Blogger Widgets

Flash

..എന്റെ ബ്ലോഗ് വായിക്കുന്ന ഓരോ വായനക്കാരനും ഒരായിരം നന്ദി.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്. ഫോണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലങ്കില്‍ ML-TTKarthika ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക ... flash news: . എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ നേരുന്നു .

.

ഞായറാഴ്‌ച, ജൂലൈ 27, 2014


'കപ്പല്‍ വ്യവസായം ഇന്നു തുടരുകയായിരുന്നുവെങ്കില്‍ കേയി കുടുംബം ടാറ്റയെക്കാള്‍ മികച്ച വ്യവസായികളായിരുന്നേനെ'- പ്രശസ്ത ചരിത്ര പണ്ഡിതന്‍ ഡോ.കെ.കെ.എന്‍. കുറുപ്പ് തലശ്ശേരിയിലെ കേയീ കുടുംബാംഗമായ അഡ്വ.സി.ഒ.ടി. ഉമ്മറിനോട് പറഞ്ഞതാണിത്.കൂടുതല്‍ അറിയെന്‍ ഫോട്ടോയില്‍ ക്ലിക്ക് ചെയുക

http://www.azhimukham.com/news/1715/keyee-family-thalasery-islam-history-odathil-mosque-ramzan-kerala#.U9S0Q_UthVA.gmail

വെള്ളിയാഴ്‌ച, ജൂലൈ 04, 2014

K.Gangadhara marar -M.K.Muneer

മാരാരുടെ ചിത്രം വരച്ചത് മന്ത്രി  
മുനീര്‍
ആസിഡ് ബള്‍ബ് എറിഞ്ഞ് പിതാവിനെ അപായപ്പെടുത്താന്‍ ശ്രമിച്ചയാളിന്റെ ചിത്രത്തിന് വര്‍ഷങ്ങള്‍ക്ക് ശേഷം മകന്റെ തൂലികയിലൂടെ പുനര്‍ജ്ജനി. 
ഡോ.എം.കെ.മുനീര്‍ വരച്ച
മാരാരുടെ രേഖാചിത്രം
തലശ്ശേരി ഐ.ബി.യില്‍ വെച്ച് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയയെ ആസിഡ് ബള്‍ബ് എറിഞ്ഞ് പരിക്കേല്പിച്ച ഒറ്റയാന്‍ വിപ്ലവകാരി കതിരൂര്‍ കക്കറയിലെ കെ.ഗംഗാധരമാരാരെയാണ് സി.എച്ചിന്റെ മകനും മന്ത്രിയുമായ ഡോ.എം.കെ.മുനീര്‍ വരച്ചത്.     തലശ്ശേരി സ്ലിം ബുക്‌സ് പുറത്തിറക്കുന്ന ഗംഗാധരമാരാര്‍ സ്മരണികയുടെ പുറം ചട്ടക്കുവേണ്ടിയാണ് മുനീര്‍ മാരാരുടെ രേഖാചിത്രം വരച്ചത്. 
    1962ല്‍ തലശ്ശേരി കോടതി വരാന്തയില്‍ വെച്ച് പി.ആര്‍ കുറുപ്പിനെ മാരാര്‍ ചുറ്റിക കൊണ്ട് അടിച്ചു പരിക്കേല്പിച്ചിരുന്നു. കുറുപ്പിന്റെ മകനും മന്ത്രിയുമായ കെ.പി.മോഹനനും സ്മരണികയില്‍ എഴുതുന്നുണ്ട്. 

 Text : G.V.Rakesh

(2004 സപ്തംബര്‍ 17 ന് മാതൃഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്ത.സ്മരണിക ഇന്നേവരെ പുറത്തിറങ്ങിയിട്ടില്ല )