ടുനുള്ളില്‍ ശ്രീകോവിലിനുള്ളിലെത്തി. ഭഗവാനെ മനം നിറയെ കണ്ടു. ഭണ്ഡാരവും പെരുക്കി പുറത്തിറങ്ങി. പുറത്ത് നിറയെ പ്രസാദ കൗണ്ടറുകളാണ്. ലഡ്ഡു, പലതരം മുറുക്കുകള്‍, കല്‍ക്കണ്ടം, അപ്പം, പൊങ്കല്‍, പഞ്ചാമൃതം എന്നിങ്ങനെയുള്ള പ്രസാദങ്ങളാണ് ലഭിക്കുക.<br /> മലമുകളില്‍ നിന്ന് പഴനി നഗരം ഏതാണ്ട് പൂര്‍ണ്ണമായും കാണാനാവും.കൃഷിയിടങ്ങളും, തടാകവും കെട്ടിട സമുച്ചയങ്ങളും എല്ലാം ഒത്തുചേര്‍ന്ന് കോടമഞ്ഞിന്റെ </span><span style="color: #660000; font-size: large;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhUn48_DMZIv00ND69WidT1aTMQAMi8MfT4ZNG_So8Dmp07lN4L6x2NagONmJqm1tESewDYy1YeuT42d4rzi1Vb6m8d1aMHiRR8RjJnle_eRcCL69uSv0RQELJ00p_tMgTK9B8wcUH9omQ6/s1600/4.JPG" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhUn48_DMZIv00ND69WidT1aTMQAMi8MfT4ZNG_So8Dmp07lN4L6x2NagONmJqm1tESewDYy1YeuT42d4rzi1Vb6m8d1aMHiRR8RjJnle_eRcCL69uSv0RQELJ00p_tMgTK9B8wcUH9omQ6/s320/4.JPG" width="320" /></a>അകമ്പടിയോടെയുള്ള കാഴ്ച കണ്ണിന് മാത്രമല്ല </span><span style="color: #660000; font-size: large;">മനസ്സിനും നല്ലൊരു അനുഭൂതി പകരും. ഒരു മണിക്കൂര്‍ അവിടെ ചെലവഴിച്ചശേഷം വളഞ്ഞു പുളഞ്ഞ പടികളില്ലാത്ത വഴിയിലൂടെ മലയിറങ്ങി.ശ്രീകോവിലിന്റെ ഉള്ളില്‍ ഫോണ്‍, ക്യാമറ എന്നിവ ഉപയോഗിക്കാന്‍ പാടില്ല. പടികള്‍ കയറുന്നത് നഗ്നപാദമായിട്ടായിരിക്കണം. ചെരിപ്പുകള്‍ സൂക്ഷിക്കാന്‍ പടികയറുന്നതിന് സമീപം കടകളുണ്ട്. അവിടെ സൂക്ഷിച്ച് ടോക്കണ്‍ വാങ്ങിയാല്‍ മതി.<br /> പ്രഭാത കൃത്യങ്ങള്‍ ചെയ്യാന്‍ എടുത്ത മുറികളില്‍ തന്നെ എല്ലാവരും ക്ഷേത്ര ദര്‍ശനത്തിന് ശേഷം തിരിച്ചെത്തി.മൂന്നു നേരത്തെ ഭക്ഷണം ടൂര്‍ ബസ് വകയാണ്.പ്രാതല്‍ കഴിക്കാന്‍ ആകുമ്പോഴേയ്ക്കും സമയം 10 മണി. ഉച്ചഭക്ഷണത്തിന്റെ സാമ്പാര്‍ കൂടി ആയാല്‍ മാത്രമാണ് വണ്ടി പുറപ്പെടുകയുള്ളൂ. അതുവരെ മറ്റ് തിരക്കുകളൊന്നുമില്ല. വെറുതെ റൂമിന് പുറത്തിറങ്ങിയപ്പോഴാണ് മലമുകളില്‍ നിന്ന് കണ്ട തടാകം തൊട്ടരുകിലായി കാണുന്നത്. കെട്ടിടത്തിനും, തടാകത്തിനും ഇടയിലുള്ള സ്ഥലത്ത് മാലിന്യ കൂമ്പാരമാണ്.. അതിനിടയിലായി അരളിയുടെ ചുവന്ന പൂക്കളും, കോളാമ്പി പൂവിനോട് സാദൃശ്യമുള്ള മഞ്ഞ നിറമുള്ള പൂക്കളും ഉയരത്തില്‍ പൂത്തു നില്ക്കുന്നതായി കണ്ടത്.കെട്ടിടത്തിന്റെ മുകളില്‍ കയറി പുറത്തെ വരാന്തയില്‍ നിന്ന് ക്യാമറയിലൂടെ ഒന്ന് നോക്കയപ്പോള്‍ തടാകത്തിന്റെയും<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjr4Kt2iOuKELuraqyxSDbUlFk1jgGqRyi2XXjSw6y6g1hPB-bKXQVr8Wzvr7xD58chs9VVCa7l2pW60LeMagcqGCckFMXcCfAzH0Y8bWoNd6Mco5xo-A41yeJs2VR7vsRNHeWmCNMQdNcR/s1600/8.JPG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjr4Kt2iOuKELuraqyxSDbUlFk1jgGqRyi2XXjSw6y6g1hPB-bKXQVr8Wzvr7xD58chs9VVCa7l2pW60LeMagcqGCckFMXcCfAzH0Y8bWoNd6Mco5xo-A41yeJs2VR7vsRNHeWmCNMQdNcR/s320/8.JPG" width="320" /></a></div>
ആകാശത്തിന്റെയും നീല നിറവും, ചുവന്ന അരളിയും , മഞ്ഞപ്പൂവും, ഒത്തു ചേര്‍ന്ന ദൃശ്യഭംഗി അവര്‍ണ്ണനീയം തന്നെ.ഈ തടാകത്തിലെത്തിയാണ് മുരുകന് ദിവസവും കുളിക്കുന്നതെന്ന് കലാധരയുടെ മുന്‍ സെക്രട്ടറി ഉച്ചമ്പള്ളി രാധാൃഷ്ണന് അവിടെയുള്ള ഏതോരു തമിഴനോട് ചോദിച്ച് മനസ്സിലാക്കിവെച്ചിരുന്നു. <br /> 12 മണിയോടെ ബസ്സ് ഗുഹാക്ഷേത്രമായ തിരുപ്പരംകുണ്ട്രം വഴി മധുരയിലേക്ക് പുറപ്പെട്ടു.</span></div>
<div style="text-align: justify;">
<div style="text-align: justify;">
<span style="color: #660000; font-size: large;"><span style="color: #20124d;"><span style="font-size: small;">എഴുത്തും, ചിത്രവും : ജി.വി.രാകേശ്</span></span></span></div>
</div>
</div>
G.V.RAKESHhttp://www.blogger.com/profile/17180468147596023332noreply@blogger.com2tag:blogger.com,1999:blog-7984823231187423628.post-51057319220477182582015-05-10T23:10:00.002+05:302021-02-26T22:55:34.108+05:30കതിരൂര്‍ ശുചിത്വവും, ആലപ്പുഴ യാത്രയും<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: center;">
<span style="color: #274e13; font-size: x-large;"><b><i>കതിരൂര്‍ ശുചിത്വവും, ആലപ്പുഴ യാത്രയും</i></b></span></div>
<div style="text-align: justify;">
<span style="color: #660000; font-size: large;">ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ </span><span style="font-size: large;"><span style="color: #660000;">52-ാമത് </span></span><span style="color: #660000; font-size: large;">സംസ്ഥാന വാര്‍ഷിക സമ്മേളന ഭാഗമായി 2015 മെയ് 5ന് ആലപ്പുഴ നഗരചത്വരത്തില്‍ നടന്ന ക്ലീന്‍ ഇന്നവേറ്റേഴ്സ് മീറ്റില്‍ പങ്കെടുത്ത കേരളത്തിലെ തെരഞ്ഞടുക്കപ്പെട്ട പഞ്ചായത്തുകളില്‍ ഒന്നാണ് കതിരൂര്‍ ഗ്രാമപഞ്ചായത്ത്. സുസ്ഥിര ശുചിത്വ പദ്ധതി പ്രകാരം</span></div>
<div class="separator" style="clear: both; text-align: center;">
<span style="color: #660000; font-size: large;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhPQTcAZopxr1kjh-TEYzLTO5WXuZ5XK6dsGkL8Gk0FhATX-TBbyoDqc84IHFW1pn3keTeUxALBt7opSkKk1LDwTVza1ZxY1USyaR3CH5E-kRQT0UtpPLfyCuglWhumsIKHvaNFx3QZiHmu/s1600/p4.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="244" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhPQTcAZopxr1kjh-TEYzLTO5WXuZ5XK6dsGkL8Gk0FhATX-TBbyoDqc84IHFW1pn3keTeUxALBt7opSkKk1LDwTVza1ZxY1USyaR3CH5E-kRQT0UtpPLfyCuglWhumsIKHvaNFx3QZiHmu/s320/p4.jpg" width="320" /></a></span></div>
<span style="color: #660000; font-size: large;">ജനപങ്കാളിത്തത്തോടെ വിജയകരമായി കതിരൂരില്‍ നടപ്പാക്കിവരുന്ന ശുചിത്വ പദ്ധതികള്‍ കേരളത്തിന് തന്നെ മാതൃകയായി വരികയാണ്.ജനപങ്കാളിത്തോടെ ഒരു ഗ്രാമപഞ്ചായത്ത് എങ്ങനെ പദ്ധതി നടപ്പാക്കുന്നു എന്നത് വിശദീകരിക്കാനാണ് കതിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി.പവിത്രന്, വൈസ് പ്രസിഡന്റ് എം.ഷീബ, അസി.സെക്രട്ടറി മുന്ന മാതൃഭൂമി കതിരൂര്‍ ലേഖകന്‍ ജി.വി.രാകേശ് എന്നിവരാണ് ക്ലീന്‍ ഇന്നവേറ്റേഴ്സ് മീറ്റില്‍ കതിരൂര്‍ ഗ്രാമപഞ്ചായത്തിനെ പ്രതിനിധീകരിച്ചത്.</span><br />
<span style="color: #660000; font-size: large;"></span><br />
<span style="color: red; font-size: large;">(കതിരൂര്‍ ശുചിത്വ പദ്ധതിയെക്കുറിച്ചറിയാന്‍ </span><span style="color: blue; font-size: large;"><a href="http://gvrakesh1.blogspot.com/2013/02/blog-post.html">ഇവിടെ ക്ലിക്ക് ചെയ്യുക</a></span><span style="color: red; font-size: large;">)</span><br />
<div style="text-align: justify;">
<span style="color: #660000;"> <span style="font-size: large;">കതിരൂരില്‍ നിന്നും നാലാം തിയ്യതി രാത്രി പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനത്തിലാണ് ഞങ്ങളുടെ സംഘം യാത്രപോയത്. കുണ്ടുചിറയിലെ നിജേഷാണ് സാരഥി. കോഴിക്കോട് നിന്ന് രാത്രി ഭക്ഷണം.ഏറണാകുളം,വഴി ചൊവ്വാഴ്ച പുലര്‍ച്ചെ നാലിന് ആലപ്പുഴയിലെത്തി.യാത്രക്കിടെ മലപ്പുറം ജില്ല കഴിഞ്ഞയുടന്‍ റോഡരുകില്‍ വണ്ടി നിര്‍ത്തി എല്ലാവരും പുറത്തിറങ്ങി. തെരുവ് വിളക്കിന്റെ വെട്ടത്തില്‍ ഒരു ഫോട്ടോ</span></span><br />
<div class="separator" style="clear: both; text-align: center;">
<span style="color: #660000;"><span style="font-size: large;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiMxVDj5f3eEb47kmKrZamYboNfEpFlPI_TrTL9eKhHmv6b5Bpd5HzN4nnVFhUbFJebaa8VEHTCM_47nD7S4BlC_lMAB-3iecPq2UUY_qtTy5jmfq36bUDIRmj-0QbZEjow025dqlQA-3mP/s1600/p1.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiMxVDj5f3eEb47kmKrZamYboNfEpFlPI_TrTL9eKhHmv6b5Bpd5HzN4nnVFhUbFJebaa8VEHTCM_47nD7S4BlC_lMAB-3iecPq2UUY_qtTy5jmfq36bUDIRmj-0QbZEjow025dqlQA-3mP/s200/p1.jpg" width="140" /></a></span></span></div>
<span style="color: #660000;"><span style="font-size: large;">
എടുപ്പ്. യാത്രയിലെ ആദ്യ ഫോട്ടോയും. പിന്നെ നിര്‍ത്തിയത് ഏറണാകുളം നഗരത്തിലെ റോഡിനോട് ചേര്‍ന്നുള്ള പെട്ടിക്കടയില്‍ കട്ടന്‍ചായ കുടിക്കാനിറങ്ങാനാണ്. ഒരുപാട് ആളുകള്‍ അവിടെ നിന്നും ചായ കുടിക്കുന്നുണ്ട്. പക്ഷെ ഏവരുടെയും ശ്രദ്ധ മറ്റൊരിടത്താണ്. കടയോട് ചേര്‍ന്നുള്ള കോണിപ്പടിയില്‍ പത്തിരുപത് വയസ്സുള്ള ഒരു പെണ്ണും, ഏതാണ്ട് 22-23 വയസ്സുള്ള ഒരു ചെക്കനും കളിക്കുന്ന കളിയാണ് ശ്രദ്ധാകേന്ദ്രം. ബാംഗ്ലൂരും, മുംബൈയിലും ഇത് സര്‍വ്വസാധാരണയാണ്. പക്ഷെ കേരളത്തില്‍ ഇത് വിരളമാണ്.ഇത് കേരളത്തിന്റെ സംസ്കാരവുമല്ല. രണ്ട് കുട്ടികളും പണമുള്ള വീട്ടിലെ വിദ്യാര്‍ഥികളായ കുട്ടികളാണെന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലാവും. അതേ സമയം രണ്ട് പേരും ഏതോ മയക്ക് മരുന്നിന് അടിമകളാണെന്നും അവരുടെ ചേഷ്ടകള്‍ കണ്ടാല്‍ തിരിച്ചറിയാന്‍ പ്രയാസമില്ലആ കാഴ്ച മുന്നയെയും, ഷീബയേയും എവിടെയൊക്കെയോ വേദനിപ്പിച്ചു..പ്രായപൂര്‍ത്തിയായ മക്കളുള്ള അമ്മമാരുടെ ആധിയാണ് പിന്നീടങ്ങോട്ടുള്ള യാത്രയില്‍ ഇരുവരും പങ്കുവെച്ചത്. </span></span></div>
<div style="text-align: justify;">
<span style="color: #660000;"><span style="font-size: large;"> </span></span><span style="color: #660000; font-size: large;">നാല് മണിയോടെ ആലപ്പുഴ നഗരത്തിലെത്തി.വിശ്രമത്തിനായി ഒരു വിശ്രമ കേന്ദ്രം കണ്ടെത്തി.അവിടെ അഞ്ച് മണിക്കൂര്‍ വിശ്രമിച്ചതിന് ശേഷം ഇന്നവേറ്റേഴ്സ് മീറ്റ് നടക്കുന്ന നഗരചത്വരത്തിലെത്തി. 12 മണിയോടെ കതിരൂര്‍ ഗ്രാമപഞ്ചായത്തിന്റെ 'കതിരൂര്‍ ശുചിത്വം പദ്ധതി'ഭ അവതരിപ്പിച്ചു. പ്രസിഡന്റ് പവിത്രന്റെ അവതരണം അതിമനോഹരമായിരുന്നു. പവിത്രന്റെ</span><br />
<div class="separator" style="clear: both; text-align: center;">
<span style="color: #660000; font-size: large;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjSaFD9NnI2anNwMHlcs7Qx8LjxRJThs5RQJJwIcQiIwt4vpJ6Z1xzL4Nju1Ik9uLCH7LLMEPFVoDBlZykgFbnneWdKfQcdDdJb5dF70v0ountwCEu2CY3B-cnOClD6z2D8QpAc7EvMgTDb/s1600/p6.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="145" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjSaFD9NnI2anNwMHlcs7Qx8LjxRJThs5RQJJwIcQiIwt4vpJ6Z1xzL4Nju1Ik9uLCH7LLMEPFVoDBlZykgFbnneWdKfQcdDdJb5dF70v0ountwCEu2CY3B-cnOClD6z2D8QpAc7EvMgTDb/s320/p6.jpg" width="320" /></a></span></div>
<span style="color: #660000; font-size: large;">
അവതരണത്തിനു ശേഷം സദസ്യരുടെയും,മറ്റ് വിശിഷ്ടാതിഥികളുടെയും ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞത് ഞാനും, ഷീബയുമാണ്.അതിനിടെ മുന്ന പവര്‍ പോയന്റില്‍ കതിരൂര്‍ ശുചിത്വം പ്രൊജറ്ററില്‍ കാണിച്ചു കൊടുക്കുന്നുണ്ടായിരുന്നു. </span></div>
<div style="text-align: justify;">
<span style="color: #660000; font-size: large;"> രണ്ട് മണിയോടെ അവിടെ നിന്നും യാത്ര തിരിച്ചു.ആലപ്പുഴയിലെ ബീച്ച് മനോഹരമാണെന്ന് നിജേഷാണ് പറഞ്ഞു അതിനാല്‍ നേരെ ബീച്ചിലേക്ക്. ബീച്ച് വണ്ടിയില്‍ നിന്ന് കണ്ടെപ്പോള്‍ തന്നെ ആര്‍ക്കും ഇറങ്ങേണ്ട.കാരണം കണ്ണ് ചൂഴ്ന്ന് പോകുന്ന വെയില്.തലശ്ശേരിയിലെയും, മുഴപ്പിലങ്ങാടിലെയും ബീച്ച് സ്ഥിരം കാണുന്ന നമുക്ക് ആലപ്പുഴ</span><br />
<div class="separator" style="clear: both; text-align: center;">
<span style="color: #660000; font-size: large;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiOMq0Vlfi3pO8GMfOr6y5AeqcC9T0Vv-q9WCWg6J_3_r9yu8hb4mQqpGHk0jdT9v6xzJEWml03QEJMOodohKNoK_N3hv5imG43ksMCeiwEm8J-Kls49nkdsa-Y-KEzvTp-Yf93UyzKD8mA/s1600/p10.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="214" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiOMq0Vlfi3pO8GMfOr6y5AeqcC9T0Vv-q9WCWg6J_3_r9yu8hb4mQqpGHk0jdT9v6xzJEWml03QEJMOodohKNoK_N3hv5imG43ksMCeiwEm8J-Kls49nkdsa-Y-KEzvTp-Yf93UyzKD8mA/s320/p10.jpg" width="320" /></a></span></div>
<span style="color: #660000; font-size: large;">
ബീച്ചിന് വലിയ പ്രത്യേകതയൊന്നും തോന്നിയില്ല എന്നതും നേരാണ്. തലശ്ശേരി കടല്‍പ്പാലത്തിനേക്കാളും വൃദ്ധനായ ഒരു പാലം ദൂരെ നിന്നുതന്നെ അവിടെ കാണുന്നുണ്ട്. പിന്നെയെന്ത് കാണാനാണുള്ളത്. ഒന്നുമില്ല. തൊട്ടപ്പുറത്ത് ലൈറ്റ് ഹൗസ്. അത് കാണാന്‍ എല്ലാവരും തയ്യാറായി. ഒരാള്‍ക്ക് 10 രൂപയാണ് ലൈറ്റ് ഹൗസ് കാണാനുള്ള പ്രവേശന ഫീസ്. രാജ്യത്തെ രണ്ടാമത്തെ ആധുനിക ലൈറ്റ് ഹൗസാണ് ആലപ്പുഴയിലേത്. രാജ്യത്തെ നാവിക ചരിത്രത്തില്‍ പ്രധാന സ്ഥാനം ആലപ്പുഴ ലൈറ്റ് ഹൗസിനുണ്ട്. ആലപ്പുഴ ലൈറ്റ് ഹൗസ് 150 വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായി ശതോത്തര സുവര്‍ണജൂബിലി സ്മാരക സ്റ്റാമ്പ് എന്ന പേരില്‍ ഇന്ത്യന്‍ തപാല്‍ വകുപ്പ് 20 രൂപാ, അഞ്ചുരൂപാ വിലയുള്ള </span><br />
<div class="separator" style="clear: both; text-align: center;">
<span style="color: #660000; font-size: large;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj4cIIeJdb6AkL11qN9mqia7d7I98Ly0Xxsz2t7ODam74tqSHTOpvAeBxhHX57V60CkI6urgq1FqEQ-UI7WtQTKyjgVlkZWrAJg24VsU-jJTbrxQB8eNp3doGAgWLBIjHfRAqXXDgLpJ-14/s1600/p9.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj4cIIeJdb6AkL11qN9mqia7d7I98Ly0Xxsz2t7ODam74tqSHTOpvAeBxhHX57V60CkI6urgq1FqEQ-UI7WtQTKyjgVlkZWrAJg24VsU-jJTbrxQB8eNp3doGAgWLBIjHfRAqXXDgLpJ-14/s320/p9.jpg" width="240" /></a></span></div>
<span style="color: #660000; font-size: large;">
ഒരുലക്ഷം സ്റ്റാമ്പുകളാണ് പുറത്തിറക്കിയത്.തപാല്‍ സ്റ്റാമ്പില്‍ ഇടംപിടിക്കുന്ന രാജ്യത്തെ രണ്ടാമത്തെ ലൈറ്റ് ഹൗസ് എന്ന നേട്ടവും ഇതോടൊപ്പം ആലപ്പുഴ ലൈറ്റ് ഹൗസിന് ലഭിച്ചു.അര്‍ദ്ധവൃത്താകൃതിയില്‍ മരത്തില്‍ നിര്‍മ്മിച്ച ഏണിപ്പടികളാണ്.മുകളിലെത്തുമ്പോഴേയ്ക്കും കാലുകള്‍ കുഴഞ്ഞു. മുകളിലെത്തിയാലുള്ള കാഴ്ച്ച കാലുകളുടെ വേദന മറക്കും. ഇരിക്കാനും, നില്‍ക്കാനും സ്ഥലമുണ്ട്. കടല്‍, റെയില്‍,തീവണ്ടി, ഗോഡൗണുകള്‍,മറ്റ് കെട്ടിടങ്ങള്‍, മരങ്ങള്‍ എന്നിവയല്ലാം ഒറ്റ നോട്ടത്തില്‍ കാണാനാവും എന്നതാണ് പ്രത്യേകത. മുകളിലെ കാഴ്ചയും മറ്റും ഫോട്ടോവില്‍ പകര്‍ത്തിയശേഷം യാത്ര തുടര്‍ന്നു. </span></div>
<div style="text-align: justify;">
<span style="color: #660000; font-size: large;"> ആലപ്പുഴ നഗരത്തില്‍ എത്തിയപ്പോള്‍ പെട്ടന്ന് നിജേഷ് തോടിനപ്പുറത്തെ ഒരു വീട് ചൂണ്ടിക്കാണിച്ചിട്ട് പറഞ്ഞു സിനിമാ സംവിധായകന് ഫാസിലിന്റെയും. നടന് ഫഹദിന്റെയും വീടാണെന്ന്. കൗതുകത്തിന് വീടിന് മുന്നിലെത്തി വണ്ടി നിര്‍ത്തി.വീടിന്റെ കാവല്ക്കാരനോട് ഞങ്ങള്‍ ഫാസില്‍ </span><br />
<div class="separator" style="clear: both; text-align: center;">
<span style="color: #660000; font-size: large;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjqavCFN3tOhYXBmS_hC170E8DFUt5Dfj5Cu17rq3YzjwrhfU47Me5TvX0Qzafpwl0FOL-Mke7Sfm_J4Hj_dALZE9QWLUQlB8q75zVAK6kpsqIsSpA-dfGwcS3D0JwxozBi-a-jP1x_0opY/s1600/p19.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjqavCFN3tOhYXBmS_hC170E8DFUt5Dfj5Cu17rq3YzjwrhfU47Me5TvX0Qzafpwl0FOL-Mke7Sfm_J4Hj_dALZE9QWLUQlB8q75zVAK6kpsqIsSpA-dfGwcS3D0JwxozBi-a-jP1x_0opY/s320/p19.jpg" width="320" /></a></span></div>
<span style="color: #660000; font-size: large;">സാറുണ്ടോ എന്ന് വെറുതെയൊന്ന് ചോദിച്ചു. ആആ.. എന്നും പറഞ്ഞ് ഗെയിറ്റ് തുറന്നു തന്നപ്പോള്‍ കണ്ണുകള്‍ക്ക് വിശ്വസിക്കാനാവാതെ വീടിന്റെ ഉമ്മറത്ത് ഫാസില്‍ ചിരിച്ചും കൊണ്ട് നില്ക്കുന്നു.ചിരിച്ചു കൊണ്ടുതന്നെ അദ്ദേഹം ഞങ്ങളഎ വീട്ടിലേയ്ക്ക് സ്വീകരിച്ചിരുത്തി. പ്രസിഡന്റം, ഞാനും സ്വയം ഞങ്ങളെ പരിചയപ്പെടുത്തി. കതിരൂര്‍ എന്ന് പറയുമ്പോള്‍ കതിരൂര്‍ ഗുരുക്കളുടെ കഥയാണ് ഓര്‍മ്മയില്‍ വരുന്നതെന്ന് ഫാസില്‍ പറഞ്ഞു.കുറച്ച് പഴമയും, പുതിയ കതിരൂരും പവിത്രന് ഫാസിലിന് വിസ്തരിച്ചു പറഞ്ഞു കൊടുത്തു. വളരെ ആശ്ചര്യത്തോടെയാണ് അദ്ദേഹം പവിത്രന്റെ ഒരോ വാക്കും കേട്ടത്. 20 മിനുട്ട് അവിടെ ചിലവഴിച്ച് ഇറങ്ങാനൊരുങ്ങുമ്പോള്‍ മുന്നയും, ഷീബയും ഫഹദ് ഫാസിലിനെക്കുറിച്ചും, നസ്രിയയെക്കുറിച്ചും ചോദിച്ചു. ഫഹദും, ഭാര്യയും കുറച്ച് ദിവസമായി ബാംഗ്ലൂരിലാണ് ഉള്ളതെന്ന് ഫാസില്‍ പറഞ്ഞു. പിന്നെ ഒരു ഫോട്ടോയെടുപ്പ്. വളരെ സന്തോഷത്തോടെയാണ് ഫാസില്‍ ഞങ്ങളോടൊപ്പം നിന്നത്. വിടചൊല്ലി പിരിയാനാകുമ്പോഴാണ് പഞ്ചായത്ത് തയ്യാറാക്കിയ 'കതിരൂര്‍ പൂമ്പാറ്റകളുടെ പറുദ്ദീസ ' എന്ന ഡോക്യുമെന്‍ഡറി സി.ഡി. </span><br />
<div class="separator" style="clear: both; text-align: center;">
<span style="color: #660000; font-size: large;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiaI4jlYoDigqxnT09M203rtngBd6vLHyuGLIcCrZSp2RY-mughHdw7gAQeJ6XFhDhYCyPN01TwznrotiWitCIWbyqW0MWRUjU9coscljd8nOB2uTZ7pRz89AVP6Pzg_qxuwah4osQNmjhr/s1600/15.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiaI4jlYoDigqxnT09M203rtngBd6vLHyuGLIcCrZSp2RY-mughHdw7gAQeJ6XFhDhYCyPN01TwznrotiWitCIWbyqW0MWRUjU9coscljd8nOB2uTZ7pRz89AVP6Pzg_qxuwah4osQNmjhr/s320/15.jpg" width="320" /></a></span></div>
<span style="color: #660000; font-size: large;">
പവിത്രന്റെ കൈയ്യിലുള്ള ബാഗില്‍ ഉള്ള കാര്യം ഞാന്‍ ഓര്‍മ്മിപ്പിച്ചത്. ഉടന്‍ അതെടുത്ത് ഫാസിലിന് കൈമാറി.ഒരു ഫോട്ടോയും എടുത്ത് വീടിന് വെളിയിലേക്ക് ഇറങ്ങി. സത്യം പറഞ്ഞാല്‍ ആലപ്പുഴ പോയപ്പോള്‍ അറിയാതെ കിട്ടിയ ഒരു ബോണസ്സായി ഫാസിലിനെ കണ്ടത്. എല്ലാവരും വന്‍ ഹാപ്പി. </span></div>
<div style="text-align: justify;">
<span style="color: #660000; font-size: large;">ആലപ്പുഴയില്‍ പോകുമ്പോള്‍ തന്നെ മനസ്സിലെ ഒരു മോഹമായിരുന്നു കരിമീന്‍ പൊള്ളിച്ചത് കഴിക്കണമെന്ന്.പവിത്രനും പലവട്ടം കരിമീനിനെ ഓര്‍മ്മപ്പിച്ചു. ആലപ്പുഴ നഗരത്തില്‍ കാണുന്ന ഹോട്ടലിലൊക്കെ നമ്മള് അന്വേഷിച്ചു.പക്ഷെ എവിടെയും കിട്ടാനില്ല. ഒരാള്‍ പറഞ്ഞു കള്ള് ഷാപ്പില് കിട്ടുമെന്ന്.പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനത്തില്‍,വനിതകളേയും കൂട്ടി കള്ള് ഷാപ്പില് പോവാന്‍ പറ്റില്ലല്ലോ?. കരിമീന്‍ പൊള്ളിച്ചത് കഴിക്കാന്‍ യോഗമില്ലെന്ന വിശ്വാസത്തോടെ ആ പദ്ധതി ഉപേക്ഷിച്ചു.ഡ്രൈവിങ്ങിനിടെ നിജേഷ് പറഞ്ഞു കരിമീന്‍ പൊള്ളിച്ചത് ഞാന്‍ സംഘടിപ്പിച്ചു തരുമെന്ന്. പിന്നെയും കരിമീനിന്റെ വിചാരം പിടിമുറുക്കി. ഏറണാകുളം നഗരത്തിലെത്തും വരെ കരിമീനിനെ കണ്ടില്ല. ഞാന്‍ നിജേഷിനോട് പറഞ്ഞു. കരിമീന്‍ മോഹം ഞാന്‍ ഉപേക്ഷിച്ചതായിരുന്നു. നീ വീണ്ടും എന്നെ കൊതിപ്പിച്ചു. എന്നാലോ അത് കിട്ടിയതുമില്ല. ഞാന്‍ നിന്നെ ശപിക്കുന്നു... എനിക്ക് തരാതെ നിനക്കൊരിക്കലും കരിമീന്‍ പൊള്ളിച്ചത് കഴിക്കാനാവാതെ പോവട്ടെ. അത് കേട്ടയുടന്‍ എല്ലാവരും കൂട്ടച്ചിരി.</span></div>
<div style="text-align: justify;">
<span style="color: #660000; font-size: large;"> </span><span style="color: #660000; font-size: large;">മൂന്ന് മണിയോടെ ആലപ്പുഴയോട് ഞങ്ങള്‍ യാത്രപറഞ്ഞു.നേരെ ഏറണാകുളത്തെ ലുല്ലുമാളിലേയ്ക്ക് വെച്ചു പിടിച്ചു. രണ്ട് മൂന്ന് ഉദ്ദേശമാണ് അതിനുണ്ടായത്. വൈകീട്ട് ഏറണാകുളത്തു നിന്നും തൃശൂരിലേയ്ക്കുള്ള വഴി മുഴുവന്‍ ഗതാഗത തടസ്സമാണ്. അതിന് പരിഹാരമായി ഏറ്റവും നല്ല മാര്‍ഗ്ഗം ലുല്ലൂ മാള്‍ സന്ദര്‍ശനമാണ്.നിജേഷിന് ദീര്‍ഘദൂരം ഡ്രൈവ് ചെയ്യുമ്പോഴുണ്ടാവുന്ന അസ്വസ്ഥതയില്‍ നിന്ന് അല്പം</span><br />
<div class="separator" style="clear: both; text-align: center;">
<span style="color: #660000; font-size: large;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhPZ3fQqZedyUCI3RzyhfdzdQZK5wanjfcY5reHiSVCR1R6TJfHx3NSHbPrBeESh1nzGQbfnO0C6JYpUaPIndk-gHM4-UfcwcxchbBYCgI6NokQ__zd-ehKZKJ1olDcSXLFrJGL77gFMr_Q/s1600/26.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="150" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhPZ3fQqZedyUCI3RzyhfdzdQZK5wanjfcY5reHiSVCR1R6TJfHx3NSHbPrBeESh1nzGQbfnO0C6JYpUaPIndk-gHM4-UfcwcxchbBYCgI6NokQ__zd-ehKZKJ1olDcSXLFrJGL77gFMr_Q/s200/26.jpg" width="200" /></a></span></div>
<span style="color: #660000; font-size: large;"> മോചനം.ലുല്ലു മാള്‍ കാണാത്തത് ഞാനും, ഷീബയും മാത്രമാണ്. രണ്ട് മണിക്കൂര്‍ ലുല്ലുമാളില്‍ ചെലവഴിച്ചു.കോഴി ഇറച്ചി വളരെ ഭവ്യതയോടെ പൊതിഞ്ഞു വെച്ചത് കണ്ടതാണ് അവിടെ എന്നെ ഏറ്റവും ആകര്‍ഷിച്ചത്. ചോറും, കറിയും, ഉപ്പേരിയും </span><span style="color: #660000; font-size: large;">,ചപ്പാത്തിയും ചൂടോടെ അവിടെ നിന്നും തൂക്കി വില്‍ക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. അപ്പേഴേയ്ക്കും സമയം എട്ടുമണി.ഏറണാകുളം നഗരം വിടുന്നതിന് മുമ്പായി ഹോട്ടലില്‍ കയറി രാത്രി ഭക്ഷണം അകത്താക്കി. നേരെ ഗുരുവായൂരേയ്ക്ക് പുറപ്പെട്ടു. പവിത്രനും, നിജേഷിനും അല്പം ഉറങ്ങാണമെന്നുണ്ട്. അല്പം ഒന്ന് ഉറങ്ങണമെങ്കില്‍ വണ്ടിതന്നെയാണ് ശരണം.ആ സമയം ഷീബക്കും, മുന്നക്കും ടോയിലറ്റിലും പോവണം. അതിനൊക്കെ പറ്റിയ സ്ഥലം ഗുരുവായൂര്‍ തന്നെ.10 മണി മുതല്‍ 11 വരെ ഗുരുവായൂരില്‍ തങ്ങി. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ കുട്ടികളുടെ അരങ്ങേറ്റം തകൃതിയായി നടക്കുന്നു. നട അടച്ചിട്ടുണ്ട്. അടച്ച നടയുടെ വാതിലിന് ഗുരുവായൂരപ്പന്റെ സംരക്ഷണത്തിനായി പോലീസ് കാവലും.അടച്ച നടയുടെ മുന്നില്‍ പോയ ഞാന്‍ ഗുരുവായൂരപ്പനെ മനസ്സില്‍ ധ്യാനിച്ചു ഭണ്ഡാരം പെരുക്കി. നേരെ തലശ്ശേരിയെ ലക്ഷ്യമായി നിജേഷ് വണ്ടി വിട്ടു. നിജേഷ് ഉറങ്ങാതെ നോക്കേണ്ട കടമ നമ്മളില്‍ ഓരോരുത്തരിലും നിക്ഷിപ്തമായിരുന്നു. അതുകൊണ്ടു തന്നെ ആരും കാര്യമായി ഉറങ്ങിയിട്ടില്ല. വടകര മൂരാട് പാലത്തിനടുത്ത് എത്തിയപ്പോള്‍ പോലീസിന്റെ രാത്രികാല പട്രോളിങ്ങ്. പോലീസുകാരന് വണ്ടിയൊന്ന് സൂക്ഷിച്ചു നോക്കി. പഞ്ചായത്തിന്റെ ബോര്‍ഡുള്ളതുകൊണ്ട് ഒന്നു തലയാട്ടി പോകാന്‍ അനുമതി തന്നു. പക്ഷെ നിജേഷ് വണ്ടി അവിടെ നിര്‍ത്തി. എല്ലാവരും ഒന്ന് എഴുന്നേറ്റോ. കാലും,കൈയ്യും കുറച്ച് നിവര്‍ത്തി എന്നിട്ടാവാം യാത്ര എന്നു പറഞ്ഞു. അതുപ്രകാരം എല്ലാവരും പുറത്തിറങ്ങി. ഞാന്‍ അവിടെയുള്ള കടയുടെ പിന്നാമ്പുറത്ത് പോയി ഇരുട്ടിന്റെ മറവില്‍ മൂത്രം ഒഴിക്കാനായി തയ്യാറെടുക്കുമ്പോഴാണ് പെട്ടൊന്നൊരാള്‍ ഉുംംം. എന്ന മുളിച്ചയോടെ അവിടെ നിന്നും ഏഴുന്നേറ്റത്. ഒന്നു ഞാന്‍ ഞെട്ടി. സൂക്ഷിച്ചു നോക്കിയപ്പോഴാണ് കടയുടെ പിന്നിലെ കല്ലിന്റെ മുകളില്‍വെച്ച കോണ്‍ക്രീറ്റ് ഇലക്ട്രിക്ക് പോസ്റ്റലില്‍ ക്ഷീണം മാറ്റാന്‍ കിടന്ന കണ്ട്രോള് റൂമിലെ എസ്.ഐ.ആണെന്ന് മനസ്സിലായത്.യൂണിഫോമിലായിരുന്നു അദ്ദേഹം. </span></div>
<div style="text-align: justify;">
<span style="color: #660000; font-size: large;"> പത്തു പതിനഞ്ച് മിനുട്ട് അവിടെ ചെലവഴിച്ച ശേഷം യാത്ര തുടര്‍ന്നു. പുന്നോല്‍ എത്തിയപ്പോള്‍ നിജേഷ് മൊബൈല്‍ എടുത്തു ചോദിച്ചു. അച്ഛനെവിടയാ ലോഡ്?.മംഗലാപുരത്താ..? ആ.. ഞാന്‍ നിങ്ങളുടെ പിറകിലുണ്ട്. ഒരു ഹോണടിച്ചു തൊട്ടുമുന്നിലെ ചരക്ക് ലോറിയെ നിജേഷ് മറികടന്നു. </span><span style="color: #660000; font-size: large;">.എന്നാ അച്ഛാ ഞാന്‍ പോട്ടെ..എന്നും പറഞ്ഞ് അവന് ഫോണ്‍ ഓഫ് ചെയ്തു. എന്നിട്ട ഞങ്ങളോടായി പറഞ്ഞു </span><span style="color: #660000; font-size: large;">പറഞ്ഞു : ലോറി ഡ്രൈവര്‍ എന്റെ ഭാര്യയുടെ അച്ഛനാണ്. മൂപ്പരോടാണ് ഞാന്‍ സംസാരിച്ചത്.നാല് മണിയോടെ </span><span style="font-size: large;"><span style="color: #660000;">മാഹി , പന്തക്കല്‍ </span> <span style="color: #660000;">പൊന്ന്യം പാലം വഴി</span> </span><span style="color: #660000; font-size: large;">നമ്മള് കതിരൂര്‍ ഗ്രാമപഞ്ചായത്തിലേക്ക് കടന്നു.</span><br />
<span style="color: #660000; font-size: large;"></span><br />
<span style="color: #660000; font-size: large;"> </span><span style="color: magenta; font-size: large;">[ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ 52-ാമത് സംസ്ഥാന വാര്‍ഷിക സമ്മേളന ഭാഗമായി 2015 മെയ് 5ന് ആലപ്പുഴ നഗരചത്വരത്തില്‍ നടന്ന ക്ലീന്‍ ഇന്നവേറ്റേഴ്സ് മീറ്റില്‍ പങ്കെടുത്ത കേരളത്തിലെ തെരഞ്ഞടുക്കപ്പെട്ട പഞ്ചായത്തുകളില്‍ നിന്നും ഒന്നാം സ്ഥാനം കതിരൂര്‍ ഗ്രാമപഞ്ചായത്തിന് ലഭിച്ചു.3000 രൂപയും, പ്രശസ്തി പത്രവുമാണ് പുരസ്കാരം ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ഡോ.കെ.പി.അരവിന്ദന് കതിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി.പവിത്രന് പുരസ്കാരം സമ്മാനിച്ചു. </span><span style="color: magenta; font-size: large;">]</span><br />
<div>
<br /></div>
</div>
</div>
G.V.RAKESHhttp://www.blogger.com/profile/17180468147596023332noreply@blogger.com1tag:blogger.com,1999:blog-7984823231187423628.post-58928568238129807702015-05-03T07:01:00.002+05:302021-02-26T22:55:34.115+05:30Ponniam Agro <div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div style="text-align: center;">
<span style="color: #274e13;"><b><span style="font-size: x-large;"> പൊന്ന്യത്ത് വിളയുന്നത് പൊന്ന്</span></b></span><span style="font-size: large;"><span style="color: blue;"><br /></span></span></div>
<span style="font-size: large;"><span style="color: blue;"> കൃഷി ഒരു സംസ്കാരവും,കൂട്ടായ്മയുമാണെന്ന് തെളിയിക്കുകയാണ് പൊന്ന്യത്തെ പൊന്ന്യം ആഗ്രോ സൊസൈറ്റി അഥവാ 'പാസ് ' . ഒരുകാലത്ത് പൊന്ന്യത്തെ പച്ചക്കറിക്ക് തലശ്ശേരിയിലും പരിസരത്തും നല്ല വിപണിയുണ്ടായിരുന്നു. പക്ഷെ കുറച്ചുകാലങ്ങളായി പൊന്ന്യത്തും പരിസരത്തുമുള്ള വയലുകളില്‍ കര്‍ഷകരും മറ്റും കൃഷിചെയ്യാതെ തരിശ്ശുനിലമാക്കിയിടുകയായിരുന്നു.ചിലര്‍ </span></span><br />
<div class="separator" style="clear: both; text-align: center;">
<span style="font-size: large;"><span style="color: blue;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj-__KaPPeR-fOKho2rsbmOZlVQigkHRX9EUcAp48JKcxhXPGSLUwFoSTG5Ho3T-V_z7j-bhJCzKsL3nHo1MDjKJylL52yKEEZmTrDRFqmm9_oUK07p9tAHX9To2RIKlnjErHpCKVNuvI4P/s1600/112.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj-__KaPPeR-fOKho2rsbmOZlVQigkHRX9EUcAp48JKcxhXPGSLUwFoSTG5Ho3T-V_z7j-bhJCzKsL3nHo1MDjKJylL52yKEEZmTrDRFqmm9_oUK07p9tAHX9To2RIKlnjErHpCKVNuvI4P/s1600/112.jpg" height="320" width="320" /></a></span></span></div>
<span style="font-size: large;"><span style="color: blue;">വയല്‍ നികത്തുവാനും തുടങ്ങി. പൊന്ന്യത്തെ കാര്‍ഷിക സംസ്കാരം പൂര്‍ണ്ണമായും നിലച്ചുപോവുന്ന അവസ്ഥയിലേക്ക് നീങ്ങിത്തുടങ്ങി അപ്പോഴാണ് പൊന്ന്യത്തെ സാമൂഹിക പ്രവര്‍ത്തകരും കൃഷി ചെയ്യാന്‍ താല്പര്യമുള്ള ചെറുപ്പക്കാറും ചേര്‍ന്ന് പൊന്ന്യത്തെ കാര്‍ഷിക സമൃദ്ധി വീണ്ടെടുക്കാന്‍ ഒത്തുചേര്‍ന്നത്. അങ്ങനെ അവര്‍ കെ.സി.ചന്ദ്രന് പ്രസിഡന്റും, കെ.നൂറുദ്ദീന്‍ സെക്രട്ടറിയുമായുള്ള പൊന്ന്യം ആഗ്രോ സൊസൈറ്റിക്ക് രൂപം നല്കി.2014 നവംബര്‍ 16 ന് പൊന്ന്യത്ത് 300പേരെ പങ്കെടുപ്പിച്ച് ജനകീയ കര്‍ഷക കണ്വെന്ഷന് നടത്തി. <br /> പൊന്ന്യത്ത് 16 ഏക്കര്‍ വയലാണുള്ളത്. അതില്‍ നാല് ഏക്കറില്‍ മാത്രമാണ് കൃഷി ചെയ്യുന്നത്. 12 ഏക്കര്‍ സ്ഥലം</span></span><br />
<div class="separator" style="clear: both; text-align: center;">
</div>
<span style="font-size: large;"><span style="color: blue;">
തരിശാക്കി ഒഴിച്ചിട്ടിരിക്കയാണ്. നവംബര്‍ 20 ന് 60 കൃഷിക്കാരുടെ യോഗം വിളിച്ചു ചേര്‍ത്തു. തരിശ്ശാക്കിയിടാനുള്ള കാരണവും, തൊഴിലാളികളുടെ ക്ഷാമവും ചര്‍ച്ച ചെയ്തു. വര്‍ഷങ്ങള്‍ക്ക് മുന്നെ സര്‍ക്കാര്‍ വക ലഭിച്ച ഒരു ടില്ലര്‍ ഉപയോഗ ശൂന്യമായി കിടക്കുന്നുണ്ടായിരുന്നു. അത് 15,000 രൂപ </span></span><br />
<div class="separator" style="clear: both; text-align: center;">
<span style="font-size: large;"><span style="color: blue;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjSCemuhOQshSVlwaiUy1GQItg5pVQ9YAWAwSiQGCim2P1NTP6ZWM0rgDaP1XrxryeOisDPoA2aJy81MSsH0PYm1ywOGJ9HbciOETJQA_868_dw148hbc-Uvc4CfbPWfX-B9rwBUFPGWN4o/s1600/113.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjSCemuhOQshSVlwaiUy1GQItg5pVQ9YAWAwSiQGCim2P1NTP6ZWM0rgDaP1XrxryeOisDPoA2aJy81MSsH0PYm1ywOGJ9HbciOETJQA_868_dw148hbc-Uvc4CfbPWfX-B9rwBUFPGWN4o/s1600/113.jpg" height="180" width="320" /></a></span></span></div>
<span style="font-size: large;"><span style="color: blue;">
ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തി ഉപയോഗപ്രദമാക്കി. അപ്പോഴാണ് മറ്റൊരു പ്രശ്നം പൊന്തിവന്നത്. ടില്ലര്‍ ശാസ്ത്രീയമായ രീതിയില്‍ ഉപയോഗിക്കാന്‍ ആളില്ലാത്തത്. പാസ് അംഗമായ കെ.കെ.ബാലകൃഷ്ണന് ടില്ലര്‍ ഉപയോഗം ശാസ്ത്രീയമായരീതിയില്‍ പഠിക്കാന്‍ തയ്യാറായി. അങ്ങനെ തരിശുഭൂമിയടക്കം മുഴുവന്‍ കൃഷി ഭൂമിയും ടില്ലര്‍ ഉപയോഗിച്ച് ഉഴുതുമറിച്ച് കൃഷിയോഗ്യമാക്കിതീര്‍ത്തു. <br /> കുണ്ടുചിറ ചാളവട്ടത്ത് 15 വര്‍ഷമായി മൂന്ന് ഏക്കര്‍ സ്ഥലം തരിശുഭൂമിയായിരുന്നു. അവിടെ പാസിന്റെ പ്രവര്‍ത്തകര്‍ ഇടപെട്ട് 10 അംഗങ്ങളുള്ള ഹരിതസേന രൂപവത്ക്കരിച്ചു. അവര്‍ക്ക് ആവശ്യമായ വിത്തുകള്‍ നല്കി അവിടം കൃഷി </span></span><br />
<div class="separator" style="clear: both; text-align: center;">
</div>
<span style="font-size: large;"><span style="color: blue;">
<br />
</span></span><br />
<div class="separator" style="clear: both; text-align: center;">
<span style="font-size: large;"><span style="color: blue;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg-OXxCGsfP1C_onXuanCf1HSuosfP1Q-lIPkAU3XQyUNCdkutZjvav6N_50wtN4rFGJ_iP2VlSVPE07DfbH2Imi-pIyKMmLFA0CO56AclFfRuLHjls5_2vujz-0zDh3FH7jlFkj1ZkCcEQ/s1600/114.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg-OXxCGsfP1C_onXuanCf1HSuosfP1Q-lIPkAU3XQyUNCdkutZjvav6N_50wtN4rFGJ_iP2VlSVPE07DfbH2Imi-pIyKMmLFA0CO56AclFfRuLHjls5_2vujz-0zDh3FH7jlFkj1ZkCcEQ/s1600/114.jpg" height="180" width="320" /></a></span></span></div>
<span style="font-size: large;"><span style="color: blue;">
യോഗ്യമാക്കി. ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട് മണ്ണ് പരിശോധന യൂണിറ്റിന്റെ സഹായത്തോടെ മുഴുവന്‍ പ്രദേശത്തെയും മണ്ണ് പരിശോധിച്ചതിനു ശേഷം കര്‍ഷകര്‍ക്ക് സോയില്‍ കാര്‍ഡ് നല്കി.</span></span><br />
<div class="separator" style="clear: both; text-align: center;">
<span style="font-size: large;"><span style="color: blue;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhxI_RAd3efqhLIY4bf6ORMrRGSQ8KKeadn2HJLnULAE7nteR6Ir8nqxmeSCqSfoFhBsjxE8jz5SOO3HzpLKBMhqVc6-InMsog8Q_NAjdQWewehoalEWMlqJzceFBTNFYnbm_3JZYlp2Gre/s1600/115.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhxI_RAd3efqhLIY4bf6ORMrRGSQ8KKeadn2HJLnULAE7nteR6Ir8nqxmeSCqSfoFhBsjxE8jz5SOO3HzpLKBMhqVc6-InMsog8Q_NAjdQWewehoalEWMlqJzceFBTNFYnbm_3JZYlp2Gre/s1600/115.jpg" height="320" width="320" /></a></span></span></div>
<span style="font-size: large;"><span style="color: blue;">
മണ്ണിനെ പുഷ്ടിപ്പെടുത്താനുള്ള ഡോളോമൈറ്റ് സൊസൈറ്റി നല്കി. അടുക്കളത്തോട്ടം വിപുലീകരിക്കുന്നതിന്റെ ഭാഗമായി വീട്ടമ്മമാര്‍ക്ക് 24000 തൈകള്‍ നല്കി.</span></span><br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh0-hQD9LJPzDiCmIzoPhaGe5bhnQZjre_wmiU_wejyw3adrfn_VLMGVqUuylQoWGo1SE5gK7xFc2pCegZ2dd3hOkqfHJFWGEivqyJrLfdp3akYOAaZ2ZfVMISxwsu4-5YXV1m_sUD4JuGY/s1600/9kdr3.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"></a><span style="font-size: large;"><span style="color: blue;"> പൊന്ന്യത്തെ കര്‍ഷിക സമൃദ്ധിയിലേയ്ക്ക് തിരിച്ചു കൊണ്ടുവരുന്നതിന്റെ ഭാഗമായി പൊന്ന്യം ചുണ്ടങ്ങാപ്പൊയില്‍ സ്വദേശിയും, ഗുണ്ടല്‍പ്പേട്ടിലെ </span></span><span style="font-size: large;"><span style="color: blue;">യുവകര്‍ഷകനുമായ ആയിച്ചോത്ത് വീട്ടില്‍ വി.കെ.ഗിരീഷും, സുഹൃത്തായ മാണിക്കത്തറയില്‍ എം.പ്രദീപനും ചേര്‍ന്ന് പൊന്ന്യം വയലില്‍ രണ്ടര ഏക്കറില്‍ ഡ്രിപ്പ് ഇറിഗേഷന്‍ സംവിധാനമുപയോഗിച്ച് വെണ്ട, തണ്ണിമത്തന്, കുമ്പളം, </span></span><span style="font-size: large;"><span style="color: blue;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh0-hQD9LJPzDiCmIzoPhaGe5bhnQZjre_wmiU_wejyw3adrfn_VLMGVqUuylQoWGo1SE5gK7xFc2pCegZ2dd3hOkqfHJFWGEivqyJrLfdp3akYOAaZ2ZfVMISxwsu4-5YXV1m_sUD4JuGY/s1600/9kdr3.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh0-hQD9LJPzDiCmIzoPhaGe5bhnQZjre_wmiU_wejyw3adrfn_VLMGVqUuylQoWGo1SE5gK7xFc2pCegZ2dd3hOkqfHJFWGEivqyJrLfdp3akYOAaZ2ZfVMISxwsu4-5YXV1m_sUD4JuGY/s1600/9kdr3.jpg" height="190" width="320" /></a>വെള്ളേരി,ബീട്രൂട്ട്, മുള്ളങ്കി എന്നിവയുടെ കൃഷി ആരംഭിച്ചു.50 മുതല്‍ 70 കിലോ വരെ വെണ്ടെയ്ക്ക ദിവസവും ഗിരീഷും, പ്രദീപനും വിളവെടുക്കുന്നുണ്ട്. ഇത് മറ്റുള്ളവര്‍ക്കും ഏറെ ആവേശമായി. അങ്ങനെ പൊന്ന്യം സ്വദേശികളായ പലരും പാസില്‍ അംഗത്വമെടുത്ത് പൊന്ന്യം വയലില്‍ കൃഷി ചെയ്യാന്‍ തുടങ്ങി. <br /><b><span style="color: #660000;"><i>വിപണനം പ്രശ്നമായപ്പോള്‍ വിപണന കേന്ദ്രം തുടങ്ങി. </i> </span></b><br /> വ്യാപകമായി കൃഷി ആരംഭിച്ചതോടെ വിപണനം പലരിലും ആശങ്കയുണര്‍ത്തി.ഇതിന് പരിഹാരമെന്ന നിലയില്‍ പൊന്ന്യം പാലത്തിന് സമീപം നാടന്‍ പച്ചക്കറി വിപണന കേന്ദ്രം ഫിബ്രവരി 21 ആരംഭിച്ചു. പാസില്‍ അംഗത്വമെടുത്ത 96 കര്‍ഷകരില്‍ നിന്നുമാത്രം സംഭരിക്കുന്ന ഉത്പന്നങ്ങള്‍ <span id="goog_675453816"></span><span id="goog_675453817"></span>വില്‍ക്കാനാണ് വിപണനകേന്ദ്രം തുടങ്ങിയത്. ദിവസവും ശരാശരി അഞ്ഞൂറ് മുതല്‍ എണ്ണൂറ് കിലോവരെ പച്ചക്കറികള്‍ സംഭരിക്കും.രാവിലെയും, വൈകീട്ടുമായി സംഭരിക്കുന്ന പച്ചക്കറികള്‍ അതാത് ദിവസം തന്നെ പൂര്‍ണ്ണമായും വിറ്റ് തീരും. ശരാശരി 13,000 മുതല്‍ 15,000 രൂപവരെയുള്ള വില്പനയാണ് നടക്കാറ്. ദൂരദേശങ്ങളില്‍ നിന്ന് പോലും ആളുകള്‍ ഇവിടെയെത്തി സ്ഥിരമായി പച്ചക്കറികള്‍ വാങ്ങിച്ചു പോകുന്നുണ്ട്. സൊസൈറ്റി നാമമാത്രമായ ലാഭം മാത്രമാണ് ഈടാക്കുന്നത്. കര്ഷകന് പൊതുവിപണിയേക്കാള്‍ വില നല്‍കിയാണ് സംഭരിക്കുന്നതെങ്കിലും, പൊതുവിപണിയിലുള്ള വിലയ്ക്കാണ് വില്‍ക്കുന്നത്.രാസകീടനാശിനി ഉപയോഗിക്കാത്ത, തോട്ടത്തില്‍ നിന്ന് പറിച്ചെടുത്തയുടനെയുള്ള പച്ചക്കറി ലഭിക്കും എന്നതാണ് പലരേയും ഇതിലേക്ക് ആകര്‍ഷിക്കുന്നത്.</span></span><br />
<span style="font-size: large;"><span style="color: blue;"><i><b><span style="color: #4c1130;"> ആഗ്രോ ഡിസ്പെന്‍സറി </span></b></i><br /> രാസകീടനാശിനി ഉപയോഗിക്കാത്ത പച്ചക്കറി എന്നതാണ് പാസിന്റെ പ്രധാന ലക്ഷ്യം. ഘട്ടം ഘട്ടമായി രാസവളങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കുക എന്നതും പാസിന്റെ ലക്ഷ്യമാണ്. പലരും രാസവളങ്ങള്‍ കുറച്ചൊക്കെ ഉപയോഗിക്കുന്നുണ്ട്. ജൈവവളങ്ങള്‍ മാത്രം ഉപയോഗിച്ചാല്‍ നല്ല വിളവ് ലഭിക്കില്ലെന്നാണ് പലരുടെയും വിശ്വാസം. അത് മാറ്റിയെടുക്കാനാണ് പൊന്ന്യം പോസ്റ്റോഫീസിന് സമീപം ആഗ്രോ ഡിസ്പെന്‍സറി തുടങ്ങിയത്. പുകയില കഷായം, വേപ്പെണ്ണ സോപ്പ് മിശ്രതം തുടങ്ങിയ പല ജൈവ കീടനാശിനികളും സൊസൈറ്റി നേരിട്ട് ഉത്പാദിപ്പിച്ച് കര്‍ഷകര്‍ക്ക് വില്‍ക്കുന്നു. ചാണക-ഗോമൂത്ര മിശ്രിതം, മത്സ്യഫെഡിന്റെ വളങ്ങള്‍ എന്നിവയും ആഗ്രോ </span></span><br />
<div class="separator" style="clear: both; text-align: center;">
<span style="font-size: large;"><span style="color: blue;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhhEK-hXbX5BpcD9UKS37DrYXXblufCR0uAVxFpPPoVyOmevBJHK4CFT0Ob97IPJ9QVqGsO-p7o3nc83gx_MIRshM1QBTKP1OdYfXBcy0AHrUdzp6RLTn02xJD28qJ530qEpYQck52-qJWx/s1600/9kdr2.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhhEK-hXbX5BpcD9UKS37DrYXXblufCR0uAVxFpPPoVyOmevBJHK4CFT0Ob97IPJ9QVqGsO-p7o3nc83gx_MIRshM1QBTKP1OdYfXBcy0AHrUdzp6RLTn02xJD28qJ530qEpYQck52-qJWx/s1600/9kdr2.jpg" height="177" width="320" /></a></span></span></div>
<span style="font-size: large;"><span style="color: blue;">ഡിസ്പെന്‍സറിയിലൂടെ വില്‍ക്കുന്നുണ്ട്. കൂടതെ കാര്‍ഷിക മേഖലയിലെ പ്രമുഖരുമായി ബന്ധപ്പെട്ട് സംശയ നിവാരണത്തിനുള്ള സൗകര്യങ്ങളും ഡിസ്പെന്‍സറി ഒരുക്കിയിട്ടുണ്ട്. ഫിബ്രവരി ഒമ്പതിനാണ് കൃഷി മന്ത്രി കെ.പി.മോഹനന് ആഗ്രോ ഡിസ്പെന്‍സറി ഉദ്ഘാടനം ചെയ്തത്. <br /> പച്ചക്കറി കഴിഞ്ഞാലുടന്‍ നിലവില്‍ കൃഷിചെയ്ത മുഴുവന്‍ സ്ഥലങ്ങളിലും നെല്‍കൃഷി ചെയ്യാനുള്ള ഒരുക്കത്തിലാണ് പൊന്ന്യം ആഗ്രോ സൊസൈറ്റി പ്രവര്‍ത്തകര്‍. </span></span><br />
<span style="color: purple; font-size: large;">Text : </span><span style="color: #20124d; font-size: large;">G.V.Rakesh</span><br />
<span style="color: purple; font-size: large;">Photo</span><span style="color: blue; font-size: large;"> : </span><span style="color: #20124d; font-size: large;">G.V.Rakesh & K.Noorudeen </span><br />
<span style="color: #660000; font-size: large;"><b> (മാതൃഭൂമി കാഴ്ച 2015 ഏപ്രില്‍ 10 ന് പ്രസിദ്ധീകരിച്ചത് )</b></span><br />
<div>
<br /></div>
</div>
</div>
G.V.RAKESHhttp://www.blogger.com/profile/17180468147596023332noreply@blogger.com1tag:blogger.com,1999:blog-7984823231187423628.post-77547318990342701632015-04-26T21:27:00.001+05:302021-02-26T22:55:34.122+05:30 Kadirur Suryanarayana Temple സൂര്യനാരായണ ക്ഷേത്രം - കതിരൂര്‍<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: center;">
<span style="color: purple;"><span style="color: blue; font-size: x-large;"><i>ഒരു ദൈവ നിയോഗം </i></span></span></div>
<div style="text-align: justify;">
<span style="font-size: large;"><span style="color: purple;">ഇന്ത്യയിലെതന്നെ അപൂര്‍വ്വക്ഷേത്രമായ കതിരൂര്‍ സൂര്യനാരായണ ക്ഷേത്രത്തിലെ ആസ്ഥാന ജ്യോത്സ്യന്മാര് കതിരൂര്‍ ഗുരുക്കള്‍ തറവാട്ടുകാരാണ്. അതിനാല്‍ ഉത്സവത്തിനോടനുബന്ധിച്ച് ദേവന് ചൂടാനുള്ള കുട </span></span><span style="font-size: large;"><span style="color: purple;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj7h32rArDeq3W6zVZSz82qMKrCeuDJ3sywvMHodDhK6oSrFK5ZgREeCNA6SdeP4NuzpIGgKYs53cdTNHTW5RjNkETpseesfwH4B-WEEoRH8-f8lU6QTEZ7R80rfW6PnFsnsAZXHaw6V-8k/s1600/122.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="150" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj7h32rArDeq3W6zVZSz82qMKrCeuDJ3sywvMHodDhK6oSrFK5ZgREeCNA6SdeP4NuzpIGgKYs53cdTNHTW5RjNkETpseesfwH4B-WEEoRH8-f8lU6QTEZ7R80rfW6PnFsnsAZXHaw6V-8k/s1600/122.jpg" width="200" /></a>സമര്‍പ്പണവും കതിരൂര്‍ ഗുരുക്കള്‍ തറവാട്ടിന്റെ അധികാരമാണ്.<br /> വര്‍ഷങ്ങളായി ഉത്സവം മുടങ്ങിക്കിടക്കുന്ന കതിരൂര്‍ സൂര്യനാരാണക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം (25/4/2015) ധ്വജപ്രതിഷ്ഠ നടത്തുകയും, തുടര്‍ന്ന് കൊടിയേറ്റ ഉത്സവം നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. അതിന്റെ ഭാഗമായി ക്ഷേത്രത്തില്‍ കുട സമര്‍പ്പണം കതിരൂര്‍ ഗുരുക്കള്‍ തറവാട്ടുകാരുതന്നെ ചെയ്യണമെന്ന് ക്ഷേത്രം തന്ത്രി ഇടവലത്ത് പുടയൂര്‍ കുബേരന്</span></span></div>
<div class="separator" style="clear: both; text-align: center;">
<span style="font-size: large;"><span style="color: purple;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj7h32rArDeq3W6zVZSz82qMKrCeuDJ3sywvMHodDhK6oSrFK5ZgREeCNA6SdeP4NuzpIGgKYs53cdTNHTW5RjNkETpseesfwH4B-WEEoRH8-f8lU6QTEZ7R80rfW6PnFsnsAZXHaw6V-8k/s1600/122.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><br /></a></span></span></div>
<span style="font-size: large;"><span style="color: purple;"> നമ്പൂതിരിപ്പാട് ആവശ്യപ്പെട്ടു.അതിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.സി.സദാനന്ദന്,</span></span><br />
<div class="separator" style="clear: both; text-align: center;">
<span style="font-size: large;"><span style="color: purple;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg9uA41WThNvk4SyGYAxPcpUO2n5Jf12-_8QegGO_exUGMKVDjmMCm7OkvMYAiv45bNQgZ7HtX8HYE8mMhIDpnKunwrMUOLRIw20mIRhZKuIN4IdgPIgVpSGakKok2xzhwUVM5u7EgUvKy7/s1600/123.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="142" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg9uA41WThNvk4SyGYAxPcpUO2n5Jf12-_8QegGO_exUGMKVDjmMCm7OkvMYAiv45bNQgZ7HtX8HYE8mMhIDpnKunwrMUOLRIw20mIRhZKuIN4IdgPIgVpSGakKok2xzhwUVM5u7EgUvKy7/s1600/123.jpg" width="200" /></a></span></span></div>
<span style="font-size: large;"><span style="color: purple;">
ക്ഷേത്രം ഭാരവാഹികളും ചേര്‍ന്ന് കതിരൂര്‍ ഗുരുക്കള്‍ തറവാടായ ചുണ്ടങ്ങാപ്പൊയിലിലെ ജി.വി.ഹൗസിലെത്തി നിങ്ങള്‍ ഈ വര്‍ഷം മുതല്‍ ഉത്സവത്തിന് കുട സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ടു. </span></span><br />
<div style="text-align: justify;">
<span style="font-size: large;"><span style="color: purple;"> മഹാക്ഷേത്രത്തിലെ കുടസമര്‍പ്പണം ദൈവനിയോഗവും, വലിയൊരു അംഗീകാരവും ആയതിനാല്‍ ആ കര്‍മ്മം സസന്തോഷം ഏറ്റെടുത്തു. </span></span><span style="font-size: large;"><span style="color: purple;">ധ്വജപ്രതിഷ്ഠയ്ക്ക് ശേഷമുള്ള പ്രഥമ കൊടിയേറ്റ ദിവസമായ 2015 ഏപ്രില്‍ 25 ന് വൈകീട്ട് അഞ്ച് മണിയോടെ കതിരൂര്‍ ഗുരുക്കള്‍ തറവാട്ടിലെ ഏറ്റവും മുതിര്‍ന്നയംഗവും എന്റെ അച്ഛനുമായ ജി.വി.കുഞ്ഞിരാമന് മാസ്റ്റരില്‍ നിന്നും കുട ഏറ്റുവാങ്ങി ഞാന്‍ </span></span></div>
<div class="separator" style="clear: both; text-align: center;">
<span style="font-size: large;"><span style="color: purple;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiug1XqYUUoa6x_97f2URGmKRrOqMo0Q24g76gH0P1lmwgLYh8A8Y2NAIV2YZPbrMmzpJtpsA9CREpQKj1rJ9C0MSL4toLYgallIY1HikeyifHAsXX0qMiFdhRpvngwDtqwB6SsoPsMuRbK/s1600/124.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="136" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiug1XqYUUoa6x_97f2URGmKRrOqMo0Q24g76gH0P1lmwgLYh8A8Y2NAIV2YZPbrMmzpJtpsA9CREpQKj1rJ9C0MSL4toLYgallIY1HikeyifHAsXX0qMiFdhRpvngwDtqwB6SsoPsMuRbK/s1600/124.jpg" width="200" /></a>ക്ഷേത്രത്തിലേയ്ക്ക് പുറപ്പെട്ടു</span></span></div>
<br />
<div style="text-align: justify;">
<span style="font-size: large;"><span style="color: purple;"> ക്ഷേത്രച്ചിറയോടു ചേര്‍ന്നുള്ള കിഴക്കെ നടയിലെ പ്രവേശന കവാടത്തു വെച്ച് ക്ഷേത്രം ഭാരവാഹികളും, അനേകം ഭക്തരും ചേര്‍ന്ന് ആനയിച്ച് എന്നെ ക്ഷേത്ര തിരുമുറ്റത്തേയ്ക്ക് ആനയിച്ചു. കുടയുമായി പ്രദക്ഷിണം</span></span><span style="font-size: large;"><span style="color: purple;"><span style="font-size: large;"><span style="color: purple;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiIQu-drM0HCee3Hx_qh58K-7Npgw1pvaxg0llzDPUXfLlFnju1TPKxNcXZn6tZcbv4rcioEXJMt83WFMtXBd9klu3-Q4BbPu2ZFBxR79rDrNCQcSFyb_LDFjQl7ITlLrwmGamiRMvnla12/s1600/126.jpg" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiIQu-drM0HCee3Hx_qh58K-7Npgw1pvaxg0llzDPUXfLlFnju1TPKxNcXZn6tZcbv4rcioEXJMt83WFMtXBd9klu3-Q4BbPu2ZFBxR79rDrNCQcSFyb_LDFjQl7ITlLrwmGamiRMvnla12/s1600/126.jpg" width="150" /></a></span></span> ചെയ്തശേഷം ആചാരപ്രകാരം യഥാവിധി കുട ശ്രീകോവിലിന് മുന്നില്‍ സമര്‍പ്പിച്ചു.<br /> സത്യം പറഞ്ഞാല്‍ കുടയുമായി ക്ഷേത്രത്തിലേയ്ക്ക് പോവുന്നതിനെക്കുറിച്ച ആദ്യം എനിക്ക് വല്ലാത്തൊരു ജാള്യത മനസ്സിലുണ്ടായിരുന്നു. സൂര്യനാരായണനേയും മനസ്സില്‍ ധ്യാനിച്ച് പുറപ്പെട്ടപ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത മറ്റൊരു </span><span style="color: purple;">അനുഭൂതിയാണനുഭവപ്പെട്ടത്. ഇതും ഒരു ദൈവ നിയോഗം തന്നെ. </span></span></div>
</div>
G.V.RAKESHhttp://www.blogger.com/profile/17180468147596023332noreply@blogger.com1