Blogger Widgets

Flash

..എന്റെ ബ്ലോഗ് വായിക്കുന്ന ഓരോ വായനക്കാരനും ഒരായിരം നന്ദി.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്. ഫോണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലങ്കില്‍ ML-TTKarthika ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക ... flash news: . എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ നേരുന്നു .

.

വ്യാഴാഴ്‌ച, ഓഗസ്റ്റ് 30, 2018

 ക്യാമ്പ്മാൻ
രോഗം ബാധിച്ചിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് അത് നേരത്തെ കണ്ടെത്തി തടയുന്നതാണ്. അതിനുനള്ള ഏറ്റവും നല്ലതും ചെലവ് കുറഞ്ഞതുമായ മരുന്നാണ് ബോധവത്ക്കരണം.
കെ.സന്തോഷ് കുമാർ.
അർബുദത്തിന്റെ കാര്യത്തിൽ അത് തുടക്കത്തിലേ കണ്ടെത്തിയാൽ ചികിത്സയും രോഗമുക്തിയും എളുപ്പമാകും. രോഗികളെന്ന തിരിച്ചറിവില്ലാതെ രോഗത്തിന്റെ ദുരിതവലയത്തിലേക്ക് കണ്ടെത്തുന്നതിനുള്ള ക്യാമ്പുകളുടെ സംഘാടകനായി ഒരാൾ തലശ്ശേരി മലബാർ കാൻസർ സെന്ററിൽ (എം.സി.സി) രണ്ട് പതിറ്റാണ്ടോളമായി പ്രവർത്തിക്കുന്നുണ്ട്, തിരുവനന്തപുരം സ്വദേശിയായ ലാബ് അസിസ്റ്റന്റ് കെ.സന്തോഷ് കുമാർ.
     ഏഴ് ജില്ലകളിലായി 18 വർഷത്തിനുള്ളിൽ 2500ൽ അധികം ക്യാമ്പുകൾ സന്തോഷ്  സംഘടിപ്പിച്ചു കഴിഞ്ഞു. . ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനുള്ള സന്തോഷിന്റെ മികവിന് അംഗീകാരമായി എം.സി.സി.ഡയറക്ടർ ഡോ. സതീശൻ ബാലസുബ്രഹ്മണ്യൻ സ്‌നേഹപൂർവ്വം  വിളിക്കുന്നത് 'ക്യാമ്പ്മാൻ' എന്നാണ്.
 ആദിവാസികൾ, എച്ച്.ഐ.വി.രോഗികൾ,ലൈംഗികതൊഴിലാളികൾ. ഇവർക്കിടയിൽ  അർബുദരോഗ നിർണ്ണയ ക്യാമ്പുകൾ സംഘടിപ്പിക്കുകയെന്നത് വലിയൊരു വെല്ലുവിളിയാണ്.  അവർക്കിടയിൽ ഇറങ്ങിച്ചെന്ന് അർബുദത്തെക്കുറിച്ചും രോഗത്തെക്കുറിച്ചും സന്തോഷ് സംസസാരിക്കും. ആ വാക്കുകളുടെ ഗൗരവമുൾക്കൊണ്ടതിന്റെ ഫലം മനസ്സിലാവുക അടുത്ത ക്യാമ്പിലെത്തുന്നവരുടെ എണ്ണം കാണുമ്പോഴായിരിക്കും.   രോഗം പിടിപെട്ടവരെ ക്യാമ്പിലൂടെ കണ്ടെത്തുകയും അവരെ എം.സി.സി.യിൽ എത്തിക്കാനും കൃത്യമായ ചികിത്സ നേടിക്കൊടുക്കാനുമുള്ള സന്തോഷിന്റെ പ്രവർത്തനമാണ് ഓരോ ക്യാമ്പ് കഴിയുമ്പോഴും പുതിയ ക്യാമ്പിലേക്കുള്ള ഊർജ്ജം തരുന്നതെന്ന് കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗം തലവൻ ഡോ.എ.പി.നീതുവും,ഡോ. ഫിൻസ് എം.ഫിലിപ്പും പറയുന്നു.

വർഷത്തിൽ 146 ക്യാമ്പുകൾ


     ഒരു വർഷം ചുരുങ്ങിയത് 146 ക്യാമ്പുകൾ സംഘടിപ്പിക്കും.ഓരോ ക്യാമ്പിലും 200 മുതൽ 250 വരെ ആളുകൾ പങ്കെടുക്കും. എച്ച്.ഐ.വി; ലൈംഗിക തൊഴിലാളികൾ എന്നിവർക്കുമാത്രമായി 30 ക്യാമ്പുകൾ നടത്തിയിട്ടുണ്ട്. ഇടുക്കി,അട്ടപ്പാടി,ആറളംഫാം,വയനാട് എന്നിവിടങ്ങളിലെ ആദിവാസി ഊരുകളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും സന്നദ്ധ സംഘടനകളുടേയും സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുക. പക്ഷെ ഭൂരിഭാഗം ആളുകളും ക്യാമ്പിൽ വരാൻ മടിക്കും. ക്യാമ്പിന്റെ തലേദിവസം ഡോ.എ.പി.നീതു,ഡോ.ഡോ. ഫിൻസ് എം.ഫിലിപ്പ്,സി.നിഷ, സന്തോഷ് എന്നിവരടങ്ങുന്ന
കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗത്തിലെ ക്യാമ്പ് അംഗങ്ങൾ :
കെ.സന്തോഷ് കുമാർ, ഡോ.ഫിൻസ് എം.ഫിലിപ്പ്,
 ഡോ.എ.പി.നീതു,സി.നിഷ


സംഘം സ്ഥലത്തെത്തും. ചില ക്യാമ്പുകളിൽ മാഹി, കണ്ണൂർ എന്നീ ദന്തൽ കോളജുകളിലെ വിദ്യാർഥികളും പങ്കെടുക്കും.  ആദിവാസി ഊരിലെ ഓരോ വീട്ടിലും ചെന്ന് സന്തോഷ് ക്യാമ്പിനെക്കുറിച്ച് പറയും. പക്ഷെ കുട്ടികളടക്കം സഹകരിക്കാൻ തയ്യാറാവില്ല. ഇന്ന് രാത്രി ഊരിൽ സിനിമാ പ്രദർശനമുണ്ടെന്ന് പറയും. സിനിമ കാണാൻ പ്രയഭേദമന്യേ എല്ലാവരുമെത്തും. കാൻസർ ബോധവത്ക്കരണ സിനിമ കണ്ട് കഴിയുമ്പോഴേക്കും ക്യാമ്പിൽ പങ്കെടുക്കാൻ അവർ തയ്യാറാവും.പിന്നെ ഡോക്ടർമാർക്ക് രോഗികളെ കണ്ടെത്താനും പ്രയാസകരമാവില്ല. കണ്ടെത്തിയ രോഗികളെ ക്യാമ്പിന് നേതൃത്വം നല്കിയ സംഘടനകളുടെ സഹകരണത്തോടെ കാൻസർ സെന്ററിലെത്തിക്കും.സെന്ററിൽ എത്തിയാൽ അവർക്കുള്ള തുടർചികിത്സയടക്കമുള്ള കാര്യങ്ങൾ സന്തോഷ് സ്വയം ഏറ്റെടുക്കും. ചിലപ്പോൾ തിരിച്ചു പോകാൻ പണമില്ലെങ്കിൽ  അവരെ സാമ്പത്തികമായും സന്തോഷ് സഹായിക്കാറുണ്ട്.
     ലൈംഗികതൊഴിലാളിയായ ഒരു സ്ത്രീക്ക് കാൻസർ രോഗം പിടിപെട്ടതായി ക്യാമ്പിലൂടെ കണ്ടെത്തി.   കാൻസർ സെന്ററിൽ അവർ ചികിത്സയ്‌ക്കെത്തിയപ്പോൾ സഹായത്തിന് ആരും കൂടെയുണ്ടായിരുന്നില്ല. സന്തോഷ് അവർക്ക് ആവശ്യമായ സഹായം ചെയ്തപ്പോൾ സഹപ്രവർത്തകരിൽ ചിലർ പരിഹസിച്ച സംഭവവും ഉണ്ടായിരുന്നു.ക്യാൻസർ സെന്ററിലെ ചികിത്സക്കിടെയാണ് അവർ എച്ച്.ഐ.വി.ബാധിതയാണെന്ന് തിരിച്ചറിഞ്ഞത്.തുടർ ചികിത്സക്കായി എം.സി.സി.യിൽ ഒരോ തവണ വരുമ്പോഴും അവരെ സഹയിക്കുന്നത് സന്തോഷ് തന്നെ.

അർബുദത്തിനെതിരെ മഹോത്സവങ്ങൾ

    അർബുദത്തിനെതിരെ നാടൻഫലവർഗ്ഗങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓങ്കോളജി വിഭാഗം കണ്ണപുരം പഞ്ചായത്തിന്റെ സഹകരണത്തോടെ ഏപ്രിൽ 28 മുതൽ 30 വരെ നടന്ന ചക്ക മഹോത്സവത്തിന്റെ ചുക്കാൻ പിടിച്ചതും സന്തോഷ് തന്നെയാണ്.
    2017  മെയ് മാസം തിരുനെല്ലി ക്ഷേത്രത്തിൽ ക്ഷേത്ര ഭരണ സമിതിയുമായി ചേർന്ന് ആദിവാസികളുൾപ്പടെയുള്ളവരെ പങ്കെടുപ്പിച്ചു കൊണ്ട് രണ്ട് ദിവസത്തെ ക്യാമ്പ് നടത്തിയിരുന്നു. സാധാരണ ഇത്തരം ക്യാമ്പുകൾ പരാജയപ്പെടുകയാണുണ്ടാവാറ്.പക്ഷെ സന്തോഷിന്റെ ഇടപെടൽ കാരണം ക്യാമ്പ് വൻവിജയമായിത്തീർന്നു.  വരും വർഷങ്ങളിൽ മാമ്പഴമഹോത്സവം എന്ന പേരിൽ അർബുദത്തിനെതിരെയുള്ള ബോധവത്ക്കരണം നടത്തുമെന്ന് തിരുനെല്ലി ക്ഷേത്രം ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ കെ.സി.സദാനന്ദൻ പറഞ്ഞു.
     കണ്ണൂർ, കാസർഗോഡ് ജയിലുകളിലുംകാൻസർ ബോധവത്ക്കരണ ക്ലാസ് നടത്തിയിട്ടുണ്ട്. ഇടുക്കി ആദിവാസി ഊരിൽ സ്ഥിരമായി ക്യാമ്പ് സംഘടിപ്പിക്കക, കണ്ണൂർ, കോഴിക്കോട്,കാസർഗോഡ്, വയനാട് എന്നിവിടങ്ങളിലെ നിരവധി വിദ്യാലയങ്ങളിൽ കാൻസർ,ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസുകൾ,ആരോഗ്യ പ്രദർശനം എന്നിവ ഓങ്കോളജി വിഭാഗം സ്ഥിരമായിനടത്തുന്നുണ്ട്.വിദ്യാർഥികളെ ഉദ്ദേശിച്ചു കൊണ്ട് ഓങ്കോളജി വിഭാഗം
മലബാർ കാൻസർ സെന്ററിൽ സന്തോഷ് തയ്യാറാക്കിയ
കാൻസർ ബാധിച്ച അവയവങ്ങളുടെ മ്യൂസിയം.
പുറത്തിറക്കുന്ന നേതി വാർത്താ പത്രിക തലശ്ശേരിയിലും പരിസരത്തുമുള്ള വിദ്യാലയങ്ങളിൽ വിതരണം നടത്തുന്നതും സന്തോഷാണ്.
     ആരോഗ്യ ബോധവത്ക്കരണത്തിന്റെ ഭാഗമായി കാൻസർ ബാധിച്ച അവയവങ്ങളുടെ മ്യൂസിയം തയ്യാറാക്കിയതും പരിപാലിക്കുന്നതിനും പിന്നിൽ ഏറ്റവും കൂടുതൽ പ്രവർത്തിക്കുന്നത് കെ.സന്തോഷ് കുമാറാണെന്ന് ഡോ.സതീശൻ ബലസുബ്രഹ്മണ്യൻ പറഞ്ഞു.
     തിരുവനന്തപുരം സ്വദേശിയായ സന്തോഷ് കുമാർ റീജിനൽ കാൻസർ സെന്ററിൽ നിന്ന് 2000-ലാണ് എം.സി.സി.യിൽ എത്തിയത്. എസ്.പ്രേമലതയാണ് ഭാര്യ.അഞ്ജു, കാർത്തിക എന്നിവർ മക്കളും.

Text and Photo : G.V.Rakesh